+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റിക്കാർഡ് കുറിച്ച് കന്പോളങ്ങൾ

ന്യൂഡൽഹി/മുംബൈ: ഇന്ത്യൻ ഓഹരി കന്പോളങ്ങൾ പുതിയ റിക്കാർഡ് കുറിച്ചു. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിലെ സാന്പത്തികവളർച്ച കുറഞ്
റിക്കാർഡ് കുറിച്ച് കന്പോളങ്ങൾ
ന്യൂഡൽഹി/മുംബൈ: ഇന്ത്യൻ ഓഹരി കന്പോളങ്ങൾ പുതിയ റിക്കാർഡ് കുറിച്ചു. മാർച്ചിൽ അവസാനിച്ച ത്രൈമാസത്തിലെ സാന്പത്തികവളർച്ച കുറഞ്ഞെങ്കിലും റിസർവ് ബാങ്ക് പലിശനിരക്കിൽ 25 ബേസിസ് പോയിന്‍റ് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് ഇന്നലെ കന്പോളങ്ങളിൽ നിക്ഷേപകരുടെ തിരക്കുണ്ടാക്കിയത്.

രാജ്യത്തിന്‍റെ സാന്പത്തികവളർച്ച നാലു വർഷത്തെ ഏറ്റവും താഴ്ന്ന നിലയായിരുന്നു ജനുവരി-മാർച്ച് ത്രൈമാസത്തിൽ കുറിച്ചത്. ചൈനയുടെ നാലാം ത്രൈമാസ ജിഡിപി വളർച്ചയെക്കാളും പിന്നിലാണ് ഇന്ത്യ.

ബോംബെ സെൻസെക്സ് 553.42 പോയിന്‍റ് ഉയർന്ന് 40,267.62ലും നിഫ്റ്റി 165.75 പോയിന്‍റ് ഉയർന്ന് 12,088.55ലും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി ആദ്യമായി ഇന്നലെ 12,100 എന്ന പ്രതിരോധം മറികടന്നെങ്കിലും പിന്നീട് താഴുകയായിരുന്നു.

ബിഎസ്ഇ സൂചികയിൽ ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്‍റ്സ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി തുടങ്ങിയ കന്പനികളുടെ ഓഹരികൾ 5.87 ശതമാനം വരെ കയറി. പ്രമുഖ 30 ഓഹരികളിൽ 27 എണ്ണവും മുന്നേറ്റത്തിലായിരുന്നു.

ആർബിഐ പലിശനിരക്ക് കാൽ ശതമാനം കുറച്ച് 5.75 ശതമാനമാക്കുമെന്നാണ് സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെ സംഭവിച്ചാൽ 2010 ജൂലൈക്കു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരിക്കും അത്. അടുത്ത വർഷം വരെ ഇനി പലിശനിരക്കിൽ മാറ്റം വരുത്താനിടയില്ലെന്നും വിലയിരുത്തുന്നവരുണ്ട്.

ജിഡിപി വളർച്ച കുറഞ്ഞതാണ് പലിശനിരക്കിൽ മാറ്റം വരുത്താൽ ആർബിഐയെ പ്രേരിപ്പിക്കുന്നതെന്നാണ് മോത്തിലാൽ ഓസ്വാൾ സെക്യൂരിറ്റീസിന്‍റെ റീട്ടെയ്ൽ റിസർച്ച് മേധാവിയായ സിദ്ധാർഥ ഖെംകയുടെ വിലയിരുത്തൽ.

കൂടാതെ, ഡോളറുമായുള്ള വിനിമയത്തിൽ രൂപ കരുത്തുകാണിച്ചതും നിക്ഷേപകർക്ക് പ്രചോദനമായി. ഡോളർവില 38 പൈസ കുറഞ്ഞ് 69.32 രൂപയായി. ഏഷ്യൻ വിപണികളിൽ സമ്മിശ്ര പ്രതികരണമായിരുന്നുവെങ്കിൽ യൂറോപ്യൻ മാർക്കറ്റിൽ തളർച്ചയായിരുന്നു. ക്രൂഡ് വിപണിയിൽ ബ്രന്‍റ് ഇനം ക്രൂഡ് 0.39 ശതമാനം കയറി 62.23 ഡോളറായി.