വിപണി വിശേഷം / കെ.ബി. ഉദയഭാനു
ഏഷ്യൻ റബർ വിപണികളിൽ ഉണർവ്, ഇന്ത്യൻ വ്യവസായികൾ ആശങ്കയിൽ. പെരുന്നാളും മാസാരംഭ ഡിമാൻഡും വെളിച്ചെണ്ണയുടെ രക്ഷയ്ക്കെത്തുമോ? കൊപ്ര ഉത്പാദകരും വ്യവസായികളും ഉറ്റുനോക്കുന്നു. ഏലത്തോട്ടങ്ങൾക്ക് മൺസൂൺ ആശ്വാസം പകരും. കുരുമുളകുവില വീണ്ടും ഉയർന്നു. മഞ്ഞലോഹത്തിനു തിളക്കമേറി, പവന് 440 രൂപ ഉയർന്നു.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബർ കാഴ്ചവച്ച മുന്നേറ്റം നിക്ഷേപകരെ ആകർഷിച്ചു. ടോക്കോം എക്സ്ചേഞ്ചിലെ വാങ്ങൽ താത്പര്യം കനത്തത് സിക്കോമിലും ചൈനീസ് മാർക്കറ്റിലും ആവേശം ഉളവാക്കി. അതേസമയം, വിലക്കയറ്റം ഇന്ത്യൻ ടയർ ലോബിയുടെ ഉറക്കം നഷ്ടപ്പെടുത്തി.
ബാങ്കോക്കിൽ റബർ 12,677 രൂപയിൽനിന്ന് 13,229ലേക്ക് ഉയർന്നു. ടോക്കോമിൽ റബർ 210 യെന്നിൽനിന്ന് 218 യെന്നായി. നിക്ഷേപ താത്പര്യത്തിൽ 222 യെന്നിലെ പ്രതിരോധം മറികടന്നാൽ 229 വരെ മുന്നേറാം. വിലക്കയറ്റം ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്തെ കർഷകർ. അതേസമയം കാലാവസ്ഥ അനുകൂലമായിട്ടും ടാപ്പിംഗ് പുനരാരംഭിക്കാൻ പലരും താത്പര്യം കാണിച്ചിട്ടില്ല.
വിപണിസ്ഥിരത കൈവരിച്ച ശേഷം തോട്ടങ്ങളിൽ പണി തുടങ്ങാമെന്ന നിലപാടിലാണ് പലരും. ഉത്പാദനച്ചെലവുകൾ കണക്കുകൂട്ടിയാൽ മാർക്കറ്റ് നിരക്ക് ആകർഷകമല്ലെന്നാണ് വൻകിട തോട്ടം ഉടമകളുടെ പക്ഷം. വിദേശവില ഉയർന്നതിനാൽ ഇറക്കുമതി പ്രായോഗികമല്ല. എന്നിട്ടും ആഭ്യന്തര കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പുവരുത്താനും ടയർ ലോബി തയാറായില്ല. നാലാം ഗ്രേഡ് റബർ 14,400 രൂപയിലും അഞ്ചാം ഗ്രേഡ് 14,200ലുമാണ്. മുഖ്യ വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. കാർഷികമേഖലകളിലെ നീക്കങ്ങൾ വിലയിരുത്തിയാൽ മാസത്തിന്റെ രണ്ടാം പകുതിയിലും ഷീറ്റിന്റെ ലഭ്യത ഉയരില്ല.
നാളികേരം
സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ ചെറുകിട വിപണികളിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ചരക്കുവരവ് ഉയർന്നു. ഇതിനിടെ കൊപ്രക്കളങ്ങളും സജീവമായി. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ കൊപ്ര സംസ്കരിക്കാനുള്ള തിരക്കിലാണ് ഉത്പാദകർ. വാരാവസാനം കൊപ്ര 8635 രൂപയിലാണ്. ജനുവരിയിൽ 11,000 രൂപയിൽ വിപണനം നടന്ന കൊപ്ര അഞ്ചു മാസത്തിനിടെ 2400 രൂപ ഇടിഞ്ഞു.
സീസണായതിനാൽ വില വീണ്ടും കുറയുമെന്ന കണക്കുകൂട്ടലിൽ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. മാസാരംഭ ഡിമാൻഡും പെരുന്നാളും വില്പനത്തോത് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. എണ്ണവില 300 രൂപ കുറഞ്ഞ് 12,900ലെത്തി.
ഏലം
പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷം ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ഏലത്തിന് പുതിയ ആവശ്യക്കാർ എത്തും. രണ്ടാഴ്ചയായി ലേലകേന്ദ്രങ്ങളിൽ വീറും വാശിയും കുറഞ്ഞതു മൂലം ഏലക്ക കിലോഗ്രാമിന് 2750 രൂപ എന്ന റേഞ്ചിലാണ്. മേയ് ആദ്യം 4000 രൂപയിലെത്തിയ ഏലത്തിന് ഇത്ര കനത്ത തിരിച്ചടി സംഭവിച്ചത് സ്റ്റോക്കിസ്റ്റുകളെയും കർഷകരെയും ഒരുപോലെ ആശങ്കയിലാക്കി. വിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി പുതിയ കരുത്ത് കൈവരിക്കാനുള്ള ശ്രമത്തിലാണ്. കാലവർഷം സജീവമായാലും ഓഗസ്റ്റിൽ മാത്രം വിളവെടുപ്പ് ഊർജിതമാകൂ.
കുരുമുളക്
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ആവശ്യക്കാരുണ്ട്. ഹൈറേഞ്ച് ചരക്കു വരവ് ചുരുങ്ങിയതിനാൽ അന്തർസംസ്ഥാന വ്യാപാരികൾ നിരക്കുയർത്തി. കൂർഗിൽനിന്നുള്ള മുളകുനീക്കവും കുറവാണ്.
ഓഫ് സീസണിൽ കുരുമുളക് കൂടുതൽ ശ്രദ്ധിക്കപ്പെടാം. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം ചുരുങ്ങിയതിനാൽ കാർഷികമേഖലയിൽ കുരുമുളക് സ്റ്റോക്ക് കുറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5,550 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിൽനിന്ന് 37,200ലേക്ക് ഉയർന്നു.
സ്വർണം
സ്വർണവില പിന്നിട്ടവാരം പവന് 440 രൂപ ഉയർന്നു. ആഭരണവിപണികളിൽ ആറു ദിവസം 23,720 രൂപയിൽ വ്യാപാരം നടന്ന പവൻ വെള്ളിയാഴ്ച 23,920 ലേക്കും ശനിയാഴ്ച 24,160ലേക്കും കയറി. ഇതോടെ ഗ്രാമിന് മൊത്തം 55 രൂപ വർധിച്ച് 3020 രൂപയായി.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1284 ഡോളറിൽനിന്ന് 1302ലെ നിർണായക പ്രതിരോധം തകർത്ത് 1304 ഡോളറായി. 1269 ഡോളറിലെ താങ്ങ് നിലനിർത്തുന്ന സ്വർണം അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയെക്കാൾ മുകളിലെത്തി. ഈ വാരം 1322 ഡോളറിലെ ആദ്യ തടസം മറികടന്നാൽ 1344 ഡോളറിലേക്ക് വിപണി തിരിയും.
ഇതിനിടെ അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽനിന്ന് ഇന്ത്യയെ പുറത്താക്കിയത് വിനിമയ വിപണിയിൽ രൂപയ്ക്കു കനത്ത തിരിച്ചടിയാകും. വാരാന്ത്യം 69.57ൽ നീങ്ങുന്ന രൂപയുടെ മൂല്യം വർഷത്തിന്റെ രണ്ടാം പകുതിയിൽ 74.40ലേക്ക് ഇടിയാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. പണപ്പെരുപ്പം ആറു മാസത്തെ ഉയർന്ന തലത്തിൽ നീങ്ങുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയാൽ സ്വർണം റിക്കാർഡ് നിരക്കായ 24,640 അടുക്കുന്ന ദിനം വിദൂരമല്ല.
ഏഷ്യൻ റബർ വിപണികളിൽ ഉണർവ്, ഇന്ത്യൻ വ്യവസായികൾ ആശങ്കയിൽ. പെരുന്നാളും മാസാരംഭ ഡിമാൻഡും വെളിച്ചെണ്ണയുടെ രക്ഷയ്ക്കെത്തുമോ? കൊപ്ര ഉത്പാദകരും വ്യവസായികളും ഉറ്റുനോക്കുന്നു. ഏലത്തോട്ടങ്ങൾക്ക് മൺസൂൺ ആശ്വാസം പകരും. കുരുമുളകുവില വീണ്ടും ഉയർന്നു. മഞ്ഞലോഹത്തിനു തിളക്കമേറി, പവന് 440 രൂപ ഉയർന്നു.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബർ കാഴ്ചവച്ച മുന്നേറ്റം നിക്ഷേപകരെ ആകർഷിച്ചു. ടോക്കോം എക്സ്ചേഞ്ചിലെ വാങ്ങൽ താത്പര്യം കനത്തത് സിക്കോമിലും ചൈനീസ് മാർക്കറ്റിലും ആവേശം ഉളവാക്കി. അതേസമയം, വിലക്കയറ്റം ഇന്ത്യൻ ടയർ ലോബിയുടെ ഉറക്കം നഷ്ടപ്പെടുത്തി.
ബാങ്കോക്കിൽ റബർ 12,677 രൂപയിൽനിന്ന് 13,229ലേക്ക് ഉയർന്നു. ടോക്കോമിൽ റബർ 210 യെന്നിൽനിന്ന് 218 യെന്നായി. നിക്ഷേപ താത്പര്യത്തിൽ 222 യെന്നിലെ പ്രതിരോധം മറികടന്നാൽ 229 വരെ മുന്നേറാം. വിലക്കയറ്റം ശക്തമാകുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാനത്തെ കർഷകർ. അതേസമയം കാലാവസ്ഥ അനുകൂലമായിട്ടും ടാപ്പിംഗ് പുനരാരംഭിക്കാൻ പലരും താത്പര്യം കാണിച്ചിട്ടില്ല.
വിപണിസ്ഥിരത കൈവരിച്ച ശേഷം തോട്ടങ്ങളിൽ പണി തുടങ്ങാമെന്ന നിലപാടിലാണ് പലരും. ഉത്പാദനച്ചെലവുകൾ കണക്കുകൂട്ടിയാൽ മാർക്കറ്റ് നിരക്ക് ആകർഷകമല്ലെന്നാണ് വൻകിട തോട്ടം ഉടമകളുടെ പക്ഷം. വിദേശവില ഉയർന്നതിനാൽ ഇറക്കുമതി പ്രായോഗികമല്ല. എന്നിട്ടും ആഭ്യന്തര കർഷകർക്ക് മെച്ചപ്പെട്ട വില ഉറപ്പുവരുത്താനും ടയർ ലോബി തയാറായില്ല. നാലാം ഗ്രേഡ് റബർ 14,400 രൂപയിലും അഞ്ചാം ഗ്രേഡ് 14,200ലുമാണ്. മുഖ്യ വിപണികളിൽ ഷീറ്റ് ക്ഷാമം രൂക്ഷമാണ്. കാർഷികമേഖലകളിലെ നീക്കങ്ങൾ വിലയിരുത്തിയാൽ മാസത്തിന്റെ രണ്ടാം പകുതിയിലും ഷീറ്റിന്റെ ലഭ്യത ഉയരില്ല.
നാളികേരം
സംസ്ഥാനത്ത് നാളികേര വിളവെടുപ്പ് പുരോഗമിച്ചതോടെ ചെറുകിട വിപണികളിലും മൊത്ത വ്യാപാര കേന്ദ്രങ്ങളിലും ചരക്കുവരവ് ഉയർന്നു. ഇതിനിടെ കൊപ്രക്കളങ്ങളും സജീവമായി. കാലവർഷം ശക്തിപ്രാപിക്കും മുമ്പേ കൊപ്ര സംസ്കരിക്കാനുള്ള തിരക്കിലാണ് ഉത്പാദകർ. വാരാവസാനം കൊപ്ര 8635 രൂപയിലാണ്. ജനുവരിയിൽ 11,000 രൂപയിൽ വിപണനം നടന്ന കൊപ്ര അഞ്ചു മാസത്തിനിടെ 2400 രൂപ ഇടിഞ്ഞു.
സീസണായതിനാൽ വില വീണ്ടും കുറയുമെന്ന കണക്കുകൂട്ടലിൽ വൻകിട മില്ലുകാർ കൊപ്ര സംഭരണം കുറച്ചു. മാസാരംഭ ഡിമാൻഡും പെരുന്നാളും വില്പനത്തോത് ഉയർത്തുമെന്ന പ്രതീക്ഷയിലാണ് വ്യവസായികൾ. എണ്ണവില 300 രൂപ കുറഞ്ഞ് 12,900ലെത്തി.
ഏലം
പെരുന്നാൾ ആഘോഷങ്ങൾക്കു ശേഷം ഉത്തരേന്ത്യയിൽനിന്നും വിദേശത്തുനിന്നും ഏലത്തിന് പുതിയ ആവശ്യക്കാർ എത്തും. രണ്ടാഴ്ചയായി ലേലകേന്ദ്രങ്ങളിൽ വീറും വാശിയും കുറഞ്ഞതു മൂലം ഏലക്ക കിലോഗ്രാമിന് 2750 രൂപ എന്ന റേഞ്ചിലാണ്. മേയ് ആദ്യം 4000 രൂപയിലെത്തിയ ഏലത്തിന് ഇത്ര കനത്ത തിരിച്ചടി സംഭവിച്ചത് സ്റ്റോക്കിസ്റ്റുകളെയും കർഷകരെയും ഒരുപോലെ ആശങ്കയിലാക്കി. വിപണി സാങ്കേതിക തിരുത്തലുകൾ പൂർത്തിയാക്കി പുതിയ കരുത്ത് കൈവരിക്കാനുള്ള ശ്രമത്തിലാണ്. കാലവർഷം സജീവമായാലും ഓഗസ്റ്റിൽ മാത്രം വിളവെടുപ്പ് ഊർജിതമാകൂ.
കുരുമുളക്
ഉത്തരേന്ത്യയിൽനിന്ന് കുരുമുളകിന് ആവശ്യക്കാരുണ്ട്. ഹൈറേഞ്ച് ചരക്കു വരവ് ചുരുങ്ങിയതിനാൽ അന്തർസംസ്ഥാന വ്യാപാരികൾ നിരക്കുയർത്തി. കൂർഗിൽനിന്നുള്ള മുളകുനീക്കവും കുറവാണ്.
ഓഫ് സീസണിൽ കുരുമുളക് കൂടുതൽ ശ്രദ്ധിക്കപ്പെടാം. പ്രതികൂല കാലാവസ്ഥ മൂലം ഉത്പാദനം ചുരുങ്ങിയതിനാൽ കാർഷികമേഖലയിൽ കുരുമുളക് സ്റ്റോക്ക് കുറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5,550 ഡോളറാണ്. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിൽനിന്ന് 37,200ലേക്ക് ഉയർന്നു.
സ്വർണം
സ്വർണവില പിന്നിട്ടവാരം പവന് 440 രൂപ ഉയർന്നു. ആഭരണവിപണികളിൽ ആറു ദിവസം 23,720 രൂപയിൽ വ്യാപാരം നടന്ന പവൻ വെള്ളിയാഴ്ച 23,920 ലേക്കും ശനിയാഴ്ച 24,160ലേക്കും കയറി. ഇതോടെ ഗ്രാമിന് മൊത്തം 55 രൂപ വർധിച്ച് 3020 രൂപയായി.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 1284 ഡോളറിൽനിന്ന് 1302ലെ നിർണായക പ്രതിരോധം തകർത്ത് 1304 ഡോളറായി. 1269 ഡോളറിലെ താങ്ങ് നിലനിർത്തുന്ന സ്വർണം അതിന്റെ 200 ദിവസങ്ങളിലെ ശരാശരിയെക്കാൾ മുകളിലെത്തി. ഈ വാരം 1322 ഡോളറിലെ ആദ്യ തടസം മറികടന്നാൽ 1344 ഡോളറിലേക്ക് വിപണി തിരിയും.
ഇതിനിടെ അമേരിക്കയുടെ വ്യാപാര മുൻഗണനാ പട്ടികയിൽനിന്ന് ഇന്ത്യയെ പുറത്താക്കിയത് വിനിമയ വിപണിയിൽ രൂപയ്ക്കു കനത്ത തിരിച്ചടിയാകും. വാരാന്ത്യം 69.57ൽ നീങ്ങുന്ന രൂപയുടെ മൂല്യം വർഷത്തിന്റെ രണ്ടാം പകുതിയിൽ 74.40ലേക്ക് ഇടിയാനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല. പണപ്പെരുപ്പം ആറു മാസത്തെ ഉയർന്ന തലത്തിൽ നീങ്ങുന്നതും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കിയാൽ സ്വർണം റിക്കാർഡ് നിരക്കായ 24,640 അടുക്കുന്ന ദിനം വിദൂരമല്ല.