തൃശൂർ: ഇന്ത്യയിലെ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗം വർധിച്ചതായി റിസർവ് ബാങ്കിന്റെ, എടിഎം, പിഒഎസ് കാർഡ് സ്ഥിതിവിവരക്കണക്കുകൾ ഉദ്ധരിച്ചുകൊണ്ട് വിസ വ്യക്തമാക്കി. 97.1 കോടി ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകളാണ് ഇന്ത്യക്കാരുടെ പക്കലുള്ളത്.
നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളിലും കാർഡുകളോടുള്ള ആഭിമുഖ്യം വർധിക്കുകയാണ്. 97.1 കോടി കാർഡുകളിൽ ഭൂരിഭാഗവും വിതരണം ചെയ്തത് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ്. പക്ഷേ, ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നു വിസ ചൂണ്ടിക്കാട്ടുന്നു.
പ്രചാരത്തിലുള്ള 95 ശതമാനം വരുന്ന പുതിയ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിൽ ആകൃഷ്ടരാണ്. യാത്ര, ലൈഫ് സ്റ്റൈൽ, ഭക്ഷണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കു ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്പോൾ, റിവാർഡ്സ് പോയിന്റ് ലഭിക്കുന്നു എന്ന ഒരു ആകർഷണീയത കൂടിയുണ്ട്.
ഡെബിറ്റ് കാർഡിന് അനന്ത സാധ്യതകളാണുള്ളതെന്ന് വിസാ ഗ്രൂപ്പ് കണ്ട്രി മാനേജർ ടി.ആർ. രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ 23 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.
നഗരങ്ങൾക്കൊപ്പം ഗ്രാമങ്ങളിലും കാർഡുകളോടുള്ള ആഭിമുഖ്യം വർധിക്കുകയാണ്. 97.1 കോടി കാർഡുകളിൽ ഭൂരിഭാഗവും വിതരണം ചെയ്തത് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ്. പക്ഷേ, ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നു വിസ ചൂണ്ടിക്കാട്ടുന്നു.
പ്രചാരത്തിലുള്ള 95 ശതമാനം വരുന്ന പുതിയ ഡെബിറ്റ് കാർഡ് ഉപയോക്താക്കൾ ഡിജിറ്റൽ പേമെന്റ് സംവിധാനത്തിൽ ആകൃഷ്ടരാണ്. യാത്ര, ലൈഫ് സ്റ്റൈൽ, ഭക്ഷണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്കു ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്പോൾ, റിവാർഡ്സ് പോയിന്റ് ലഭിക്കുന്നു എന്ന ഒരു ആകർഷണീയത കൂടിയുണ്ട്.
ഡെബിറ്റ് കാർഡിന് അനന്ത സാധ്യതകളാണുള്ളതെന്ന് വിസാ ഗ്രൂപ്പ് കണ്ട്രി മാനേജർ ടി.ആർ. രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ 23 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്.