വിപണി വിശേഷം / കെ.ബി. ഉദയഭാനു
വ്യവസായലോബിയുടെ കടുത്ത സമ്മർദങ്ങളെ അതിജീവിച്ച് ഏഷ്യൻ മാർക്കറ്റുകളിൽ റബർ ഒരു ചുവടുകൂടി മുന്നേറി. തായ്ലൻഡ് ഭരണകൂടം ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കം ആശങ്കപരത്തുന്നു. റംസാൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഏലക്ക സംഭരണം പൂർത്തിയായി. കുരുമുളക് പുതിയ ആവശ്യകാരെ ഉറ്റുനോക്കുന്നു. നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. പവൻ വീണ്ടും ചാഞ്ചാടി.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബറിൽ അനുഭവപ്പെട്ട ഉണർവ് കൂടുതൽ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഉത്പാദകർ. അതേസമയം ടാപ്പിംഗ് രംഗത്തെ മാന്ദ്യം കണ്ട് നിരക്ക് അടിക്കടി ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ടയർ ലോബി തിരക്കിട്ട നീക്കം നടത്തി. റബർവില 13,100ൽനിന്ന് 14,500 ലേക്ക് ഉയർന്നതല്ലാതെ വ്യവസായികൾക്ക് കാര്യമായി ഷീറ്റ് ലഭിച്ചില്ല. രണ്ടാഴ്ചയ്ക്കിടയിൽ ടയർ കമ്പനികൾ മികച്ചയിനം ഷീറ്റിന് 1400 രൂപ ഉയർത്തിയെങ്കിലും വില്പനക്കാരില്ലാത്തത് വ്യവസായികളിൽ പിരിമുറുക്കം ഉളവാക്കുന്നു. രണ്ടു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ റബർ വില. ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോ 210 യെന്നിലെത്തി. ജാപ്പനീസ് മാർക്കറ്റിലെ ഉണർവ് സിംഗപ്പുർ, ചൈനീസ് വിപണികളിലും റബറിനു നേട്ടമായി.
ഇതിനിടെ തായ്ലൻഡ് അസംസ്കൃത റബറും പാം ഓയിലും ഇന്ത്യയിലേക്കു കയറ്റുമതിക്കുള്ള നീക്കത്തിലാണ്. ടയർ വ്യവസായികൾ ഇതിനു താത്പര്യം കാണിച്ചതായാണു സൂചന. തായ്ലൻഡ് വാണിജ്യ വ്യവസായ വകുപ്പ് ദക്ഷിണേന്ത്യൻ ടയർ ഭീമന്മാരുമായി ഇക്കാര്യങ്ങളിൽ ചർച്ച നടത്തിയതായാണ് വിവരം. ഈ വർഷംതന്നെ ചരക്ക് എത്തിക്കാനുള്ള നീക്കങ്ങൾ പുതിയ സർക്കാർ എത്തുന്നതോടെ പുരോഗമിക്കാം.
കുരുമുളക്
തെരഞ്ഞടുപ്പുകൾ കഴിഞ്ഞതോടെ ഉത്തരേന്ത്യയിൽനിന്നുള്ള ആവശ്യക്കാരെ കുരുമുളക് ഉറ്റുനോക്കുന്നു. കാർഷികമേഖലയിൽനിന്ന് കൊച്ചിയിലേക്കുള്ള കുരുമുളകു വരവ് പോയവാരവും കുറവായിരുന്നു. ഓഫ് സീസണിൽ മുളക് വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകൾ. ഉത്പാദനം കുറഞ്ഞതിനാൽ വിപണി ചൂടുപിടിക്കാനാണു സാധ്യത. ഇറക്കുമതി ഭീഷണി മാറിയാൽ ആഭ്യന്തര ആവശ്യം വർധിക്കും. ആഗോള വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5400 ഡോളറാണ്. വിയറ്റ്നാം ടണ്ണിന് 2200 ഡോളറിനും ബ്രസീൽ 2400 ഡോളിനും ഇന്തോനേഷ്യ 2800 ഡോളിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിൽ വ്യാപാരം നടന്നു. പുതിയ മുളക് 33,100 രൂപ.
ഏലം
ഏലക്ക സാങ്കേതിക തിരുത്തലിന്റെ പാതയിലാണ്. വൻ കുതിച്ചുചാട്ടങ്ങളും റിക്കാർഡ് പ്രകടനങ്ങളും തോട്ടം മേഖലയെ ആവേശം കൊള്ളിച്ച ശേഷം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കിടെ കിലോ 1400 രൂപയോളം ഇടിഞ്ഞത് ചെറുകിടക്കാരെ ഞെട്ടിച്ചു.മാസാരംഭത്തിൽ റിക്കാർഡായ 4000 രൂപയിൽ ലേലം കൊണ്ട ഏലക്ക വാരാന്ത്യം കിലോ 2640 രൂപയിലാണ്. ഇടവപ്പാതി പടിവാതിൽക്കൽ എത്തിയെങ്കിലും പുതിയ ഏലക്ക സീസണിന് ഇനിയും മാസങ്ങൾ കാത്തിരിക്കണമെന്ന സൂചനയാണ് ഹൈറേഞ്ചിൽനിന്നുള്ളത്. പെരുന്നാൾആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം പൂർത്തിയാക്കി കയറ്റുമതിക്കാർ രംഗം വിട്ടു.
നാളികേരം
വെളിച്ചെണ്ണവില സ്റ്റെഡിയായി നീങ്ങിയത് വിളവെടുപ്പ് വേളയിൽ വ്യവസായികളെ കൊപ്ര സംഭരണത്തിൽനിന്ന് അല്പം പിൻതിരിപ്പിച്ചു. പച്ചത്തേങ്ങ നീക്കം ഉത്പാദകർ നിയന്ത്രിച്ചത് വിലത്തകർച്ചയിൽനിന്ന് വിപണിക്ക് രക്ഷയായി. കൊപ്രയാട്ട് മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണ വില്പന ഉയരുന്നില്ല. വില കുറഞ്ഞ വിദേശ ഭക്ഷ്യയെണ്ണകളുടെ പ്രവാഹം തിരിച്ചടിയാവുന്നു. കൊച്ചിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും എണ്ണ 13,200 ലും കൊപ്ര 8800 രൂപയിലുമാണ്.
സ്വർണം
സംസ്ഥനത്ത് സ്വർണവില ചാഞ്ചാടി. പവൻ 23,840 ൽനിന്ന് 23,560 ലേക്ക് ഇടിഞ്ഞതാണ് വാങ്ങലുകാരെ ആകർഷിച്ചത്. എന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ പവൻ 23,800 ലേക്ക് കയറിയെങ്കിലും ശനിയാഴ്ച 23,720 ലാണ് വ്യാപാരം നടന്നത്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1277 ഡോളറിൽനിന്ന് 1269 ലേക്കിടിഞ്ഞശേഷം 1284ലേക്കു കയറി.
പ്രമുഖ കറൻസികൾക്കു മുന്നിൽ ഡോളർ കൈവരിച്ച നേട്ടം സ്വർണവിലയിൽ പ്രതിഫലിച്ചു. മുൻവാരം സൂചിപ്പിച്ച 1269 ഡോളറിലെ താങ്ങിൽ പരീക്ഷണം നടത്തിയ സ്വർണം പുതിയ കരുത്തിലാണ്. ഈ വാരം 1302 ഡോളറിൽ പ്രതിരോധമുണ്ട്. ഇതു മറികടക്കാനായില്ലെങ്കിൽ 1273‐1269 ഡോളറിലേക്കു വീണ്ടും സാങ്കേതിക പരീക്ഷണങ്ങൾ തുടരാം.
വ്യവസായലോബിയുടെ കടുത്ത സമ്മർദങ്ങളെ അതിജീവിച്ച് ഏഷ്യൻ മാർക്കറ്റുകളിൽ റബർ ഒരു ചുവടുകൂടി മുന്നേറി. തായ്ലൻഡ് ഭരണകൂടം ഇന്ത്യയിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാനുള്ള നീക്കം ആശങ്കപരത്തുന്നു. റംസാൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള ഏലക്ക സംഭരണം പൂർത്തിയായി. കുരുമുളക് പുതിയ ആവശ്യകാരെ ഉറ്റുനോക്കുന്നു. നാളികേരോത്പന്നങ്ങളെ ബാധിച്ച മാന്ദ്യം വിട്ടുമാറിയില്ല. പവൻ വീണ്ടും ചാഞ്ചാടി.
റബർ
ഏഷ്യൻ മാർക്കറ്റുകളിൽ റബറിൽ അനുഭവപ്പെട്ട ഉണർവ് കൂടുതൽ ശക്തമാക്കുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ഉത്പാദകർ. അതേസമയം ടാപ്പിംഗ് രംഗത്തെ മാന്ദ്യം കണ്ട് നിരക്ക് അടിക്കടി ഉയർത്തി സ്റ്റോക്കിസ്റ്റുകളെ ആകർഷിക്കാൻ ടയർ ലോബി തിരക്കിട്ട നീക്കം നടത്തി. റബർവില 13,100ൽനിന്ന് 14,500 ലേക്ക് ഉയർന്നതല്ലാതെ വ്യവസായികൾക്ക് കാര്യമായി ഷീറ്റ് ലഭിച്ചില്ല. രണ്ടാഴ്ചയ്ക്കിടയിൽ ടയർ കമ്പനികൾ മികച്ചയിനം ഷീറ്റിന് 1400 രൂപ ഉയർത്തിയെങ്കിലും വില്പനക്കാരില്ലാത്തത് വ്യവസായികളിൽ പിരിമുറുക്കം ഉളവാക്കുന്നു. രണ്ടു വർഷത്തിനിടയിൽ ഏറ്റവും ഉയർന്ന നിരക്കിലാണ് കേരളത്തിൽ റബർ വില. ടോക്കോം എക്സ്ചേഞ്ചിൽ റബർ കിലോ 210 യെന്നിലെത്തി. ജാപ്പനീസ് മാർക്കറ്റിലെ ഉണർവ് സിംഗപ്പുർ, ചൈനീസ് വിപണികളിലും റബറിനു നേട്ടമായി.
ഇതിനിടെ തായ്ലൻഡ് അസംസ്കൃത റബറും പാം ഓയിലും ഇന്ത്യയിലേക്കു കയറ്റുമതിക്കുള്ള നീക്കത്തിലാണ്. ടയർ വ്യവസായികൾ ഇതിനു താത്പര്യം കാണിച്ചതായാണു സൂചന. തായ്ലൻഡ് വാണിജ്യ വ്യവസായ വകുപ്പ് ദക്ഷിണേന്ത്യൻ ടയർ ഭീമന്മാരുമായി ഇക്കാര്യങ്ങളിൽ ചർച്ച നടത്തിയതായാണ് വിവരം. ഈ വർഷംതന്നെ ചരക്ക് എത്തിക്കാനുള്ള നീക്കങ്ങൾ പുതിയ സർക്കാർ എത്തുന്നതോടെ പുരോഗമിക്കാം.
കുരുമുളക്
തെരഞ്ഞടുപ്പുകൾ കഴിഞ്ഞതോടെ ഉത്തരേന്ത്യയിൽനിന്നുള്ള ആവശ്യക്കാരെ കുരുമുളക് ഉറ്റുനോക്കുന്നു. കാർഷികമേഖലയിൽനിന്ന് കൊച്ചിയിലേക്കുള്ള കുരുമുളകു വരവ് പോയവാരവും കുറവായിരുന്നു. ഓഫ് സീസണിൽ മുളക് വില ഉയരുമെന്ന കണക്കുകൂട്ടലിലാണ് സ്റ്റോക്കിസ്റ്റുകൾ. ഉത്പാദനം കുറഞ്ഞതിനാൽ വിപണി ചൂടുപിടിക്കാനാണു സാധ്യത. ഇറക്കുമതി ഭീഷണി മാറിയാൽ ആഭ്യന്തര ആവശ്യം വർധിക്കും. ആഗോള വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5400 ഡോളറാണ്. വിയറ്റ്നാം ടണ്ണിന് 2200 ഡോളറിനും ബ്രസീൽ 2400 ഡോളിനും ഇന്തോനേഷ്യ 2800 ഡോളിനും ക്വട്ടേഷൻ ഇറക്കി. കൊച്ചിയിൽ ഗാർബിൾഡ് കുരുമുളക് 36,600 രൂപയിൽ വ്യാപാരം നടന്നു. പുതിയ മുളക് 33,100 രൂപ.
ഏലം
ഏലക്ക സാങ്കേതിക തിരുത്തലിന്റെ പാതയിലാണ്. വൻ കുതിച്ചുചാട്ടങ്ങളും റിക്കാർഡ് പ്രകടനങ്ങളും തോട്ടം മേഖലയെ ആവേശം കൊള്ളിച്ച ശേഷം വിരലിൽ എണ്ണാവുന്ന ദിവസങ്ങൾക്കിടെ കിലോ 1400 രൂപയോളം ഇടിഞ്ഞത് ചെറുകിടക്കാരെ ഞെട്ടിച്ചു.മാസാരംഭത്തിൽ റിക്കാർഡായ 4000 രൂപയിൽ ലേലം കൊണ്ട ഏലക്ക വാരാന്ത്യം കിലോ 2640 രൂപയിലാണ്. ഇടവപ്പാതി പടിവാതിൽക്കൽ എത്തിയെങ്കിലും പുതിയ ഏലക്ക സീസണിന് ഇനിയും മാസങ്ങൾ കാത്തിരിക്കണമെന്ന സൂചനയാണ് ഹൈറേഞ്ചിൽനിന്നുള്ളത്. പെരുന്നാൾആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണം പൂർത്തിയാക്കി കയറ്റുമതിക്കാർ രംഗം വിട്ടു.
നാളികേരം
വെളിച്ചെണ്ണവില സ്റ്റെഡിയായി നീങ്ങിയത് വിളവെടുപ്പ് വേളയിൽ വ്യവസായികളെ കൊപ്ര സംഭരണത്തിൽനിന്ന് അല്പം പിൻതിരിപ്പിച്ചു. പച്ചത്തേങ്ങ നീക്കം ഉത്പാദകർ നിയന്ത്രിച്ചത് വിലത്തകർച്ചയിൽനിന്ന് വിപണിക്ക് രക്ഷയായി. കൊപ്രയാട്ട് മില്ലുകാരുടെ പ്രതീക്ഷയ്ക്കൊത്ത് ലോക്കൽ മാർക്കറ്റിൽ വെളിച്ചെണ്ണ വില്പന ഉയരുന്നില്ല. വില കുറഞ്ഞ വിദേശ ഭക്ഷ്യയെണ്ണകളുടെ പ്രവാഹം തിരിച്ചടിയാവുന്നു. കൊച്ചിയിൽ തുടർച്ചയായ രണ്ടാം വാരത്തിലും എണ്ണ 13,200 ലും കൊപ്ര 8800 രൂപയിലുമാണ്.
സ്വർണം
സംസ്ഥനത്ത് സ്വർണവില ചാഞ്ചാടി. പവൻ 23,840 ൽനിന്ന് 23,560 ലേക്ക് ഇടിഞ്ഞതാണ് വാങ്ങലുകാരെ ആകർഷിച്ചത്. എന്നാൽ വാരത്തിന്റെ രണ്ടാം പകുതിയിൽ പവൻ 23,800 ലേക്ക് കയറിയെങ്കിലും ശനിയാഴ്ച 23,720 ലാണ് വ്യാപാരം നടന്നത്. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1277 ഡോളറിൽനിന്ന് 1269 ലേക്കിടിഞ്ഞശേഷം 1284ലേക്കു കയറി.
പ്രമുഖ കറൻസികൾക്കു മുന്നിൽ ഡോളർ കൈവരിച്ച നേട്ടം സ്വർണവിലയിൽ പ്രതിഫലിച്ചു. മുൻവാരം സൂചിപ്പിച്ച 1269 ഡോളറിലെ താങ്ങിൽ പരീക്ഷണം നടത്തിയ സ്വർണം പുതിയ കരുത്തിലാണ്. ഈ വാരം 1302 ഡോളറിൽ പ്രതിരോധമുണ്ട്. ഇതു മറികടക്കാനായില്ലെങ്കിൽ 1273‐1269 ഡോളറിലേക്കു വീണ്ടും സാങ്കേതിക പരീക്ഷണങ്ങൾ തുടരാം.