മുംബൈ: ഓണ്‍ലൈൻ ഫുഡ് ഡെലിവറി കന്പനിയായ ഫുഡ് പാണ്ടയുടെ ഭക്ഷണ വിതരണം, ഉടമസ്ഥരായ ഒല നിർത്തിവച്ചതായി റിപ്പോർട്ട്. ഇതിനുപുറമേ 1,500 വിതരണ ജീവനക്കാരെയും 45 ഓഫീസ് ജീവനക്കാരെയും കന്പനി പിരിച്ചുവിട്ടതായും വാർത്തകളുണ്ട്.
എന്നാൽ, ഫുഡ് പാണ്ടയുടെതന്നെ ക്ലൗഡ് ബിസിനസ് പ്രവർത്തനം തുടരുന്നുണ്ട്. 2017 ഡിസംബറിലാണ് ബർലിൻ കന്പനിയായ ഡെലിവറി ഹീറോയിൽനിന്ന് ഒല, ഫുഡ് പാണ്ടയെ സ്വന്തമാക്കുന്നത്. ഫുഡ്പാണ്ടയിൽ പണമിറക്കുന്നത് ഒല നിർത്തിയതായി മാസങ്ങൾക്കു മുന്‍പു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓണ്‍ലൈൻ ഭക്ഷണ വിതരണരംഗത്തു മുഖ്യ എതിരാളികളായ സ്വിഗി, സൊമാറ്റോ, ഉൗബർ ഈറ്റ്സ് എന്നീ കന്പനികളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണു ഫുഡ്പാണ്ടയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ.
കൂടുതൽ ഓർഡറുകൾ നേടാൻ നേരത്തേ, വലിയ തോതിൽ വിലക്കിഴിവും മറ്റ് ഓഫറുകളും ഫുഡ്പാണ്ട പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ മെച്ചമുണ്ടായില്ല. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പ്രതിദിനം 20,000 ഓർഡറുകൾ ലഭിക്കുന്പോൾ ഫുഡ്പാണ്ടയ്ക്ക് 5,000 ഓർഡറുകളാണു ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
എന്നാൽ, ഫുഡ് പാണ്ടയുടെതന്നെ ക്ലൗഡ് ബിസിനസ് പ്രവർത്തനം തുടരുന്നുണ്ട്. 2017 ഡിസംബറിലാണ് ബർലിൻ കന്പനിയായ ഡെലിവറി ഹീറോയിൽനിന്ന് ഒല, ഫുഡ് പാണ്ടയെ സ്വന്തമാക്കുന്നത്. ഫുഡ്പാണ്ടയിൽ പണമിറക്കുന്നത് ഒല നിർത്തിയതായി മാസങ്ങൾക്കു മുന്‍പു തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഓണ്‍ലൈൻ ഭക്ഷണ വിതരണരംഗത്തു മുഖ്യ എതിരാളികളായ സ്വിഗി, സൊമാറ്റോ, ഉൗബർ ഈറ്റ്സ് എന്നീ കന്പനികളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവാതെയാണു ഫുഡ്പാണ്ടയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തൽ.
കൂടുതൽ ഓർഡറുകൾ നേടാൻ നേരത്തേ, വലിയ തോതിൽ വിലക്കിഴിവും മറ്റ് ഓഫറുകളും ഫുഡ്പാണ്ട പ്രഖ്യാപിച്ചിരുന്നെങ്കിലും വലിയ മെച്ചമുണ്ടായില്ല. സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പ്രതിദിനം 20,000 ഓർഡറുകൾ ലഭിക്കുന്പോൾ ഫുഡ്പാണ്ടയ്ക്ക് 5,000 ഓർഡറുകളാണു ലഭിച്ചിരുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.