ആലുവ: ഗുണനിലവാര പരിശോധനയിൽ വ്യക്തമായ മാനദണ്ഡങ്ങളില്ലാത്തതിനാൽ 2014ൽ നിർത്തിവച്ച കുരുമുളകിന്റെ അന്തർദേശീയ അവധി വ്യാപാരം പുനരാരംഭിച്ചു. കൊച്ചിയിലെ ഇന്ത്യൻ പെപ്പർ ആൻഡ് സ്പൈസസ് ട്രേഡ് അസോസിയേഷൻ ആസ്ഥാനത്തു നടന്ന ചടങ്ങിൽ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ ഡയറക്ടർ കെ.വി. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വ്യാപാരത്തിനുള്ള ആദ്യ ഓഫർ സ്വീകരിച്ചു. ഐസിഇഎക്സ് സിഇഒ സൻജിത്ത് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നിയോജൻ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ വി.എം. ഉണ്ണികൃഷ്ണൻ, സിഡബ്ല്യുസി റീജണൽ മാനേജർ പി.ആർ.കെ. നായർ, എ. മൻസൂർ എന്നിവർ സംസാരിച്ചു. അരവിന്ദ് ഷാ സ്വാഗതവും അനീഷ് കുമാർ നന്ദിയും പറഞ്ഞു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ ഗുണനിലവാരമുള്ള കുരുമുളകിന്റെ സംഭരണവും നിയോജൻ ഇന്ത്യ ലിമിറ്റഡ് ഗുണനിലവാര പരിശോധനയും ഏറ്റെടുത്തതോടെയാണ് കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിക്കാൻ ഇന്ത്യൻ കമ്മോഡിറ്റി എക്സേഞ്ച് ലിമിറ്റഡ് തീരുമാനിച്ചത്.
കർഷകർക്ക് വിലസ്ഥിരതയും ഉപഭോക്താക്കൾക്ക് ഗുണനിലവാരവും ഉറപ്പുവരുത്താൻ ഈ വ്യാപരം മുഖേന സാധിക്കും. ദിവസേന 100 കോടി രൂപയുടെ വ്യാപാരവും വർഷം 10,000 ടൺ വ്യാപാരവുമാണ് ലക്ഷ്യമിടുന്നത്.
വ്യാപാരത്തിനുള്ള ആദ്യ ഓഫർ സ്വീകരിച്ചു. ഐസിഇഎക്സ് സിഇഒ സൻജിത്ത് പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. നിയോജൻ ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ വി.എം. ഉണ്ണികൃഷ്ണൻ, സിഡബ്ല്യുസി റീജണൽ മാനേജർ പി.ആർ.കെ. നായർ, എ. മൻസൂർ എന്നിവർ സംസാരിച്ചു. അരവിന്ദ് ഷാ സ്വാഗതവും അനീഷ് കുമാർ നന്ദിയും പറഞ്ഞു.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻട്രൽ വെയർ ഹൗസിംഗ് കോർപറേഷൻ ഗുണനിലവാരമുള്ള കുരുമുളകിന്റെ സംഭരണവും നിയോജൻ ഇന്ത്യ ലിമിറ്റഡ് ഗുണനിലവാര പരിശോധനയും ഏറ്റെടുത്തതോടെയാണ് കുരുമുളകിന്റെ അവധി വ്യാപാരം പുനരാരംഭിക്കാൻ ഇന്ത്യൻ കമ്മോഡിറ്റി എക്സേഞ്ച് ലിമിറ്റഡ് തീരുമാനിച്ചത്.
കർഷകർക്ക് വിലസ്ഥിരതയും ഉപഭോക്താക്കൾക്ക് ഗുണനിലവാരവും ഉറപ്പുവരുത്താൻ ഈ വ്യാപരം മുഖേന സാധിക്കും. ദിവസേന 100 കോടി രൂപയുടെ വ്യാപാരവും വർഷം 10,000 ടൺ വ്യാപാരവുമാണ് ലക്ഷ്യമിടുന്നത്.