മുംബൈ: എക്സിറ്റ്പോളിന്റെ ബലത്തിലുള്ള കുതിപ്പിനു ചെറിയ വിരാമം. ഇന്നലെ രാവിലെ പുതിയ ഉയരങ്ങളിലേക്കു കയറിയ ഓഹരിവിപണി സൂചികകൾ ഗണ്യമായി താണു ക്ലോസ് ചെയ്തു. ലാഭമെടുക്കലാണ് പ്രധാന കാരണം.
സെൻസെക്സ് രാവിലെ 39,571.73 പോയിന്റ് എന്ന റിക്കാർഡ് ഉയരത്തിലെത്തി. നിഫ്റ്റി 11,883.55 എന്ന റിക്കാർഡിലും. പിന്നീട് താഴോട്ടുപോന്ന സെൻസെക്സ് തലേന്നത്തേക്കാൾ 382.87 താണ് 38,969.8-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 119.15 പോയിന്റ് താണ് 11,709.1-ൽ ക്ലോസ് ചെയ്തു. മിഡ്കാപ്, സ്മോൾ കാപ് ഓഹരികളും സമാനമായ താഴ്ച കുറിച്ചു.
ടാറ്റാ മോട്ടോഴ്സിന്റെ നാലാം ത്രൈമാസഫലം മോശമായതിനാൽ ഓഹരി 7.05 ശതമാം ഇടിഞ്ഞു. മാരുതി, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും ഇടിഞ്ഞു.
സെൻസെക്സ് രാവിലെ 39,571.73 പോയിന്റ് എന്ന റിക്കാർഡ് ഉയരത്തിലെത്തി. നിഫ്റ്റി 11,883.55 എന്ന റിക്കാർഡിലും. പിന്നീട് താഴോട്ടുപോന്ന സെൻസെക്സ് തലേന്നത്തേക്കാൾ 382.87 താണ് 38,969.8-ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 119.15 പോയിന്റ് താണ് 11,709.1-ൽ ക്ലോസ് ചെയ്തു. മിഡ്കാപ്, സ്മോൾ കാപ് ഓഹരികളും സമാനമായ താഴ്ച കുറിച്ചു.
ടാറ്റാ മോട്ടോഴ്സിന്റെ നാലാം ത്രൈമാസഫലം മോശമായതിനാൽ ഓഹരി 7.05 ശതമാം ഇടിഞ്ഞു. മാരുതി, ടാറ്റാ സ്റ്റീൽ, ഭാരതി എയർടെൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും ഇടിഞ്ഞു.