കൊച്ചി: ഇന്റർനാഷണൽ സോളാർ അലയൻസിന്റെ ആഭിമുഖ്യത്തിൽ 40 രാജ്യങ്ങളുടെ അബാംസഡർമാരും ഹൈക്കമ്മീഷണർമാരും സിയാൽ സന്ദർശനത്തിനെത്തുന്നു. ലോകത്തിലെ ആദ്യത്തെ സന്പൂർണ സൗരോർജ വിമാനത്താവളമായ സിയാലിന്റെ സൗരോർജ പദ്ധതിയെക്കുറിച്ച് മനസിലാക്കാനാണ് 22 ന് രാഷ്ട്രപ്രതിനിധികളുടെ സംഘം കൊച്ചിയിൽ എത്തുന്നത്. രാവിലെ 10 ന് എത്തുന്ന സംഘം സിയാൽ അധികൃതരുമായി ചർച്ച നടത്തും. തുടർന്ന് പ്രധാന സൗരോർജ പ്ലാന്റ് സന്ദർശിക്കും.
ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്ത് 2015 ൽ രൂപം നൽകിയ ആഗോള സംഘടനയാണ് ഇന്റർനാഷണൽ സോളാർ അലയൻസ് (ഐഎസ്എ). 74 രാജ്യങ്ങൾ ഇതിൽ അംഗമാണ്. പരമാവധി രാജ്യങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് ഫോസിൽ ഇന്ധനത്തോടുള്ള ആശ്രയം കുറയ്ക്കുക, ഇതിനായി മികച്ച മാതൃകകൾ അന്വേഷിക്കുക, 2030 ഓടെ ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കുക എന്നിവയാണ് ഐഎസ്എയുടെ ലക്ഷ്യങ്ങൾ. സമാന പദ്ധതി വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞാണ് സംഘം സിയാലിൽ എത്തുന്നത്.
2018 ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ’ചാന്പ്യൻസ് ഓഫ് എർത്ത്’ സിയാലിനു ലഭിച്ചിരുന്നു. നിലവിൽ എട്ട് പ്ലാന്റുകളിലായി 40 മെഗാവാട്ടിന്റെ മൊത്തം സ്ഥാപിതശേഷിയുണ്ട്. പ്രതിദിനം ശരാശരി 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1.53 ലക്ഷം യൂണിറ്റാണ് സിയാലിന്റെ പ്രതിദിന ഊർജാവശ്യം.
ഇന്ത്യയും ഫ്രാൻസും മുൻകൈയെടുത്ത് 2015 ൽ രൂപം നൽകിയ ആഗോള സംഘടനയാണ് ഇന്റർനാഷണൽ സോളാർ അലയൻസ് (ഐഎസ്എ). 74 രാജ്യങ്ങൾ ഇതിൽ അംഗമാണ്. പരമാവധി രാജ്യങ്ങളിൽ സൗരോർജ പ്ലാന്റുകൾ സ്ഥാപിച്ച് ഫോസിൽ ഇന്ധനത്തോടുള്ള ആശ്രയം കുറയ്ക്കുക, ഇതിനായി മികച്ച മാതൃകകൾ അന്വേഷിക്കുക, 2030 ഓടെ ആയിരം കോടി ഡോളറിന്റെ ഫണ്ട് രൂപവത്കരിക്കുക എന്നിവയാണ് ഐഎസ്എയുടെ ലക്ഷ്യങ്ങൾ. സമാന പദ്ധതി വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കാനുള്ള സാധ്യത ആരാഞ്ഞാണ് സംഘം സിയാലിൽ എത്തുന്നത്.
2018 ൽ ഐക്യരാഷ്ട്രസഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ’ചാന്പ്യൻസ് ഓഫ് എർത്ത്’ സിയാലിനു ലഭിച്ചിരുന്നു. നിലവിൽ എട്ട് പ്ലാന്റുകളിലായി 40 മെഗാവാട്ടിന്റെ മൊത്തം സ്ഥാപിതശേഷിയുണ്ട്. പ്രതിദിനം ശരാശരി 1.63 ലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. 1.53 ലക്ഷം യൂണിറ്റാണ് സിയാലിന്റെ പ്രതിദിന ഊർജാവശ്യം.