കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്വേർ ഇലക്ട്രോണിക് സ്റ്റാർട്ടപ്പായ മേക്കർ വില്ലേജിലെ പല ഉത്പന്നങ്ങൾക്കും ബ്രിട്ടനിലെ വിപണികളിൽ ഏറെ ആവശ്യക്കാരുണ്ടാകുമെന്നു ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ വാണിജ്യ-സാന്പത്തിക വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ആമോ കലാർ. കളമശേരി ടെക്നോളജി ഇനോവേഷൻ സോണിലെ മേക്കർവില്ലേജ് കാന്പസ് സന്ദർശിക്കാനെത്തിയാതായിരുന്നു അദ്ദേഹം.
ആഗോള സ്റ്റാർട്ടപ് മേഖലയിൽ നാലാമത്തെ സ്ഥാനമാണ് ബ്രിട്ടനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മേക്കർവില്ലേജിലെ നൂതന ഉത്പന്നങ്ങൾ ഏറെ മികച്ചതാണ്. ബ്രിട്ടനിലെ വ്യവസായ ലോകത്തിന് ഇതേക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനു പ്രത്യേക സംഘത്തെ മേക്കർവില്ലേജിലേക്കു കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ ഉത്പന്നങ്ങളും ഇവിടെയുണ്ട്. വായുമലിനീകരണം തിരിച്ചറിയാനുള്ള ഉപകരണത്തിനും ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ ദീപ്തി പസുമാർഥിയുമൊത്താണ് ആമോ കലാർ മേക്കർ വില്ലേജ് സന്ദർശിച്ചത്. മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ബ്രിട്ടനിലെയും സ്റ്റാർട്ടപ് സംരംഭകർ ഉഭയകക്ഷി ചർച്ചകളും സന്ദർശനങ്ങളും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഏറെ പ്രതീക്ഷാനിർഭരമായ സന്ദർശനമാണിതെന്നു പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുന്പ് ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറിമി പിൽമോർ ബെഡ്ഫോർഡും മേക്കർ വില്ലേജ് സന്ദർശിച്ചിരുന്നു.
ആഗോള സ്റ്റാർട്ടപ് മേഖലയിൽ നാലാമത്തെ സ്ഥാനമാണ് ബ്രിട്ടനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മേക്കർവില്ലേജിലെ നൂതന ഉത്പന്നങ്ങൾ ഏറെ മികച്ചതാണ്. ബ്രിട്ടനിലെ വ്യവസായ ലോകത്തിന് ഇതേക്കുറിച്ച് ബോധ്യപ്പെടുത്തുന്നതിനു പ്രത്യേക സംഘത്തെ മേക്കർവില്ലേജിലേക്കു കൊണ്ടുവരുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടനിലെ ആരോഗ്യമേഖലയ്ക്ക് ഏറ്റവും അനുയോജ്യമായ ഉത്പന്നങ്ങളും ഇവിടെയുണ്ട്. വായുമലിനീകരണം തിരിച്ചറിയാനുള്ള ഉപകരണത്തിനും ഏറെ ആവശ്യക്കാരുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇൻവെസ്റ്റ്മെന്റ് അഡ്വൈസറായ ദീപ്തി പസുമാർഥിയുമൊത്താണ് ആമോ കലാർ മേക്കർ വില്ലേജ് സന്ദർശിച്ചത്. മേക്കർ വില്ലേജ് സിഇഒ പ്രസാദ് ബാലകൃഷ്ണൻ നായർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ഇന്ത്യയിലെയും ബ്രിട്ടനിലെയും സ്റ്റാർട്ടപ് സംരംഭകർ ഉഭയകക്ഷി ചർച്ചകളും സന്ദർശനങ്ങളും നടത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. ഏറെ പ്രതീക്ഷാനിർഭരമായ സന്ദർശനമാണിതെന്നു പ്രസാദ് ബാലകൃഷ്ണൻ നായർ പറഞ്ഞു. ഏതാനും മാസങ്ങൾക്കുമുന്പ് ചെന്നൈയിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ജെറിമി പിൽമോർ ബെഡ്ഫോർഡും മേക്കർ വില്ലേജ് സന്ദർശിച്ചിരുന്നു.