കൊച്ചി: ഇന്ത്യയിലെ വ്യവസായ രംഗത്തെ സംരംഭകർക്കും പ്രഫഷണൽസിനും വ്യക്തികൾക്കും വേണ്ടി ഏർപ്പെടുത്തിയിട്ടുള്ള ക്വാളിറ്റി മാർക്ക് ട്രസ്റ്റിന്റെ ഒന്‍പതാമത് അവാർഡ്ദാന ചടങ്ങ് ജൂണ്‍ 22ന് അഹമ്മദാബാദിൽ നടക്കും.
നാല്പതിലധികം വിഭാഗങ്ങളിലായി നൽകുന്ന ഈ അവാർഡ് ഉത്പന്നം, സേവനം, സ്ഥാപനത്തിന്റെ ഘടന തുടങ്ങിയവയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 250 ലധികം സ്ഥാപനങ്ങൾ മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായിട്ടുണ്ട്. എല്ലാ വർഷവും 2500 ലധികം എൻട്രികൾ ലഭിക്കാറുണ്ടെന്ന് ക്വാളിറ്റി മാർക്ക് ട്രസ്റ്റ് പ്രസിഡന്റ് ഹേതൽ താക്കർ അറിയിച്ചു. മൂന്നു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാല്പതിലധികം വിഭാഗങ്ങളിലായി നൽകുന്ന ഈ അവാർഡ് ഉത്പന്നം, സേവനം, സ്ഥാപനത്തിന്റെ ഘടന തുടങ്ങിയവയുടെ നിലവാരത്തിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 250 ലധികം സ്ഥാപനങ്ങൾ മുൻ വർഷങ്ങളിൽ അവാർഡിന് അർഹരായിട്ടുണ്ട്. എല്ലാ വർഷവും 2500 ലധികം എൻട്രികൾ ലഭിക്കാറുണ്ടെന്ന് ക്വാളിറ്റി മാർക്ക് ട്രസ്റ്റ് പ്രസിഡന്റ് ഹേതൽ താക്കർ അറിയിച്ചു. മൂന്നു ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.