മുംബൈ: ബുധനാഴ്ചത്തെ ലയനപ്രഖ്യാപനത്തെത്തുടർന്ന് ടാറ്റാ ഗ്ലോബൽ ബിവറേജസ്, ടാറ്റാ കെമിക്കൽസ് എന്നിവയുടെ ഓഹരികൾക്കു നേട്ടം. ഇന്നലെ മാത്രം രണ്ട് കന്പനികളുടെയും ഓഹരികൾ പതിനൊന്നു ശതമാനത്തോളം കയറി. രണ്ടു സ്ഥാപനങ്ങളുടെയും കണ്‍സ്യൂമർ ഗുഡ്സ് ബിസിനസ് ലയിപ്പിക്കാനുള്ള തീരുമാനമാണ് ഓഹരികൾ ഉയരാൻ കാരണമായത്.
എഫ്എംസിജി വിഭാഗത്തിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ടാറ്റാ കെമിക്കൽസിന്റെ ഫുഡ് ബിസിനസ് ഗ്ലോബൽ ബിവറേജസിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഇതോടെ ടാറ്റാ കെമിക്കൽസിന്റെ ഉപ്പ്, സ്പൈസസ്, പയർവർഗങ്ങൾ മുതലായവ ഗ്ലോബൽ ബിവറേജസിന്റേതാകും. ഒപ്പം ഓഹരിയുടെ ഒരു വിഹിതം ടാറ്റ കെമിക്കൽസിനും നല്‍കും.
ഇതുകൂടാതെ ടാറ്റ ഗ്ലോബൽ ബിവറേജസിന്റെ പേര് ടാറ്റ കണ്‍സ്യൂമർ പ്രൊഡക്ട്സ് എന്നു മാറ്റും.
എഫ്എംസിജി വിഭാഗത്തിൽ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കുകയെന്ന ലക്ഷ്യത്തോടെ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനാണ് ടാറ്റാ കെമിക്കൽസിന്റെ ഫുഡ് ബിസിനസ് ഗ്ലോബൽ ബിവറേജസിലേക്കു മാറ്റാൻ തീരുമാനിച്ചത്. ഇതോടെ ടാറ്റാ കെമിക്കൽസിന്റെ ഉപ്പ്, സ്പൈസസ്, പയർവർഗങ്ങൾ മുതലായവ ഗ്ലോബൽ ബിവറേജസിന്റേതാകും. ഒപ്പം ഓഹരിയുടെ ഒരു വിഹിതം ടാറ്റ കെമിക്കൽസിനും നല്‍കും.
ഇതുകൂടാതെ ടാറ്റ ഗ്ലോബൽ ബിവറേജസിന്റെ പേര് ടാറ്റ കണ്‍സ്യൂമർ പ്രൊഡക്ട്സ് എന്നു മാറ്റും.