കൊച്ചി: മാർച്ച് 31ന് അവസാനിച്ച സാന്പത്തികവർഷം മണപ്പുറം ഗ്രൂപ്പിന്റെ അറ്റാദായം 36 ശതമാനം ഉയർന്ന് 919.87 കോടിയായി. നാലാം ത്രൈമാസത്തിൽ മണപ്പുറം ഗ്രൂപ്പിന്റെ അറ്റാദായം 255.59 കോടിയാണ്. ഈ സാന്പത്തിക വർഷത്തെ കന്പനിയുടെ മൊത്തം വരുമാനം 4116 കോടി രൂപയായി വർധിച്ചു. മുൻ വർഷത്തെ 3421 കോടിയേക്കാൾ 20.33 ശതമാനം വർധന.
കന്പനിയുടെ രണ്ടു രൂപ മുഖവിലയുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ലാഭവീതമായി ഓഹരി ഉടമകൾക്കു നല്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഈ കുതിപ്പ് ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നു കന്പനി എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയിൽ 23.30 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാന്പത്തികവർഷം ഇതേ കാലയളവിൽ ആകെ ആസ്തി 15,765 കോടിയായിരുന്നെങ്കിൽ ഈ വർഷമത് 19,438 കോടിയായി ഉയർന്നു.
കന്പനിയുടെ രണ്ടു രൂപ മുഖവിലയുള്ള ഓഹരികളിൽ 0.55 രൂപ ഇടക്കാല ലാഭവീതമായി ഓഹരി ഉടമകൾക്കു നല്കാൻ ഡയറക്ടർ ബോർഡ് യോഗം തീരുമാനിച്ചു. ഈ കുതിപ്പ് ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നു കന്പനി എംഡിയും സിഇഒയുമായ വി.പി. നന്ദകുമാർ പറഞ്ഞു.
മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയിൽ 23.30 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാന്പത്തികവർഷം ഇതേ കാലയളവിൽ ആകെ ആസ്തി 15,765 കോടിയായിരുന്നെങ്കിൽ ഈ വർഷമത് 19,438 കോടിയായി ഉയർന്നു.