ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ഏതാനും ദിവസം വൈകി ജൂൺ നാലിനേ കേരളത്തിൽ എത്തൂ എന്നു സ്വകാര്യ കാലാവസ്ഥാ ഗവേഷണസ്ഥാപനമായ സ്കൈമെറ്റ്. സാധാരണ ഒന്നാം തീയതിയാണു കാലവർഷം തുടങ്ങേണ്ടത്. ജൂൺ രണ്ടു മുതൽ ആറുവരെ ഏതു തീയതിയിലും മഴ എത്താം എന്നാണു സ്കൈമെറ്റിന്റെ വിശദീകരണം.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ മേയ് 22നു മഴ എത്താം.
ഇത്തവണ ദീർഘകാല ശരാശരിയുടെ 93 ശതമാനം മഴയേ രാജ്യത്തു കിട്ടൂ എന്നാണ് സ്കൈമെറ്റിന്റെ പ്രവചനം.
ദക്ഷിണേന്ത്യയിൽ ജൂൺ-സെപ്റ്റംബർ കാലവർഷ മഴ ദീർഘകാല ശരാശരിയുടെ 95 ശതമനം വരും. കേരളത്തിലും തീരകർണാടകത്തിലും നല്ല മഴയാണ് സ്കൈമെറ്റ് പ്രവചിക്കുന്നത്.
ആൻഡമാൻ-നിക്കോബാർ ദ്വീപുകളിൽ മേയ് 22നു മഴ എത്താം.
ഇത്തവണ ദീർഘകാല ശരാശരിയുടെ 93 ശതമാനം മഴയേ രാജ്യത്തു കിട്ടൂ എന്നാണ് സ്കൈമെറ്റിന്റെ പ്രവചനം.
ദക്ഷിണേന്ത്യയിൽ ജൂൺ-സെപ്റ്റംബർ കാലവർഷ മഴ ദീർഘകാല ശരാശരിയുടെ 95 ശതമനം വരും. കേരളത്തിലും തീരകർണാടകത്തിലും നല്ല മഴയാണ് സ്കൈമെറ്റ് പ്രവചിക്കുന്നത്.