ന്യൂഡൽഹി: ബംഗളൂരു ആസ്ഥാനമായുള്ള സന്നദ്ധ സംഘടനയായ ഇൻഫോസിസ് ഫൗണ്ടേഷന്റെ അംഗീകാരം റദ്ദാക്കി. വിദേശ ഫണ്ടുകൾ സ്വീകരിച്ചതിനെത്തുടർന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകാരം റദ്ദാക്കിയത്. സർക്കാർ ഇതര സംഘടനകൾക്ക് (എൻജിഒ) വിദേശ ഫണ്ടുകൾ സ്വീകരിക്കണമെങ്കിൽ ഫോറിൻ കോണ്ട്രിബ്യൂഷൻ രജിസ്റ്റേഡ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം.
ഇൻഫോസിസ് ഫൗണ്ടേഷന് കഴിഞ്ഞ വർഷം കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആറു വർഷത്തെ വരുമാനവും ചെലവുകളും വെളിപ്പെടുത്താൻ സ്ഥാപനത്തിനു കഴിഞ്ഞില്ല. ഇതിനാലാണ് അംഗീകാരം റദ്ദാക്കിയത്.
1996ൽ പ്രവർത്തനമാരംഭിച്ച ഇൻഫോസിസ് ഫൗണ്ടേഷൻ വിദ്യാഭ്യാസം, ഗ്രാമ വികസനം, ആരോഗ്യ സംരക്ഷണം, കലാ-സാംസ്കാരിക മേഖലകളിലാണ് പ്രവർത്തിക്കുന്നത്. സുധാ മൂർത്തിയാണ് ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണ്‍. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധാ മൂർത്തി.
അതേസമയം, കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1,755 എൻജിഒകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. ചുരുക്കം ചില സ്ഥാപനങ്ങൾക്കൊഴിച്ച് ഭൂരിഭാഗം സ്ഥാപനങ്ങൾക്കും വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
ഇൻഫോസിസ് ഫൗണ്ടേഷന് കഴിഞ്ഞ വർഷം കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ആറു വർഷത്തെ വരുമാനവും ചെലവുകളും വെളിപ്പെടുത്താൻ സ്ഥാപനത്തിനു കഴിഞ്ഞില്ല. ഇതിനാലാണ് അംഗീകാരം റദ്ദാക്കിയത്.
1996ൽ പ്രവർത്തനമാരംഭിച്ച ഇൻഫോസിസ് ഫൗണ്ടേഷൻ വിദ്യാഭ്യാസം, ഗ്രാമ വികസനം, ആരോഗ്യ സംരക്ഷണം, കലാ-സാംസ്കാരിക മേഖലകളിലാണ് പ്രവർത്തിക്കുന്നത്. സുധാ മൂർത്തിയാണ് ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണ്‍. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യയാണ് സുധാ മൂർത്തി.
അതേസമയം, കഴിഞ്ഞ വർഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം 1,755 എൻജിഒകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കിയിരുന്നു. ചുരുക്കം ചില സ്ഥാപനങ്ങൾക്കൊഴിച്ച് ഭൂരിഭാഗം സ്ഥാപനങ്ങൾക്കും വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കാൻ കഴിഞ്ഞിട്ടില്ല.