ലോകത്തെ ഏറ്റവും വേഗമുള്ള ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമിട്ട് ജപ്പാൻ. ആൽഫാ എക്സ് എന്നു പേരിട്ടിരിക്കുന്ന ട്രെയിനിനു മണിക്കൂറിൽ 400 കിലോമീറ്റർ വേഗമെടുക്കാൻ കഴിയുമെന്നാണ് ജപ്പാന്റെ അവകാശവാദം.
ജപ്പാനിലെ ആവോമോറി നഗരത്തിൽനിന്നു സെൻഡൈ നഗരത്തിലേക്കാണ് ആൽഫാ എക്സിന്റെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നു വർഷക്കാലം പരീക്ഷണം തുടരും. പരീക്ഷണം പൂർണമായി വിജയം കണ്ടാൽ 2030ൽ ആകും ആൽഫ എക്സ് സർവീസ് ആരംഭിക്കുക. മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗമെടുക്കാനാകുമെങ്കിലും 360 കിലോമീറ്റർ വേഗത്തിലാകും ദിനംപ്രതിയുള്ള സർവീസ് എന്ന് അധികൃതർ അറിയിച്ചു.
സാധാരണയുള്ള ബ്രേക്കിംഗ് സംവിധാനങ്ങൾക്കു പുറമേ ആൽഫാ എക്സിന്റെ മേൽക്കൂരയിലും എയർ ബ്രേക്കുകളും കാന്തിക ബ്രേക്കുകളുമുണ്ട്. അതിവേഗ ഓട്ടം മൂലമുള്ള കുലുക്കവും മറ്റും തടയുന്നതിനു പ്രത്യേക എയർ സസ്പെൻഷനുകളാണ് ആൽഫാ എക്സിൽ ഉപയോഗിച്ചിരിക്കുന്നത്. ടണലുകളിലെ വളവുകളിൽ ട്രെനിയിന്റെ നിയന്ത്രണവും സന്തുലനാവസ്ഥയും നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്.
ജപ്പാനിലെ ആവോമോറി നഗരത്തിൽനിന്നു സെൻഡൈ നഗരത്തിലേക്കാണ് ആൽഫാ എക്സിന്റെ ആദ്യ പരീക്ഷണ ഓട്ടം നടത്തിയത്. മൂന്നു വർഷക്കാലം പരീക്ഷണം തുടരും. പരീക്ഷണം പൂർണമായി വിജയം കണ്ടാൽ 2030ൽ ആകും ആൽഫ എക്സ് സർവീസ് ആരംഭിക്കുക. മണിക്കൂറിൽ 400 കിലോമീറ്റർ വരെ വേഗമെടുക്കാനാകുമെങ്കിലും 360 കിലോമീറ്റർ വേഗത്തിലാകും ദിനംപ്രതിയുള്ള സർവീസ് എന്ന് അധികൃതർ അറിയിച്ചു.
സാധാരണയുള്ള ബ്രേക്കിംഗ് സംവിധാനങ്ങൾക്കു പുറമേ ആൽഫാ എക്സിന്റെ മേൽക്കൂരയിലും എയർ ബ്രേക്കുകളും കാന്തിക ബ്രേക്കുകളുമുണ്ട്. അതിവേഗ ഓട്ടം മൂലമുള്ള കുലുക്കവും മറ്റും തടയുന്നതിനു പ്രത്യേക എയർ സസ്പെൻഷനുകളാണ് ആൽഫാ എക്സിൽ ഉപയോഗിച്ചിരിക്കുന്നത്. ടണലുകളിലെ വളവുകളിൽ ട്രെനിയിന്റെ നിയന്ത്രണവും സന്തുലനാവസ്ഥയും നഷ്ടപ്പെടാതിരിക്കാനുള്ള പ്രത്യേക സംവിധാനങ്ങളുമൊരുക്കിയിട്ടുണ്ട്.