ന്യൂഡൽഹി: അമേരിക്കൻ ടവർ കോർപറേഷനിലുള്ള (എടിസി) ഓഹരികൾ വിൽക്കാൻ ടാറ്റാ ടെലി സർവീസസ് ശ്രമം തുടങ്ങി. ഓഹരിയൊന്നിന് 212 രൂപ വച്ച് 2,500 കോടി രൂപയ്ക്ക് ഓഹരികൾ വിൽക്കാൻ എടിസിയുമായി ചർച്ച നടത്തിയിട്ടുണ്ട്.
എടിസിയിലുണ്ടായിരുന്ന ഓഹരികളുടെ പകുതി 2018 ഒക്ടോബറിൽ ടാറ്റാ ടെലി വിറ്റിരുന്നു. അവശേഷിക്കുന്ന ഭാഗമാണ് ഇപ്പോൾ വിൽക്കുന്നത്. എടിസിയുടെ 26 ശതമാനം ഓഹരികളായിരുന്നു ടാറ്റയുടെ കൈവശമുണ്ടായിരുന്നത്.
എടിസിയിലുണ്ടായിരുന്ന ഓഹരികളുടെ പകുതി 2018 ഒക്ടോബറിൽ ടാറ്റാ ടെലി വിറ്റിരുന്നു. അവശേഷിക്കുന്ന ഭാഗമാണ് ഇപ്പോൾ വിൽക്കുന്നത്. എടിസിയുടെ 26 ശതമാനം ഓഹരികളായിരുന്നു ടാറ്റയുടെ കൈവശമുണ്ടായിരുന്നത്.