ന്യൂഡൽഹി: തിരിച്ചുവരവ് അനിശ്ചിതത്വത്തിലായ ജെറ്റ്എയർവേസിൽനിന്ന് കഴിഞ്ഞ ഏഴു മാസത്തിനിടെ രാജിവച്ചത് 410 പൈലറ്റുമാർ. ഇനി കന്പനിയിൽ അവശേഷിക്കുന്നത് 1,527 പൈലറ്റുമാരാണെന്ന് പൈലറ്റുമാരുടെ യൂണിയനായ നാഷണൽ ഏവിയേറ്റേഴ്സ് ഗിൽഡ് (നാഗ്) അറിയിച്ചു. ചില വിമാനങ്ങൾ ക്രൂവിനൊപ്പം പാട്ടത്തിനെടുക്കാൻ മറ്റു കന്പനികൾ ശ്രമിക്കുന്നുണ്ട്.
സ്പൈസ്ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ജെറ്റിന്റെ വിമാനങ്ങൾ പാട്ടത്തിനെടുക്കാനുള്ള നീക്കം നടത്തുന്നത്.
കഴിഞ്ഞ ദിവസം ജെറ്റ് എയർവേസ് ജീവനക്കാർ സമരം തുടങ്ങിയിരുന്നു. കേന്ദ്ര ധനമന്ത്രി സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അറിയിച്ചതായി ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെ തിങ്കളാഴ്ച രാത്രി ജീവനക്കാർക്ക് മെയിൽ അയച്ചു.
അതേസമയം ജെറ്റ് എയർവേസിന്റെ അഭാവത്തിൽ വെള്ളിയാഴ്ച മുതൽ പ്രതിദിനം 28 സർവീസ് ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.
സ്പൈസ്ജെറ്റ്, എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയാണ് ജെറ്റിന്റെ വിമാനങ്ങൾ പാട്ടത്തിനെടുക്കാനുള്ള നീക്കം നടത്തുന്നത്.
കഴിഞ്ഞ ദിവസം ജെറ്റ് എയർവേസ് ജീവനക്കാർ സമരം തുടങ്ങിയിരുന്നു. കേന്ദ്ര ധനമന്ത്രി സഹായിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് അറിയിച്ചതായി ജെറ്റ് എയർവേസ് സിഇഒ വിനയ് ദുബെ തിങ്കളാഴ്ച രാത്രി ജീവനക്കാർക്ക് മെയിൽ അയച്ചു.
അതേസമയം ജെറ്റ് എയർവേസിന്റെ അഭാവത്തിൽ വെള്ളിയാഴ്ച മുതൽ പ്രതിദിനം 28 സർവീസ് ആരംഭിക്കുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.