ബെയ്ജിംഗ്: അധികസമയം ജോലിചെയ്യാൻ തന്റെ ജീവനക്കാരോട് ആഹ്വാനം ചെയ്തതിന്റെ പേരിൽ പുലിവാലുപിടിച്ചു ചൈനീസ്കോടീശ്വരൻ ജാക്മ.
തന്റെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പ് ഓഫ് കന്പനിയിലെ ജീവനക്കാരോടായിരുന്നു ജാക്മായുടെ ആഹ്വാനം. കന്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ‘996 വർക്ക് കൾച്ചർ’ആണ് ജാക്മ ആവശ്യപ്പെടുന്നതെന്നാണ് സെറ്റിൽ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ ആഴ്ചയിൽ ആറു ദിവസം ജോലി എന്നാണ് ‘996 കൾച്ച’റിന്റെ സന്പൂർണ രൂപമെന്നും സൈറ്റിൽ നൽകിയിട്ടുണ്ട്.
ഈ ജോലി രീതികളോടു പൊരുത്തപ്പെടാവുന്നവർ മാത്രം ആലിബാബ ഗ്രൂപ്പിൽ ജോലി ചെയ്താൽ മതിയെന്നും അല്ലാത്തവർ ആലിബാബയിൽ ജോലി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ടെന്നും പറയുന്നു. എന്നാൽ, എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നതിന് അധിക വേതനം കന്പനി നൽകുന്നുണ്ടോ എന്നു വ്യക്തമാക്കിയിട്ടില്ല. എന്തായാലും സൈറ്റിൽ പുതിയ ‘വർക്ക് കൾച്ചർ’ പ്രത്യക്ഷപ്പെട്ടതോടെ ചൈനീസ് സമൂഹമാധ്യമങ്ങളിലാകെ ജാക്മയ്ക്കും ആലിബാബ കന്പനിക്കുമെതിരേ പ്രതിഷേധമിരന്പുകയാണ്.
ജോലിക്കു ശേഷം ജീവനക്കാരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കൂടി ജാക്മ കരുതണമെന്നൊക്കെയുള്ള ട്രോളുകളും അരങ്ങു തകര്‍ക്കുന്നു.
ചൈനയിലെ ഏറ്റവും വലിയ ഇകൊമേഴ്സ് കന്പനിയാണ് ജാക്മയുടെ ആലിബാബ.
തന്റെ ഉടമസ്ഥതയിലുള്ള ആലിബാബ ഗ്രൂപ്പ് ഓഫ് കന്പനിയിലെ ജീവനക്കാരോടായിരുന്നു ജാക്മായുടെ ആഹ്വാനം. കന്പനിയുടെ ഒൗദ്യോഗിക വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച കുറിപ്പുകൾ പ്രത്യക്ഷപ്പെട്ടത്. ‘996 വർക്ക് കൾച്ചർ’ആണ് ജാക്മ ആവശ്യപ്പെടുന്നതെന്നാണ് സെറ്റിൽ പ്രത്യക്ഷപ്പെട്ടത്. രാവിലെ ഒൻപതു മുതൽ രാത്രി ഒൻപതു വരെ ആഴ്ചയിൽ ആറു ദിവസം ജോലി എന്നാണ് ‘996 കൾച്ച’റിന്റെ സന്പൂർണ രൂപമെന്നും സൈറ്റിൽ നൽകിയിട്ടുണ്ട്.
ഈ ജോലി രീതികളോടു പൊരുത്തപ്പെടാവുന്നവർ മാത്രം ആലിബാബ ഗ്രൂപ്പിൽ ജോലി ചെയ്താൽ മതിയെന്നും അല്ലാത്തവർ ആലിബാബയിൽ ജോലി ചെയ്യുന്നതിനെപ്പറ്റി ചിന്തിക്കുക പോലും വേണ്ടെന്നും പറയുന്നു. എന്നാൽ, എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്നതിന് അധിക വേതനം കന്പനി നൽകുന്നുണ്ടോ എന്നു വ്യക്തമാക്കിയിട്ടില്ല. എന്തായാലും സൈറ്റിൽ പുതിയ ‘വർക്ക് കൾച്ചർ’ പ്രത്യക്ഷപ്പെട്ടതോടെ ചൈനീസ് സമൂഹമാധ്യമങ്ങളിലാകെ ജാക്മയ്ക്കും ആലിബാബ കന്പനിക്കുമെതിരേ പ്രതിഷേധമിരന്പുകയാണ്.
ജോലിക്കു ശേഷം ജീവനക്കാരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് കൂടി ജാക്മ കരുതണമെന്നൊക്കെയുള്ള ട്രോളുകളും അരങ്ങു തകര്‍ക്കുന്നു.
ചൈനയിലെ ഏറ്റവും വലിയ ഇകൊമേഴ്സ് കന്പനിയാണ് ജാക്മയുടെ ആലിബാബ.