ന്യൂഡൽഹി/മുംബൈ: ജെറ്റ് എയർവേസിൽനിന്ന് സ്ഥാപക ചെയർമാൻ നരേഷ് ഗോയൽ മാറി. ഗോയലും ഭാര്യ അനിതയും ഡയറക്ടർബോർഡിൽനിന്നു രാജിവച്ചു.
വായ്പ നൽകിയ ബാങ്കുകൾ കൺസോർഷ്യം നേതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ നേതൃത്വത്തിൽ കന്പനിഭരണം ഏറ്റെടുത്തു. അവർ നൽകിയ വായ്പ ഓഹരിയാക്കി മാറ്റി. ബാങ്കുകൾ ജെറ്റിന് അടിയന്തരമായി 1500 കോടി രൂപ വായ്പയായി നൽകും. ശന്പളം നൽകാനും വിമാനങ്ങളുടെ പാട്ടക്കുടിശിക അടയ്ക്കാനും ഇന്ധനവില നൽകാനും ഇത് ഉപയോഗിക്കും.
ഗോയലിന് കന്പനിയിൽ 50.1 ശതമാനം ഓഹരിയുണ്ടായിരുന്നത് 24 ശതമാനത്തിൽ താഴെയാകും. 25 വർഷം പഴക്കമുള്ള ജെറ്റ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ വിമാനക്കന്പനിയായി വളർന്നിരുന്നു. 121 വിമാനങ്ങൾവരെ ഉണ്ടായിരുന്നു. രാജ്യാന്തര സർവീസിന് അനുമതി ലഭിച്ച ആദ്യ സ്വകാര്യകന്പനിയാണ്.
അബുദാബി കന്പനിയായ എത്തിഹാദ് എയർവേസിന്റെ രണ്ടു ഡയറക്ടർമാരിൽ ഒരാളും രാജിവച്ചു. ബാങ്കുകൾ രണ്ടു ഡയറക്ടർമാരെ നിയമിക്കും.
എസ്ബിഐയുടെ ഒരു മുൻ മാനേജിംഗ് ഡയറക്ടർ തത്കാലം ജെറ്റിന്റെ ചെയർമാനാകും. താമസിയാതെ ഏതെങ്കിലും വ്യവസായ ഗ്രൂപ്പിനു ജെറ്റിനെ കൈമാറും.
വായ്പ നൽകിയ ബാങ്കുകൾ കൺസോർഷ്യം നേതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്ബിഐ)യുടെ നേതൃത്വത്തിൽ കന്പനിഭരണം ഏറ്റെടുത്തു. അവർ നൽകിയ വായ്പ ഓഹരിയാക്കി മാറ്റി. ബാങ്കുകൾ ജെറ്റിന് അടിയന്തരമായി 1500 കോടി രൂപ വായ്പയായി നൽകും. ശന്പളം നൽകാനും വിമാനങ്ങളുടെ പാട്ടക്കുടിശിക അടയ്ക്കാനും ഇന്ധനവില നൽകാനും ഇത് ഉപയോഗിക്കും.
ഗോയലിന് കന്പനിയിൽ 50.1 ശതമാനം ഓഹരിയുണ്ടായിരുന്നത് 24 ശതമാനത്തിൽ താഴെയാകും. 25 വർഷം പഴക്കമുള്ള ജെറ്റ് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലാ വിമാനക്കന്പനിയായി വളർന്നിരുന്നു. 121 വിമാനങ്ങൾവരെ ഉണ്ടായിരുന്നു. രാജ്യാന്തര സർവീസിന് അനുമതി ലഭിച്ച ആദ്യ സ്വകാര്യകന്പനിയാണ്.
അബുദാബി കന്പനിയായ എത്തിഹാദ് എയർവേസിന്റെ രണ്ടു ഡയറക്ടർമാരിൽ ഒരാളും രാജിവച്ചു. ബാങ്കുകൾ രണ്ടു ഡയറക്ടർമാരെ നിയമിക്കും.
എസ്ബിഐയുടെ ഒരു മുൻ മാനേജിംഗ് ഡയറക്ടർ തത്കാലം ജെറ്റിന്റെ ചെയർമാനാകും. താമസിയാതെ ഏതെങ്കിലും വ്യവസായ ഗ്രൂപ്പിനു ജെറ്റിനെ കൈമാറും.