മലപ്പുറം: ഇന്ധനത്തിനായി മലപ്പുറത്തുകാർക്ക് ഇനി പന്പുകൾ തേടി പോകേണ്ടിവരില്ല, പന്പുകൾ അവരെ തേടിയെത്തും! ടാങ്കറിൽ വീട്ടുപടിക്കൽ വരെ ഇനി ഇന്ധനമെത്തും. സംസ്ഥാനത്തെ ആദ്യത്തെ സഞ്ചരിക്കുന്ന പെട്രോൾ പന്പ് മലപ്പുറത്ത് ഉടൻ പ്രവർത്തനമാരംഭിക്കും.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായി പൂനയിലെ റീപോസ്റ്റ് എന്ന സ്റ്റാർട്ടപ്കന്പനിയുമായി ചേർന്ന് രാജ്യത്ത് ആരംഭിക്കുന്ന മൊബൈൽ പന്പുകളിലെ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണ് മലപ്പുറത്തെത്തിയിരിക്കുന്നത്. പൂക്കോട്ടൂരിലെ പിഎംആർ പെട്രോളിയം ഏജൻസിയാണ് മലപ്പുറത്തെ വിതരണക്കാർ.
വലിയ ടാങ്കർ ലോറിയിൽനിന്നു വാഹനങ്ങളിലേക്കു പെട്രോൾ നിറയ്ക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. സാധാരണ പന്പുകളിലുള്ളതു പോലെ ഫില്ലിംഗ് യൂണിറ്റ് ലോറിയിൽ ഘടിപ്പിച്ചിരിക്കുകയാണ്. ടാങ്കർ സ്ഥിരമായി ഒരു റൂട്ടിലൂടെ സഞ്ചരിച്ച് ഇന്ധന വിതരണം നടത്തും. 6,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിനു മികച്ച സുരക്ഷാസംവിധാനങ്ങളുമുണ്ട്.
മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം അടുത്ത ദിവസം ആരംഭിക്കും. ഒരു പന്പുമായി ബന്ധപ്പെട്ട് ആറ് മൊബൈൽ യൂണിറ്റുകൾ വരെ അനുവദിക്കാനാണ് ഇന്ധന കന്പനികളുടെ തീരുമാനം. പന്പ് നിർമിക്കുന്നതിനേക്കാൾ ചെലവ് ഏറെ കുറയുമെന്നിരിക്കെ വരും നാളുകളിൽ കൂടുതൽ മൊബൈൽ യൂണിറ്റുകൾ നിരത്തിലിറങ്ങുമെന്നാണ് കരുതുന്നത്.
ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായി പൂനയിലെ റീപോസ്റ്റ് എന്ന സ്റ്റാർട്ടപ്കന്പനിയുമായി ചേർന്ന് രാജ്യത്ത് ആരംഭിക്കുന്ന മൊബൈൽ പന്പുകളിലെ കേരളത്തിലെ ആദ്യത്തെ യൂണിറ്റാണ് മലപ്പുറത്തെത്തിയിരിക്കുന്നത്. പൂക്കോട്ടൂരിലെ പിഎംആർ പെട്രോളിയം ഏജൻസിയാണ് മലപ്പുറത്തെ വിതരണക്കാർ.
വലിയ ടാങ്കർ ലോറിയിൽനിന്നു വാഹനങ്ങളിലേക്കു പെട്രോൾ നിറയ്ക്കുന്ന സംവിധാനമാണ് ഇതിലുള്ളത്. സാധാരണ പന്പുകളിലുള്ളതു പോലെ ഫില്ലിംഗ് യൂണിറ്റ് ലോറിയിൽ ഘടിപ്പിച്ചിരിക്കുകയാണ്. ടാങ്കർ സ്ഥിരമായി ഒരു റൂട്ടിലൂടെ സഞ്ചരിച്ച് ഇന്ധന വിതരണം നടത്തും. 6,000 ലിറ്റർ സംഭരണശേഷിയുള്ള ടാങ്കറിനു മികച്ച സുരക്ഷാസംവിധാനങ്ങളുമുണ്ട്.
മൊബൈൽ യൂണിറ്റിന്റെ പ്രവർത്തനം അടുത്ത ദിവസം ആരംഭിക്കും. ഒരു പന്പുമായി ബന്ധപ്പെട്ട് ആറ് മൊബൈൽ യൂണിറ്റുകൾ വരെ അനുവദിക്കാനാണ് ഇന്ധന കന്പനികളുടെ തീരുമാനം. പന്പ് നിർമിക്കുന്നതിനേക്കാൾ ചെലവ് ഏറെ കുറയുമെന്നിരിക്കെ വരും നാളുകളിൽ കൂടുതൽ മൊബൈൽ യൂണിറ്റുകൾ നിരത്തിലിറങ്ങുമെന്നാണ് കരുതുന്നത്.