ബംഗളൂരു: ഓണ്‍ലൈൻ ട്രാൻസ്പോർട്ടേഷൻ നെറ്റ്വർക്ക് കന്പനിയായ ഒലയ്ക്കു കർണാടകയിൽ പ്രവർത്തനവിലക്ക്. സർക്കാരിന്റെ അനുമതി ലഭിക്കാതെ ഓണ്‍ലൈൻ ബൈക്ക് ടാക്സി സർവീസ് ആരംഭിച്ചതിനെത്തുടർന്നാണ് കർണാടക ഗതാഗത വിഭാഗം കന്പനിയുടെ ലൈസൻസ് റദ്ദാക്കിയത്. ആറു മാസത്തേക്കാണു വിലക്ക്.
ഈ കാലയളവിൽ കന്പനിക്കു തങ്ങളുടെ ഓട്ടോ ടാക്സി സർവീസും കാർ ടാക്സി സർവീസും ബൈക്ക് ടാക്സി സർവീസും നടത്താനാവില്ല. 2021 ജൂണ്‍വരെ കാർ സർവീസും ഓട്ടോ സർവീസും നടത്താനുള്ള ലൈസൻസ് കന്പനി നേടിയിരുന്നതാണ്. സർക്കാർ നടപടി ദൗർഭാഗ്യകരമായിപ്പോയെന്നും ഉടൻ പ്രശ്നത്തിനു പരിഹാരം കാണുമെന്നും ഒല വക്താവ് പ്രതികരിച്ചു. ബംഗളൂരുവിലാണു കന്പനി ബൈക് ടാക്സി സർവീസ് നടത്തിയിരുന്നത്. ഇതിനെതിരേ ടാക്സി ഡ്രൈവർമാരുടെ സംഘടനകളും മറ്റും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
നിയമവിരുദ്ധമായ ബൈക്ക് സർവീസ് നടത്തിയതിന് 2016ൽ ഒലയുടെയും ഉൗബറിന്റെയും വാഹനങ്ങൾ ഗതാഗതവിഭാഗം അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നു നിർത്തിവച്ചിരുന്ന ബൈക്ക് ടാക്സി സർവീസ്, ഒല ഫെബ്രുവരിയിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നു കാണിച്ച് മാർച്ച് 18ന് ഒലയ്ക്കു അധികൃതർ നോട്ടീസ് അയച്ചിരുന്നു.
ഈ കാലയളവിൽ കന്പനിക്കു തങ്ങളുടെ ഓട്ടോ ടാക്സി സർവീസും കാർ ടാക്സി സർവീസും ബൈക്ക് ടാക്സി സർവീസും നടത്താനാവില്ല. 2021 ജൂണ്‍വരെ കാർ സർവീസും ഓട്ടോ സർവീസും നടത്താനുള്ള ലൈസൻസ് കന്പനി നേടിയിരുന്നതാണ്. സർക്കാർ നടപടി ദൗർഭാഗ്യകരമായിപ്പോയെന്നും ഉടൻ പ്രശ്നത്തിനു പരിഹാരം കാണുമെന്നും ഒല വക്താവ് പ്രതികരിച്ചു. ബംഗളൂരുവിലാണു കന്പനി ബൈക് ടാക്സി സർവീസ് നടത്തിയിരുന്നത്. ഇതിനെതിരേ ടാക്സി ഡ്രൈവർമാരുടെ സംഘടനകളും മറ്റും വലിയ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
നിയമവിരുദ്ധമായ ബൈക്ക് സർവീസ് നടത്തിയതിന് 2016ൽ ഒലയുടെയും ഉൗബറിന്റെയും വാഹനങ്ങൾ ഗതാഗതവിഭാഗം അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്നു നിർത്തിവച്ചിരുന്ന ബൈക്ക് ടാക്സി സർവീസ്, ഒല ഫെബ്രുവരിയിൽ വീണ്ടും ആരംഭിക്കുകയായിരുന്നു. നിയമവിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നു കാണിച്ച് മാർച്ച് 18ന് ഒലയ്ക്കു അധികൃതർ നോട്ടീസ് അയച്ചിരുന്നു.