വന്നുവന്നു വീട്ടുകാവലിനും റോബട്ടുകളെത്തി. ചൈനയിലെ ബെയ്ജിംഗിലുള്ള മെയുവാൻ പാർപ്പിട മേഖലയിലാണ് കാവൽജോലിക്കു റോബട്ടിനെ നിയമിച്ചിരിക്കുന്നത്. മെയ്ബാവോ എന്നാണ് ഈ റോബോവാച്ച്മാന്റെ പേര്. തെർമൽ ഇമേജിംഗ് സംവിധാനവും രാത്രി കാഴ്ചയുമുള്ള മെയ്ബാവോയെ രാത്രികാല പട്രോളിംഗിനാണ് പ്രധാനമായും ചുമതലപ്പെടുത്തിയിരിക്കുന്നത്.
രാത്രിയിൽ എന്തെങ്കിലും സംശയാസ്പദമായി കണ്ടാൽ മെയ്ബാവോ കണ്ട്രോൾ റൂമിൽ ഉടൻ വിവരമറിയിക്കും. ആവശ്യമെങ്കിൽ വലിയ സൈറണ്‍ മുഴക്കി പ്രദേശവാസികൾക്കു ജാഗ്രതാ നിർദേശവും നൽകും. എന്നാൽ, സിനിമയിലൊക്കെ കാണുന്നതുപോലെ കുറ്റവാളികളെ കായികമായി നേരിടാൻ മെയ്ബാവോയ്ക്കു കഴിവില്ല. രാത്രിയിലെ കാവൽ ജോലി കഴിഞ്ഞാൽ മെയ്ബാവോ പകൽ മുഴുവൻ പ്രദേശത്തെ കുട്ടികളുടെ കളിത്തോഴനായി മാറും.
കഥ പറഞ്ഞും ഇഷ്ടമുള്ള പാട്ടുകൾ പ്ലേ ചെയ്തുമാണ് കുട്ടികളെ രസിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകാനും ഇതിനു കഴിവുണ്ട്. ബെയ്ജിംഗ് എയ്റോസ്പേസ് ഓട്ടോമാറ്റിക് കണ്ട്രോൾ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ യന്ത്രമനുഷ്യന്റെ നിർമാതാക്കൾ.
രാത്രിയിൽ എന്തെങ്കിലും സംശയാസ്പദമായി കണ്ടാൽ മെയ്ബാവോ കണ്ട്രോൾ റൂമിൽ ഉടൻ വിവരമറിയിക്കും. ആവശ്യമെങ്കിൽ വലിയ സൈറണ്‍ മുഴക്കി പ്രദേശവാസികൾക്കു ജാഗ്രതാ നിർദേശവും നൽകും. എന്നാൽ, സിനിമയിലൊക്കെ കാണുന്നതുപോലെ കുറ്റവാളികളെ കായികമായി നേരിടാൻ മെയ്ബാവോയ്ക്കു കഴിവില്ല. രാത്രിയിലെ കാവൽ ജോലി കഴിഞ്ഞാൽ മെയ്ബാവോ പകൽ മുഴുവൻ പ്രദേശത്തെ കുട്ടികളുടെ കളിത്തോഴനായി മാറും.
കഥ പറഞ്ഞും ഇഷ്ടമുള്ള പാട്ടുകൾ പ്ലേ ചെയ്തുമാണ് കുട്ടികളെ രസിപ്പിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു മുന്നറിയിപ്പ് നൽകാനും ഇതിനു കഴിവുണ്ട്. ബെയ്ജിംഗ് എയ്റോസ്പേസ് ഓട്ടോമാറ്റിക് കണ്ട്രോൾ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ യന്ത്രമനുഷ്യന്റെ നിർമാതാക്കൾ.