ന്യൂഡൽഹി: 8100 കോടി രൂപയുടെ ബാങ്ക് വായ്പാ കുടിശികയാക്കിയിട്ടു രാജ്യംവിട്ട ഔഷധനിർമാണ കന്പനിയുടെ മേധാവികളിൽ ഒരാൾ പിടിയിലായി. ഗുജറാത്തിലെ സ്റ്റെർലിംഗ് ബയോടെക്കിന്റെ ഹിതേഷ് പട്ടേലാണ് കിഴക്കൻ യൂറോപ്പിലെ അൽബേനിയയിൽ പിടിയിലായത്.
സ്റ്റെർലിംഗിന്റെ പ്രമോട്ടർമാരായ നിതിൻ സന്ദേസര, ചേതൻ സന്ദേതര എന്നിവരും അൽബേനിയയിലാണ്. ഇരുവരും അവിടെ പൗരത്വവും എടുത്തു. ചേതൻ സന്ദേസരയുടെ ഭാര്യ ദീപതിയുടെ സഹോദരനാണു ഹിതേഷ് പട്ടേൽ. സന്ദേസര സഹോദരന്മാർക്കും ദീപ്തിക്കും എതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സംഘം ബാങ്കുകളിൽനിന്ന് 5000 കോടി രൂപയാണു സ്റ്റെർലിംഗ് വായ്പ എടുത്തത്. ഇപ്പോൾ ബാങ്കുകൾക്ക് 8100 കോടി കിട്ടാനുണ്ട്. സന്ദേസര സഹോദരന്മാരുടെ വക 4710 കോടി രൂപയ്ക്കുള്ള വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്.
സ്റ്റെർലിംഗിന്റെ പ്രമോട്ടർമാരായ നിതിൻ സന്ദേസര, ചേതൻ സന്ദേതര എന്നിവരും അൽബേനിയയിലാണ്. ഇരുവരും അവിടെ പൗരത്വവും എടുത്തു. ചേതൻ സന്ദേസരയുടെ ഭാര്യ ദീപതിയുടെ സഹോദരനാണു ഹിതേഷ് പട്ടേൽ. സന്ദേസര സഹോദരന്മാർക്കും ദീപ്തിക്കും എതിരേ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
ആന്ധ്രാ ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സംഘം ബാങ്കുകളിൽനിന്ന് 5000 കോടി രൂപയാണു സ്റ്റെർലിംഗ് വായ്പ എടുത്തത്. ഇപ്പോൾ ബാങ്കുകൾക്ക് 8100 കോടി കിട്ടാനുണ്ട്. സന്ദേസര സഹോദരന്മാരുടെ വക 4710 കോടി രൂപയ്ക്കുള്ള വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കൈവശപ്പെടുത്തിയിട്ടുണ്ട്.