കോട്ടയം: ചക്ക കേരളത്തിന്റെ സംസ്ഥാനഫലമായി പ്രഖ്യാപിക്കപ്പെട്ടിട്ട് ഒരു വർഷം. വീണ്ടും സമൃദ്ധിയുടെ ഒരു ചക്ക വിളവെടുപ്പുകാലംകൂടി എത്തിയിട്ടും ചക്കയ്ക്കു പ്രത്യേക നേട്ടങ്ങളൊന്നുമില്ല. പ്രചാരണമെല്ലാം ചക്ക മഹോത്സവങ്ങളിലും പ്രസംഗങ്ങളിലും ഒതുങ്ങി.
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും കേരളത്തിൽനിന്നുള്ള ചക്ക പ്രത്യേക ബ്രാൻഡായി അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണു ചക്കയെ സംസ്ഥാന ഫലമാക്കിയത്. ഇതിലൂടെ വർഷം 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പത്തു കോടിയുടെ നേട്ടം പോലും ഉണ്ടാക്കാൻ ഇക്കാലത്തായിട്ടില്ല.
ഓരോ വർഷവും 32 കോടി ചക്ക വിളയുന്ന കേരളത്തിൽ ഏറെയും പഴുത്തും ചീഞ്ഞും നശിക്കുകയാണ്. ചക്ക ചതവും പൊട്ടലുമില്ലാതെ പറിച്ചെടുക്കാൻ പറ്റുന്ന യന്ത്ര ഉപാധിപോലും വികസിപ്പിക്കാനായിട്ടില്ല.
ചക്കയുടെ ഗുണമറിയാവുന്ന ഇതരസംസ്ഥാനക്കാർ ഇവിടെനിന്നു ചക്ക കൊണ്ടുപോകുന്നതല്ലാതെ കേരളത്തിനും പ്രത്യേക നേട്ടമൊന്നുമുണ്ടായില്ല. ചക്കയ്ക്കു വിലവർധനയോ സംഭരണമോ ഉണ്ടായതുമില്ല.
ചക്ക മൂല്യവർധിതമാക്കി വിപണിയിലെത്തിക്കുക, ചക്ക സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങുക തുടങ്ങിയ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരുന്നത്.
പഴങ്ങളിൽ ഏറ്റവും വലുതായ ചക്ക പ്രോട്ടീൻ സമൃദ്ധമാണ്. ജീവകങ്ങളും കാൽസ്യം, അയണ്‍, പൊട്ടാസ്യം എന്നിവയുമുണ്ട്. ചക്കമടൽ, ചക്കച്ചുള, ചകിണി, കുരും തുടങ്ങിയവയെല്ലാം ഏറെ രുചികരവും ആദായകരവുമാണ്. ഉപ്പേരി മുതൽ ഹൽവ വരെ ഒട്ടേറെ വിഭവങ്ങളുണ്ടാക്കാവുന്ന ചക്കയ്ക്ക് ഇപ്പോഴും അവഗണന മാത്രം.
രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും കേരളത്തിൽനിന്നുള്ള ചക്ക പ്രത്യേക ബ്രാൻഡായി അവതരിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെയാണു ചക്കയെ സംസ്ഥാന ഫലമാക്കിയത്. ഇതിലൂടെ വർഷം 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പത്തു കോടിയുടെ നേട്ടം പോലും ഉണ്ടാക്കാൻ ഇക്കാലത്തായിട്ടില്ല.
ഓരോ വർഷവും 32 കോടി ചക്ക വിളയുന്ന കേരളത്തിൽ ഏറെയും പഴുത്തും ചീഞ്ഞും നശിക്കുകയാണ്. ചക്ക ചതവും പൊട്ടലുമില്ലാതെ പറിച്ചെടുക്കാൻ പറ്റുന്ന യന്ത്ര ഉപാധിപോലും വികസിപ്പിക്കാനായിട്ടില്ല.
ചക്കയുടെ ഗുണമറിയാവുന്ന ഇതരസംസ്ഥാനക്കാർ ഇവിടെനിന്നു ചക്ക കൊണ്ടുപോകുന്നതല്ലാതെ കേരളത്തിനും പ്രത്യേക നേട്ടമൊന്നുമുണ്ടായില്ല. ചക്കയ്ക്കു വിലവർധനയോ സംഭരണമോ ഉണ്ടായതുമില്ല.
ചക്ക മൂല്യവർധിതമാക്കി വിപണിയിലെത്തിക്കുക, ചക്ക സംസ്കരണ കേന്ദ്രങ്ങൾ തുടങ്ങുക തുടങ്ങിയ വിവിധ പദ്ധതികളാണ് ആവിഷ്കരിച്ചിരുന്നത്.
പഴങ്ങളിൽ ഏറ്റവും വലുതായ ചക്ക പ്രോട്ടീൻ സമൃദ്ധമാണ്. ജീവകങ്ങളും കാൽസ്യം, അയണ്‍, പൊട്ടാസ്യം എന്നിവയുമുണ്ട്. ചക്കമടൽ, ചക്കച്ചുള, ചകിണി, കുരും തുടങ്ങിയവയെല്ലാം ഏറെ രുചികരവും ആദായകരവുമാണ്. ഉപ്പേരി മുതൽ ഹൽവ വരെ ഒട്ടേറെ വിഭവങ്ങളുണ്ടാക്കാവുന്ന ചക്കയ്ക്ക് ഇപ്പോഴും അവഗണന മാത്രം.