കോട്ടയം: മാംഗോ മെഡോസ് ഇനി ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡിലും. ഇന്ത്യയിലെ ആദ്യത്തെ മനുഷ്യനിർമിതമായ അഗ്രികൾച്ചറൽ തീം പാർക്ക് എന്ന വിശേഷണത്തോടെയാണ് മാംഗോ മെഡോസ് റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്. മുന്പ് യുആർഎഫ് വേൾഡ് റിക്കാർഡിലും ഇടം പിടിച്ചിരുന്നു.
30 ഏക്കറിൽ 4800 ഇനം സസ്യങ്ങളും എഴുന്നൂറിനം വനവൃക്ഷങ്ങൾ, ആയിരത്തിയഞ്ഞൂറിനം ആയുർവേദ ചെടികൾ, എഴുന്നൂറിലധികം കുറ്റിച്ചെടികൾ, നാനൂറ്റന്പതിലധികം വള്ളിച്ചെടികൾ, ആയിരത്തോളം ഉദ്യാനച്ചെടികൾ, നൂറ്റിയൊന്ന് തരം മാവിനങ്ങൾ, നൂറ്റിയെഴുപതിലധികം പഴവർഗ ചെടികൾ, എണ്പത്തിലധികം പച്ചക്കറിവർഗങ്ങൾ, ഇരുപത്തിയൊന്നിനം പ്ലാവുകൾ, മുപ്പത്തിലധികം ഇനം വാഴകൾ, അറുപതിലധികം ഇനം മത്സ്യങ്ങൾ, ഇരുപത്തിയഞ്ചിലധികം വളർത്തു പക്ഷിമൃഗാദികൾ, എല്ലാം നിറഞ്ഞതാണ് മാംഗോ മെഡോസ്.
നിരവധി വിദ്യാർഥികൾ മാംഗോ മെഡോസിനെ പഠനങ്ങൾക്കും പ്രോജക്ടുകൾക്കും വേദിയാക്കുന്നു. നിരവധി സഞ്ചാരികളും എത്തുന്നു. ദേശീയ അന്തർദേശീയ സർവകലാശാലകൾ ആദ്യ ആഗ്രിക്കൾച്ചറൽ തീം പാർക്കിനെ കുറിച്ചറിയാനും പഠിക്കാനുമായി മാംഗോ മെഡോസിലേക്ക് എത്തുന്നുണ്ടെന്ന് മാംഗോ മെഡോസിന്റെ സംവിധായകൻ എൻ.കെ. കുര്യൻ പറഞ്ഞു.
30 ഏക്കറിൽ 4800 ഇനം സസ്യങ്ങളും എഴുന്നൂറിനം വനവൃക്ഷങ്ങൾ, ആയിരത്തിയഞ്ഞൂറിനം ആയുർവേദ ചെടികൾ, എഴുന്നൂറിലധികം കുറ്റിച്ചെടികൾ, നാനൂറ്റന്പതിലധികം വള്ളിച്ചെടികൾ, ആയിരത്തോളം ഉദ്യാനച്ചെടികൾ, നൂറ്റിയൊന്ന് തരം മാവിനങ്ങൾ, നൂറ്റിയെഴുപതിലധികം പഴവർഗ ചെടികൾ, എണ്പത്തിലധികം പച്ചക്കറിവർഗങ്ങൾ, ഇരുപത്തിയൊന്നിനം പ്ലാവുകൾ, മുപ്പത്തിലധികം ഇനം വാഴകൾ, അറുപതിലധികം ഇനം മത്സ്യങ്ങൾ, ഇരുപത്തിയഞ്ചിലധികം വളർത്തു പക്ഷിമൃഗാദികൾ, എല്ലാം നിറഞ്ഞതാണ് മാംഗോ മെഡോസ്.
നിരവധി വിദ്യാർഥികൾ മാംഗോ മെഡോസിനെ പഠനങ്ങൾക്കും പ്രോജക്ടുകൾക്കും വേദിയാക്കുന്നു. നിരവധി സഞ്ചാരികളും എത്തുന്നു. ദേശീയ അന്തർദേശീയ സർവകലാശാലകൾ ആദ്യ ആഗ്രിക്കൾച്ചറൽ തീം പാർക്കിനെ കുറിച്ചറിയാനും പഠിക്കാനുമായി മാംഗോ മെഡോസിലേക്ക് എത്തുന്നുണ്ടെന്ന് മാംഗോ മെഡോസിന്റെ സംവിധായകൻ എൻ.കെ. കുര്യൻ പറഞ്ഞു.