കോട്ടയം: റിലയൻസ് ജിയോ ഇൻഫോകോമിന്റെ വരവിനു മുന്പ് സ്വകാര്യ ടെലികോം കമ്പനികൾ ഉപയോക്താക്കളുടെ പണം കൊള്ളയടിക്കുന്നുവെന്ന പരാതി വ്യാപകമായി ഉയർന്നിരുന്നു.
അന്ന്, നെറ്റ്വർക്ക് പ്രശ്നങ്ങളുണ്ടെങ്കിലും പൊതുമേഖലാ ടെലികോം കന്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കൊള്ളയടി പഴി കേട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ ഉപയോക്താക്കൾ അറിയാതെ ചെറിയ തോതിൽ ബിഎസ്എൻഎൽ പണം വലിക്കുന്നുണ്ട്. ഡാറ്റ അഥവാ ജിപിആർഎസ് ഉപയോഗിച്ചു എന്ന് കാണിച്ച് ദിവസേന പല തവണകളായി പത്തു പൈസ വീതമാണ് പ്രധാന ബാലൻസിൽനിന്ന് ബിഎസ്എൻഎൽ വലിക്കുന്നത്. കുറഞ്ഞത് ഒരു ദിവസം 50 പൈസയെങ്കിലും ഇത്തരത്തിൽ ഉപയോക്താക്കളിൽനിന്ന് ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് ബിഎസ്എൻഎൽ പിടിച്ചുവാങ്ങുന്നുണ്ട്.
സ്വകാര്യ ടെലികോം കമ്പനികൾ 4ജി ഡാറ്റയ്ക്കൊപ്പം സൗജന്യ സംസാരസമയവും നല്കുന്നതിനാൽ പലരും സെക്കൻഡറി കണക്ഷൻ ആയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഡാറ്റ ഉപയോഗിക്കാറുമില്ല. എന്നാൽ, ഡാറ്റ ഉപയോഗിച്ചു എന്ന് നോട്ടിഫിക്കേഷൻ നല്കിയാണ് പത്തു പൈസയോളം ഒരു തവണ ഈടാക്കുന്നത്. ഫീച്ചർഫോണുകളിൽനിന്നുപോലും ഇത്തരത്തിൽ പണം പോകുന്നുണ്ടെന്നതാണ് രസകരമായ വസ്തുത. ഇത് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ചാൽ നിങ്ങൾ ഡാറ്റ ഉപയോഗിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിക്കുക. ഡാറ്റ ഉപയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാൽ മൊബൈൽഫോണിന്റെ തകരാറാകുമെന്ന മറുപടി നല്കി ഒഴിവാകുകയാണ് ചെയ്യുന്നതെന്ന് പലരും പറയുന്നു.
അടുത്തിടെ, 4ജി നെറ്റ്വർക്ക് എന്ന പേരിൽ ഉപയോക്താക്കളുടെ സിമ്മുകൾ 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇത്തരത്തിൽ ചെറിയ തുകകൾ പിടിച്ചുതുടങ്ങിയത്.
1.75 ലക്ഷം ജീവനക്കാരുള്ള ബിഎസ്എൻഎലിൽ കഴിഞ്ഞ മാസത്തെ ശന്പളം മുടങ്ങിയത് വലിയ വാർത്തയായിരുന്നു. വരുമാനം കുറഞ്ഞതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വരുമാനം കുറഞ്ഞതോടെ തങ്ങളെ പിഴിയുകയാണോ എന്നാണ് ബിഎസ്എൻഎലിനോട് ഉപയോക്താക്കൾക്കു ചോദിക്കാനുള്ളത്. ഇനിയും ഈ പ്രവണത തുടർന്നാൽ കണക്ഷൻ ഉപേക്ഷിക്കുമെന്നും ഉപയോക്താക്കൾ പറയുന്നു.
ഐബിൻ കാണ്ടാവനം
അന്ന്, നെറ്റ്വർക്ക് പ്രശ്നങ്ങളുണ്ടെങ്കിലും പൊതുമേഖലാ ടെലികോം കന്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ) കൊള്ളയടി പഴി കേട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ ഉപയോക്താക്കൾ അറിയാതെ ചെറിയ തോതിൽ ബിഎസ്എൻഎൽ പണം വലിക്കുന്നുണ്ട്. ഡാറ്റ അഥവാ ജിപിആർഎസ് ഉപയോഗിച്ചു എന്ന് കാണിച്ച് ദിവസേന പല തവണകളായി പത്തു പൈസ വീതമാണ് പ്രധാന ബാലൻസിൽനിന്ന് ബിഎസ്എൻഎൽ വലിക്കുന്നത്. കുറഞ്ഞത് ഒരു ദിവസം 50 പൈസയെങ്കിലും ഇത്തരത്തിൽ ഉപയോക്താക്കളിൽനിന്ന് ഉപയോഗിക്കാത്ത ഡാറ്റയ്ക്ക് ബിഎസ്എൻഎൽ പിടിച്ചുവാങ്ങുന്നുണ്ട്.
സ്വകാര്യ ടെലികോം കമ്പനികൾ 4ജി ഡാറ്റയ്ക്കൊപ്പം സൗജന്യ സംസാരസമയവും നല്കുന്നതിനാൽ പലരും സെക്കൻഡറി കണക്ഷൻ ആയാണ് ബിഎസ്എൻഎൽ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഡാറ്റ ഉപയോഗിക്കാറുമില്ല. എന്നാൽ, ഡാറ്റ ഉപയോഗിച്ചു എന്ന് നോട്ടിഫിക്കേഷൻ നല്കിയാണ് പത്തു പൈസയോളം ഒരു തവണ ഈടാക്കുന്നത്. ഫീച്ചർഫോണുകളിൽനിന്നുപോലും ഇത്തരത്തിൽ പണം പോകുന്നുണ്ടെന്നതാണ് രസകരമായ വസ്തുത. ഇത് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ചാൽ നിങ്ങൾ ഡാറ്റ ഉപയോഗിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ലഭിക്കുക. ഡാറ്റ ഉപയോഗിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാൽ മൊബൈൽഫോണിന്റെ തകരാറാകുമെന്ന മറുപടി നല്കി ഒഴിവാകുകയാണ് ചെയ്യുന്നതെന്ന് പലരും പറയുന്നു.
അടുത്തിടെ, 4ജി നെറ്റ്വർക്ക് എന്ന പേരിൽ ഉപയോക്താക്കളുടെ സിമ്മുകൾ 4ജിയിലേക്ക് അപ്ഡേറ്റ് ചെയ്തിരുന്നു. ഇതിനുശേഷമാണ് ഇത്തരത്തിൽ ചെറിയ തുകകൾ പിടിച്ചുതുടങ്ങിയത്.
1.75 ലക്ഷം ജീവനക്കാരുള്ള ബിഎസ്എൻഎലിൽ കഴിഞ്ഞ മാസത്തെ ശന്പളം മുടങ്ങിയത് വലിയ വാർത്തയായിരുന്നു. വരുമാനം കുറഞ്ഞതാണ് ഇതിന് കാരണമായി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. വരുമാനം കുറഞ്ഞതോടെ തങ്ങളെ പിഴിയുകയാണോ എന്നാണ് ബിഎസ്എൻഎലിനോട് ഉപയോക്താക്കൾക്കു ചോദിക്കാനുള്ളത്. ഇനിയും ഈ പ്രവണത തുടർന്നാൽ കണക്ഷൻ ഉപേക്ഷിക്കുമെന്നും ഉപയോക്താക്കൾ പറയുന്നു.
ഐബിൻ കാണ്ടാവനം