+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജെറ്റിനെ രക്ഷിക്കാൻ സർക്കാർ ശ്രമം

ന്യൂഡൽഹി: ജെറ്റ് എയർവേസിനെ രക്ഷിക്കാൻ ഗവൺമെന്‍റും സർക്കാർ പണവും. നാഷണൽ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഇൻഫ്രാസ
ജെറ്റിനെ രക്ഷിക്കാൻ സർക്കാർ ശ്രമം
ന്യൂഡൽഹി: ജെറ്റ് എയർവേസിനെ രക്ഷിക്കാൻ ഗവൺമെന്‍റും സർക്കാർ പണവും. നാഷണൽ ഇൻവെസ്റ്റ്മെന്‍റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (എൻഐഐഎഫ്), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എന്നിവയെ ഉപയോഗിച്ചാകും ജെറ്റിനെ രക്ഷിക്കുക.

ജെറ്റിൽ 24 ശതമാനം ഓഹരിയുള്ള എത്തിഹാദ് എയർവേസ് കൂടുതൽ പണം മുടക്കാനും ഓഹരി എടുക്കാനും തയാറായിരുന്നു. എന്നാൽ, എത്തിഹാദിനു ഭൂരിപക്ഷ ഓഹരി നല്കുന്നതിനെ ഗവൺമെന്‍റ് അനുകൂലിച്ചില്ല. ജെറ്റ് ഉടമ നരേഷ് ഗോയലും എത്തിഹാദുമായി പലവട്ടം ധാരണ ഉണ്ടായെങ്കിലും ഒന്നും നടപ്പായില്ല.

ഒടുവിൽ കേൾക്കുന്നത് ജെറ്റ് എയർവേസിലെ 24 ശതമാനം ഓഹരി 400 കോടി രൂപയ്ക്ക് എസ്ബിഐക്കു നല്കാൻ എത്തിഹാദ് തയാറാണെന്നാണ്. 7000 കോടിയിലേറെ രൂപ കടമുള്ള ജെറ്റ് പുനരുജ്ജീവിച്ചാൽ ആദായ വിലയ്ക്ക് ഓഹരി വിറ്റുമാറാൻ എസ്ബിഐക്കു കഴിയും. എസ്ബിഐക്ക് ജെറ്റിൽനിന്നു വലിയ തുക കിട്ടാനുണ്ട്. അതിനു പുറമേ ഓഹരിക്കുകൂടി പണം മുടക്കാൻ ബാങ്കിനു താത്പര്യമില്ല. പക്ഷേ, സർക്കാർ അതിനു പ്രേരിപ്പിക്കുന്നതായാണു സൂചന.

ഇതിനിടെ പാട്ടത്തുക നല്കാത്തതിനാൽ ജെറ്റിന്‍റെ നിരവധി വിമാനങ്ങൾ ഉടമകൾ തിരിച്ചെടുത്തു. ഇതുമൂലം നിരവധി സർവീസുകൾ റദ്ദാക്കി. ബോയിംഗിന്‍റെ കുറേ വിമാനങ്ങൾ നിലത്തിറക്കിയതും ജെറ്റിന്‍റെ പണഞെരുക്കവും ഇൻഡിഗോയിൽ പൈലറ്റുമാരുടെ കുറവും മൂലം രാജ്യത്തു വിമാന സർവീസുകൾ കുറഞ്ഞു. ടിക്കറ്റ് നിരക്ക് കുതിച്ചുകയറി.