കൊച്ചി: ഏവിയേഷൻ രംഗത്തെ മുൻനിര ഗ്രൗണ്ട് ഹാൻഡ്ലിംഗ് കന്പനിയായ സെലിബി ഏവിയേഷൻ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒരു വർഷം പൂർത്തിയാക്കി. 2018ലാണ് സെലിബി കൊച്ചിയിലൂടെ ദക്ഷിണേന്ത്യയിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചത്. കൊച്ചി വിമാനത്താവളത്തിൽ ഏഴ് വർഷത്തേക്ക് സേവനം നല്കാൻ സെലിബി ലൈസൻസ് സ്വന്തമാക്കിയിട്ടുണ്ടെന്നും അതിനായി 35 കോടി രൂപ മുതൽമുടക്കി നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ കന്പനിയുടെ വിപുലീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബംഗളൂരു, ഹൈദരാബാദ്, കണ്ണൂർ എന്നിവിടങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. എയർ ഏഷ്യ, മലിൻഡോ, ഇൻഡിഗോ, ജസീറ എയർവേസ് എന്നീ വിമാന കന്പനികളുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങളാണ് സെലിബി കൊച്ചിയിൽ കൈകാര്യം ചെയ്യുന്നത്. വരുംദിവസങ്ങളിൽ മലേഷ്യൻ എയർലൈൻസിനും സെലിബി സേവനം നല്കും.
ദിനംപ്രതി 50 ഫ്ലൈറ്റുകൾ കൈകാര്യം ചെയ്യാൻ നിലവിൽ സാധിക്കുന്നുണ്ടെന്നു സെലിബി ഏവിയേഷൻ ഹോൾഡിംഗ് ഐഎൻസി ഇന്ത്യ സിഇഒ മുരളി രാമചന്ദ്രൻ വ്യക്തമാക്കി.
ദക്ഷിണേന്ത്യയിൽ കന്പനിയുടെ വിപുലീകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബംഗളൂരു, ഹൈദരാബാദ്, കണ്ണൂർ എന്നിവിടങ്ങളിലേക്കു പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട്. എയർ ഏഷ്യ, മലിൻഡോ, ഇൻഡിഗോ, ജസീറ എയർവേസ് എന്നീ വിമാന കന്പനികളുടെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങളാണ് സെലിബി കൊച്ചിയിൽ കൈകാര്യം ചെയ്യുന്നത്. വരുംദിവസങ്ങളിൽ മലേഷ്യൻ എയർലൈൻസിനും സെലിബി സേവനം നല്കും.
ദിനംപ്രതി 50 ഫ്ലൈറ്റുകൾ കൈകാര്യം ചെയ്യാൻ നിലവിൽ സാധിക്കുന്നുണ്ടെന്നു സെലിബി ഏവിയേഷൻ ഹോൾഡിംഗ് ഐഎൻസി ഇന്ത്യ സിഇഒ മുരളി രാമചന്ദ്രൻ വ്യക്തമാക്കി.