കൊച്ചി: വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കുരുമുളകിന്റെ വില കിലോഗ്രാമിനു കുറഞ്ഞത് 500 രൂപയാക്കി നിജപ്പെടുത്തിയിരിക്കെ ഗുണനിലവാരം കുറഞ്ഞ വിദേശ കുരുമുളക് ഇന്ത്യൻ വിപണിയിൽ അനധികൃതമായി എത്തുന്ന സാഹചര്യം ആശങ്കാവഹമാണെന്ന് ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം വൈസ് ചെയർമാൻ ചെറിയാൻ സേവ്യർ.
മറ്റുനാടുകളിൽനിന്നായി 18,000 മെട്രിക് ടണ്‍ കുരുമുളക് ഇത്തരത്തിൽ വിപണിയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. നേപ്പാൾ, ബംഗ്ലാദേശ് വഴി നടക്കുന്ന അനധികൃത കടത്തിനു പുറമേയാണിത്. ബില്ലിൽ വിലകൂട്ടി കാണിച്ചാണ് ഇറക്കുമതി. വിദേശ വിനിമയ വെട്ടിപ്പും ഇതുവഴി നടക്കുന്നു. ഇറക്കുമതി ചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര സംവിധാനം ഇല്ലാത്തത് അനധികൃത കടത്തുകാർക്കു സഹായകമാകുന്നതായി ചെറിയാൻ സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഭ്യന്തര വിപണിയിലെ ഇത്തരം ഇറക്കുമതിക്കാർ സർക്കാരിന്റെയോ സ്പൈസസ് ബോർഡിന്റെയോ നിയന്ത്രണത്തിലല്ല. കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾക്കു സ്പൈസസ് ബോർഡ് രജിസ്ട്രേഷൻ ഉള്ളതുപോലെ നിയന്ത്രിക്കേണ്ട മേഖലയാണിത്. 120 രാജ്യങ്ങളിലെ വിപണിയിൽ ഇന്ത്യൻ കുരുമുളക് ഉത്പന്നങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യൻ കുരുമുളകിനൊപ്പം എക്സ്പോർട്ട് യൂണിറ്റുകൾ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത കുരുമുളകും വിപണിയിലെത്തിക്കുന്നു.
നിന്ത്രണങ്ങൾ ബാധകമല്ലാത്ത ആഭ്യന്തര ഇറക്കുമതി വിപണി എത്തിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുരുമുളക്, കർഷകരെയും വ്യവസായികളെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്നുണ്ടെന്നു ചെറിയാൻ സേവ്യർ പറഞ്ഞു. ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം മാനേജിംഗ് കമ്മറ്റി മെംബർമാരായ പ്രകാശ് നന്പൂതിരിയും ജോണ്‍ എൽ. മലയിലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റുനാടുകളിൽനിന്നായി 18,000 മെട്രിക് ടണ്‍ കുരുമുളക് ഇത്തരത്തിൽ വിപണിയിൽ എത്തിയതായി റിപ്പോർട്ടുണ്ട്. നേപ്പാൾ, ബംഗ്ലാദേശ് വഴി നടക്കുന്ന അനധികൃത കടത്തിനു പുറമേയാണിത്. ബില്ലിൽ വിലകൂട്ടി കാണിച്ചാണ് ഇറക്കുമതി. വിദേശ വിനിമയ വെട്ടിപ്പും ഇതുവഴി നടക്കുന്നു. ഇറക്കുമതി ചെയ്യുന്നവയുടെ ഗുണനിലവാരം പരിശോധിക്കാൻ വേണ്ടത്ര സംവിധാനം ഇല്ലാത്തത് അനധികൃത കടത്തുകാർക്കു സഹായകമാകുന്നതായി ചെറിയാൻ സേവ്യർ പത്രസമ്മേളനത്തിൽ പറഞ്ഞു.
ആഭ്യന്തര വിപണിയിലെ ഇത്തരം ഇറക്കുമതിക്കാർ സർക്കാരിന്റെയോ സ്പൈസസ് ബോർഡിന്റെയോ നിയന്ത്രണത്തിലല്ല. കയറ്റുമതി ചെയ്യുന്ന യൂണിറ്റുകൾക്കു സ്പൈസസ് ബോർഡ് രജിസ്ട്രേഷൻ ഉള്ളതുപോലെ നിയന്ത്രിക്കേണ്ട മേഖലയാണിത്. 120 രാജ്യങ്ങളിലെ വിപണിയിൽ ഇന്ത്യൻ കുരുമുളക് ഉത്പന്നങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ട്. ഇന്ത്യൻ കുരുമുളകിനൊപ്പം എക്സ്പോർട്ട് യൂണിറ്റുകൾ ഇറക്കുമതി ചെയ്യുന്ന അസംസ്കൃത കുരുമുളകും വിപണിയിലെത്തിക്കുന്നു.
നിന്ത്രണങ്ങൾ ബാധകമല്ലാത്ത ആഭ്യന്തര ഇറക്കുമതി വിപണി എത്തിക്കുന്ന ഗുണനിലവാരം ഇല്ലാത്ത കുരുമുളക്, കർഷകരെയും വ്യവസായികളെയും ഉപഭോക്താക്കളെയും സാരമായി ബാധിക്കുന്നുണ്ടെന്നു ചെറിയാൻ സേവ്യർ പറഞ്ഞു. ഓൾ ഇന്ത്യ സ്പൈസസ് എക്സ്പോർട്ടേഴ്സ് ഫോറം മാനേജിംഗ് കമ്മറ്റി മെംബർമാരായ പ്രകാശ് നന്പൂതിരിയും ജോണ്‍ എൽ. മലയിലും പത്രസമ്മേളനത്തിൽ പങ്കെടുത്തു.