തൃശൂർ: ഈ വർഷം രജത ജൂബിലി ആഘോഷിക്കുന്ന പീച്ചി ചെന്നായ്പാറ ദിവ്യഹൃദയാശ്രമത്തിനു ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നിർമിച്ച സ്നേഹഭവൻ സമർപ്പിക്കുന്നു. 23ന് രാവിലെ 11.30ന് തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പുതിയ കെട്ടിടത്തിന്റെ ആശീർവാദം നിർവഹിക്കും. തുടർന്ന് ജോളി ജോയ് ആലുക്കാസ് സ്നേഹഭവൻ അന്തേവാസികൾക്കായി തുറന്നു കൊടുക്കും.
തുടർന്ന് ചേരുന്ന യോഗത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. അഡ്വ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ സുബിത ഉണ്ണികൃഷ്ണൻ ആശംസകളർപ്പിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ചടങ്ങിൽ സംബന്ധിക്കും.
മനുഷ്യസ്നേഹത്തിന്റെ ആൾരൂപമായിരുന്ന കുറ്റിക്കലച്ചൻ ആരോരുമില്ലാതെ അലഞ്ഞുനടക്കുന്ന നിരാലംബർക്കുവേണ്ടി വിഭാവനം ചെയ്ത ആശ്വാസകേന്ദ്രമാണ് ദിവ്യഹൃദയാശ്രമം. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർതെരേസയാണ് ദിവ്യഹൃദയാശ്രമത്തിന്റെ കല്ലിടൽ നിർവഹിച്ചത്.
ആരംഭത്തിൽ വിരലിലെണ്ണാവുന്ന അന്തേവാസികൾ മാത്രമുണ്ടായിരുന്ന ആശ്രമത്തിൽ അനാഥരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവന്നു. അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, മരുന്ന്, ഭവനം എന്നിവ തികയാതെ വന്നു. ഇപ്പോൾ 350 അന്തേവാസികളാണുള്ളത്. പുരുഷൻമാർ അന്തിയുറങ്ങുന്ന കെട്ടിടം തീർത്തും ഉപയോഗയോഗ്യമല്ലാതായി. ആ അവസരത്തിലാണ് ഇപ്പോഴത്തെ ആശ്രമം ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലായ്ക്കൽ ജോയ്ആലുക്കാസ് ഫൗണ്ടേഷനെ സമീപിച്ചത്. പിന്നെ വൈകിയില്ല. 2018 ജൂണിൽ പണി ആരംഭിച്ചു.
12,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്നേഹഭവനം നിർമിക്കുന്നതിന് 2.5 കോടിയോളം രൂപ ചെലവു വന്നിട്ടുണ്ട്. 25 വർഷമായി അശരണർക്ക് അത്താണിയായി വർത്തിക്കുന്ന ഈ സ്ഥാപനത്തിനുള്ള ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സ്നേഹസമ്മാനമാണു സ്നേഹഭവനെന്ന് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.
തുടർന്ന് ചേരുന്ന യോഗത്തിൽ പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിക്കും. അഡ്വ. രാജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. വാർഡ് മെംബർ സുബിത ഉണ്ണികൃഷ്ണൻ ആശംസകളർപ്പിക്കും. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസും ചടങ്ങിൽ സംബന്ധിക്കും.
മനുഷ്യസ്നേഹത്തിന്റെ ആൾരൂപമായിരുന്ന കുറ്റിക്കലച്ചൻ ആരോരുമില്ലാതെ അലഞ്ഞുനടക്കുന്ന നിരാലംബർക്കുവേണ്ടി വിഭാവനം ചെയ്ത ആശ്വാസകേന്ദ്രമാണ് ദിവ്യഹൃദയാശ്രമം. പാവങ്ങളുടെ അമ്മയായ വിശുദ്ധ മദർതെരേസയാണ് ദിവ്യഹൃദയാശ്രമത്തിന്റെ കല്ലിടൽ നിർവഹിച്ചത്.
ആരംഭത്തിൽ വിരലിലെണ്ണാവുന്ന അന്തേവാസികൾ മാത്രമുണ്ടായിരുന്ന ആശ്രമത്തിൽ അനാഥരുടെ എണ്ണം നാൾക്കുനാൾ വർധിച്ചുവന്നു. അവർക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, മരുന്ന്, ഭവനം എന്നിവ തികയാതെ വന്നു. ഇപ്പോൾ 350 അന്തേവാസികളാണുള്ളത്. പുരുഷൻമാർ അന്തിയുറങ്ങുന്ന കെട്ടിടം തീർത്തും ഉപയോഗയോഗ്യമല്ലാതായി. ആ അവസരത്തിലാണ് ഇപ്പോഴത്തെ ആശ്രമം ഡയറക്ടർ ഫാ. ജോർജ് കണ്ണംപ്ലായ്ക്കൽ ജോയ്ആലുക്കാസ് ഫൗണ്ടേഷനെ സമീപിച്ചത്. പിന്നെ വൈകിയില്ല. 2018 ജൂണിൽ പണി ആരംഭിച്ചു.
12,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്നേഹഭവനം നിർമിക്കുന്നതിന് 2.5 കോടിയോളം രൂപ ചെലവു വന്നിട്ടുണ്ട്. 25 വർഷമായി അശരണർക്ക് അത്താണിയായി വർത്തിക്കുന്ന ഈ സ്ഥാപനത്തിനുള്ള ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ സ്നേഹസമ്മാനമാണു സ്നേഹഭവനെന്ന് ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.