ന്യൂഡൽഹി: പിൻതലമുറക്കാർ നിരവധി വന്നു, പഴയ രൂപം മാറി. എങ്കിലും ഇന്ത്യൻ വാഹനവിപണിയിൽ സാധാരണക്കാരുടെ വാഹനമായി മാറിയ മാരുതി സുസുകി 800ന് ഇന്നും ആരാധകരേറെയാണ്. മാരുതി 800ന്റെ ആദ്യ വാഹനം എവിടാണെന്ന് ആന്വേഷിക്കുന്ന നിരവധി വാഹനപ്രേമികളുണ്ട്. 36 വർഷങ്ങൾക്കു മുന്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു ആദ്യ മാരുതി 800ന്റെ താക്കോൽദാനം നിർവഹിച്ചത്. ഹർപൽ സിംഗ് എന്ന ഡൽഹി സ്വദേശി സ്വന്തമാക്കിയ വാഹനത്തിന്റെ ലൈസൻസ് നന്പർ ഡിഐഎ 6479. നറുക്കെടുപ്പിലൂടെയായിരുന്നു ആ സ്വന്തമാക്കൽ.
ഇന്ത്യൻ സർക്കാരിന്റെ മാരുതി ഉദ്യോഗ് ലിമിറ്റഡും ജപ്പാന്റെ സുസുകി മോട്ടോർ കോർപ്പും സംയുക്തമായി അവതരിപ്പിച്ച എസ്എസ് 80 വിളിപ്പേരുള്ള മാരുതി 800 വലിയ വിജയമായിരുന്നു. മാരുതി സുസുകി ഇന്ത്യ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളുടെ വളർച്ചയ്ക്ക് ഈ മോഡലിനുള്ള പങ്ക് വലുതാണ്.
മാരുതി 800ന്റെ ആദ്യ വാഹനം എന്ന പേരുണ്ടെങ്കിലും ഡിഐഎ 6479 എന്ന വാഹനം ഡൽഹിയുടെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട് തുരുന്പെടുത്തു നശിച്ച നിലയിലായിരുന്നു. ഹർപൽ സിംഗിന്റെ മരണത്തോടെയാണ് വാഹനം ഉപേക്ഷിക്കപ്പെട്ടത്. എന്നാൽ, വിന്റേജ് വാഹനങ്ങൾ ഇപ്പോൾ പുതിയ രൂപത്തിൽ നിരത്തുകളിൽ സജീവമാകുന്നതിനൊപ്പം ചരിത്രമുറങ്ങുന്ന ഈ മാരുതി 800ഉം പുനർജന്മം പ്രാപിക്കുകയാണ്.
മാരുതി സുസുകിയുടെ സർവീസ് സെന്ററിൽ അറ്റകുറ്റപ്പണികൾക്കായി തയാറെടുക്കുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആരാണ് വാഹനം അവിടെ എത്തിച്ചതെന്നോ എന്ന് പണികൾ പൂർത്തിയാകുമെന്നോ വിവരങ്ങളില്ല.
35 ബിഎച്ച്പി പവറുള്ള 796 സിസി, 3 സിലിണ്ടർ എഫ്8ഡി പെട്രോൾ എൻജിനായിരുന്നു ആദ്യ മാരുതി സുസുകി 800ന്റെ കരുത്ത്. എഫ്8ഡി എൻജിന്റെ പരിഷ്കരിച്ച പതിപ്പാണ് ആൾട്ടോ 800ൽ ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 47 ബിഎച്ച്പി പവറിൽ 69 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.
ഇന്ത്യൻ സർക്കാരിന്റെ മാരുതി ഉദ്യോഗ് ലിമിറ്റഡും ജപ്പാന്റെ സുസുകി മോട്ടോർ കോർപ്പും സംയുക്തമായി അവതരിപ്പിച്ച എസ്എസ് 80 വിളിപ്പേരുള്ള മാരുതി 800 വലിയ വിജയമായിരുന്നു. മാരുതി സുസുകി ഇന്ത്യ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിർമാതാക്കളുടെ വളർച്ചയ്ക്ക് ഈ മോഡലിനുള്ള പങ്ക് വലുതാണ്.
മാരുതി 800ന്റെ ആദ്യ വാഹനം എന്ന പേരുണ്ടെങ്കിലും ഡിഐഎ 6479 എന്ന വാഹനം ഡൽഹിയുടെ തെരുവിൽ ഉപേക്ഷിക്കപ്പെട്ട് തുരുന്പെടുത്തു നശിച്ച നിലയിലായിരുന്നു. ഹർപൽ സിംഗിന്റെ മരണത്തോടെയാണ് വാഹനം ഉപേക്ഷിക്കപ്പെട്ടത്. എന്നാൽ, വിന്റേജ് വാഹനങ്ങൾ ഇപ്പോൾ പുതിയ രൂപത്തിൽ നിരത്തുകളിൽ സജീവമാകുന്നതിനൊപ്പം ചരിത്രമുറങ്ങുന്ന ഈ മാരുതി 800ഉം പുനർജന്മം പ്രാപിക്കുകയാണ്.
മാരുതി സുസുകിയുടെ സർവീസ് സെന്ററിൽ അറ്റകുറ്റപ്പണികൾക്കായി തയാറെടുക്കുന്ന വാഹനത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ, ആരാണ് വാഹനം അവിടെ എത്തിച്ചതെന്നോ എന്ന് പണികൾ പൂർത്തിയാകുമെന്നോ വിവരങ്ങളില്ല.
35 ബിഎച്ച്പി പവറുള്ള 796 സിസി, 3 സിലിണ്ടർ എഫ്8ഡി പെട്രോൾ എൻജിനായിരുന്നു ആദ്യ മാരുതി സുസുകി 800ന്റെ കരുത്ത്. എഫ്8ഡി എൻജിന്റെ പരിഷ്കരിച്ച പതിപ്പാണ് ആൾട്ടോ 800ൽ ഉപയോഗിച്ചിരിക്കുന്നത്. ഈ എൻജിൻ 47 ബിഎച്ച്പി പവറിൽ 69 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു.