ന്യൂഡൽഹി: പലിശനിരക്കു സംബന്ധിച്ച് പൊതുമേഖലാ-സ്വകാര്യമേഖലാ ബാങ്കുകളുടെ മേധാവികളുമായി ഈ മാസം 21ന് ചർച്ച നടത്തുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തി കാന്ത ദാസ്.
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി പങ്കെടുത്ത സെൻട്രൽ ബാങ്ക് ബോർഡ് മീറ്റിംഗിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശനിരക്ക് കുറച്ചതിനു ശേഷം ഇത്തരത്തിൽ വിവിധ ബാങ്കു മേധാവികളുമായി ചർച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം ആദ്യം പലിശനിരക്ക് 6.25 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ഏതാനും ബാങ്കുകൾ മാത്രമാണ് തങ്ങളുടെ പലിശ നിരക്ക് കുറച്ചത്.
കേന്ദ്രധനമന്ത്രി അരുൺ ജയ്റ്റ്ലി പങ്കെടുത്ത സെൻട്രൽ ബാങ്ക് ബോർഡ് മീറ്റിംഗിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലിശനിരക്ക് കുറച്ചതിനു ശേഷം ഇത്തരത്തിൽ വിവിധ ബാങ്കു മേധാവികളുമായി ചർച്ച നടത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ മാസം ആദ്യം പലിശനിരക്ക് 6.25 ശതമാനമായി കുറച്ചിരുന്നു. എന്നാൽ, ഏതാനും ബാങ്കുകൾ മാത്രമാണ് തങ്ങളുടെ പലിശ നിരക്ക് കുറച്ചത്.