കോട്ടയം: ഷീറ്റ് സംസ്കരണച്ചെലവ് താങ്ങാനാവാതെ ലാറ്റക്സായി റബർ വിൽക്കാൻ നിർബന്ധിതരായ കർഷകർക്കു നഷ്ടം ബാക്കി. സർക്കാർ ഉടമസ്ഥതയിലുള്ള പ്ലാന്റേഷൻ കോർപറേഷൻ തോട്ടങ്ങളിൽ മൂന്നു മാസമായി സൂക്ഷിച്ചിരുന്ന ലാറ്റക്സ് സമീപദിവസങ്ങളിൽ വൻതോതിൽ വിറ്റഴിച്ചതോടെ മാർക്കറ്റിൽ ലാറ്റക്സ് വില കുത്തനെ ഇടിഞ്ഞു.
2018ൽ കിലോഗ്രാമിന് 142 രൂപ വരെ ഉയർന്ന ലാറ്റക്സിന് ഇന്നലെ വില 106 രൂപയായിരുന്നു. കർഷകരിൽനിന്നു ലാറ്റക്സ് വാങ്ങുന്ന ഏജൻസികളും ഫാക്ടറിക്കാരും അമോണിയം, വീപ്പ, ഗതാഗതം തുടങ്ങിയ ചെലവുകൾ കുറച്ച് കിലോയ്ക്ക് 100 രൂപയാണ് കർഷകർക്കു വിലയായി നൽകുന്നത്. പ്ലാന്റേഷൻ കോർപറേഷൻ ലാറ്റക്സ് ലേലം ചെയ്യുന്പോൾ വൻകിട സ്വകാര്യ ലാറ്റക്സ് കന്പനികളുടെ ഇടനിലക്കാരും അതിൽ ഇടപെട്ടു വില കുറച്ച് ചരക്കു വാങ്ങും. ഇതിനു പിന്നിൽ രാഷ്ട്രീയ ലോബികളുടെ ഇടപെടലും പുതുമയുള്ള കാര്യമല്ല. സ്വകാര്യ കന്പനികൾ വൻതോതിൽ ചരക്ക് സ്റ്റോക്ക് ചെയ്തതിനുശേഷം ഓപ്പണ് മാർക്കറ്റിൽനിന്നു കർഷകരുടെ ലാറ്റക്സ് വാങ്ങാതെ മാറിനിന്നു വിലയിടിക്കും. വേനൽക്കാലത്തു ടാപ്പിംഗ് നിർത്തുന്ന ഈ സീസണിൽ ടാപ്പിംഗ് തൊഴിലാളികളുടെ കൂലി നൽകാനും മറ്റുമായി ലാറ്റക്സ് വിൽക്കുന്ന ആഴ്ചകളാണിത്. ഈ സാഹചര്യത്തിലാണു വില കുത്തനെ താഴ്ത്തി കർഷകരെ ലാറ്റക്സ് കന്പനികളും ബ്രോക്കർമാരും സംഘടിച്ചു തകർക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെ ലാറ്റക്സിനു വില ഉയരുമെന്ന പ്രതീക്ഷയിൽ ലാറ്റക്സ് വീപ്പകളിൽ സൂക്ഷിച്ചുവച്ച കർഷകർക്കാണു വൻതിരിച്ചടിയുണ്ടായിരിക്കുന്നത്. സർക്കാർ തോട്ടങ്ങളിലെ ലാറ്റക്സ് വൻതോതിൽ മാർക്കറ്റിൽ എത്തിയതോടെ ലാറ്റക്സ് ആർക്കും വേണ്ടെന്ന സ്ഥിതിയായി.
1918 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാറ്റക്സിന് 115-120 രൂപ വില കിട്ടിയിരുന്നു. ജനുവരി മുതൽ വിലയിടിഞ്ഞ് ഫെബ്രുവരിയിൽ രണ്ടാം വാരം 106 രൂപയിലെത്തി. വടക്കേ ഇന്ത്യയിലെ തണുപ്പും അവസാന മൂന്നു മാസങ്ങളിലുണ്ടായ ഉത്പാദന വർധനയുമാണ് വിലയിടിവിനു കാരണമായി വ്യാപാരികൾ പറയുന്നത്. വടക്കേ ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം വിവിധ കാരണങ്ങളാൽ നിലച്ച മട്ടാണ്. വിലയിടിവ് കൂടുതൽ നഷ്ടമുണ്ടാക്കുന്നതു ചെറുകിട കർഷകർക്കാണ്. ടാപ്പിംഗ് കൂലി മരമൊന്നിനു രണ്ടു രൂപ നിരക്കിൽനിന്നു കുറയ്ക്കാൻ തൊഴിലാളികൾ തയാറാതെ വന്നതും ഷീറ്റ് തയാറാക്കുന്നതു ചെലവേറിയതുമാണ് ലാറ്റക്സിലേക്കു മാറാൻ കാരണമായത്. ആർഎസ്എസ് നാല് ഗ്രേഡിൽ പുകപ്പുരയിൽ ഷീറ്റ് കർഷകർ തയാറാക്കിയാലും വ്യാപാരികൾ കുറെ ഷീറ്റ് നിലവാരം കുറഞ്ഞ ഗ്രേഡായി കണക്കാക്കുന്നതും തിരിച്ചടിയായി.
വൻകിട തോട്ടം ഉടമകൾക്ക് ലാറ്റക്സിലെ വില വ്യതിയാനം നഷ്ടമുണ്ടാക്കുന്നില്ല. സ്വന്തമായി വീപ്പയും അമോണിയവും വാങ്ങി സ്റ്റോർ റൂമുകളിൽ ലാറ്റക്സ് സൂക്ഷിക്കുകയും വില ഉയരുന്പോൾ വിറ്റ് നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരാണ് വൻകിടക്കാർ. ഇത്തരത്തിൽ ആറു മാസം വരെ ലാറ്റക്സ് സംഭരിച്ച് വിൽക്കുന്നവരുണ്ട്.
റെജി ജോസഫ്
2018ൽ കിലോഗ്രാമിന് 142 രൂപ വരെ ഉയർന്ന ലാറ്റക്സിന് ഇന്നലെ വില 106 രൂപയായിരുന്നു. കർഷകരിൽനിന്നു ലാറ്റക്സ് വാങ്ങുന്ന ഏജൻസികളും ഫാക്ടറിക്കാരും അമോണിയം, വീപ്പ, ഗതാഗതം തുടങ്ങിയ ചെലവുകൾ കുറച്ച് കിലോയ്ക്ക് 100 രൂപയാണ് കർഷകർക്കു വിലയായി നൽകുന്നത്. പ്ലാന്റേഷൻ കോർപറേഷൻ ലാറ്റക്സ് ലേലം ചെയ്യുന്പോൾ വൻകിട സ്വകാര്യ ലാറ്റക്സ് കന്പനികളുടെ ഇടനിലക്കാരും അതിൽ ഇടപെട്ടു വില കുറച്ച് ചരക്കു വാങ്ങും. ഇതിനു പിന്നിൽ രാഷ്ട്രീയ ലോബികളുടെ ഇടപെടലും പുതുമയുള്ള കാര്യമല്ല. സ്വകാര്യ കന്പനികൾ വൻതോതിൽ ചരക്ക് സ്റ്റോക്ക് ചെയ്തതിനുശേഷം ഓപ്പണ് മാർക്കറ്റിൽനിന്നു കർഷകരുടെ ലാറ്റക്സ് വാങ്ങാതെ മാറിനിന്നു വിലയിടിക്കും. വേനൽക്കാലത്തു ടാപ്പിംഗ് നിർത്തുന്ന ഈ സീസണിൽ ടാപ്പിംഗ് തൊഴിലാളികളുടെ കൂലി നൽകാനും മറ്റുമായി ലാറ്റക്സ് വിൽക്കുന്ന ആഴ്ചകളാണിത്. ഈ സാഹചര്യത്തിലാണു വില കുത്തനെ താഴ്ത്തി കർഷകരെ ലാറ്റക്സ് കന്പനികളും ബ്രോക്കർമാരും സംഘടിച്ചു തകർക്കുന്നത്. ഫെബ്രുവരി മുതൽ മേയ് വരെ ലാറ്റക്സിനു വില ഉയരുമെന്ന പ്രതീക്ഷയിൽ ലാറ്റക്സ് വീപ്പകളിൽ സൂക്ഷിച്ചുവച്ച കർഷകർക്കാണു വൻതിരിച്ചടിയുണ്ടായിരിക്കുന്നത്. സർക്കാർ തോട്ടങ്ങളിലെ ലാറ്റക്സ് വൻതോതിൽ മാർക്കറ്റിൽ എത്തിയതോടെ ലാറ്റക്സ് ആർക്കും വേണ്ടെന്ന സ്ഥിതിയായി.
1918 ഒക്ടോബർ മുതൽ ഡിസംബർ വരെ ലാറ്റക്സിന് 115-120 രൂപ വില കിട്ടിയിരുന്നു. ജനുവരി മുതൽ വിലയിടിഞ്ഞ് ഫെബ്രുവരിയിൽ രണ്ടാം വാരം 106 രൂപയിലെത്തി. വടക്കേ ഇന്ത്യയിലെ തണുപ്പും അവസാന മൂന്നു മാസങ്ങളിലുണ്ടായ ഉത്പാദന വർധനയുമാണ് വിലയിടിവിനു കാരണമായി വ്യാപാരികൾ പറയുന്നത്. വടക്കേ ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം വിവിധ കാരണങ്ങളാൽ നിലച്ച മട്ടാണ്. വിലയിടിവ് കൂടുതൽ നഷ്ടമുണ്ടാക്കുന്നതു ചെറുകിട കർഷകർക്കാണ്. ടാപ്പിംഗ് കൂലി മരമൊന്നിനു രണ്ടു രൂപ നിരക്കിൽനിന്നു കുറയ്ക്കാൻ തൊഴിലാളികൾ തയാറാതെ വന്നതും ഷീറ്റ് തയാറാക്കുന്നതു ചെലവേറിയതുമാണ് ലാറ്റക്സിലേക്കു മാറാൻ കാരണമായത്. ആർഎസ്എസ് നാല് ഗ്രേഡിൽ പുകപ്പുരയിൽ ഷീറ്റ് കർഷകർ തയാറാക്കിയാലും വ്യാപാരികൾ കുറെ ഷീറ്റ് നിലവാരം കുറഞ്ഞ ഗ്രേഡായി കണക്കാക്കുന്നതും തിരിച്ചടിയായി.
വൻകിട തോട്ടം ഉടമകൾക്ക് ലാറ്റക്സിലെ വില വ്യതിയാനം നഷ്ടമുണ്ടാക്കുന്നില്ല. സ്വന്തമായി വീപ്പയും അമോണിയവും വാങ്ങി സ്റ്റോർ റൂമുകളിൽ ലാറ്റക്സ് സൂക്ഷിക്കുകയും വില ഉയരുന്പോൾ വിറ്റ് നേട്ടമുണ്ടാക്കുകയും ചെയ്യുന്നവരാണ് വൻകിടക്കാർ. ഇത്തരത്തിൽ ആറു മാസം വരെ ലാറ്റക്സ് സംഭരിച്ച് വിൽക്കുന്നവരുണ്ട്.
റെജി ജോസഫ്