കൊച്ചി: പ്രളയക്കെടുതിയിൽ തകർന്നുതരിപ്പണമായ ക്ഷീരമേഖല പാൽ സംഭരണത്തിൽ റിക്കാർഡിട്ട് ഉജ്വല തിരിച്ചുവരവിൽ. കഴിഞ്ഞ ഡിസംബറിൽ പ്രതിദിനം ശരാശരി 3.30 ലക്ഷം ലിറ്റർ പാൽ സംഭരിച്ചാണ് എറണാകുളം മേഖല റിക്കാർഡിട്ടത്. 2017-18ൽ പ്രതിദിനം ശരാശരി 3.09 ലക്ഷം ലിറ്റർ പാൽ സംഭരിച്ചതാണ് ഇതിനു മുന്പുള്ള റിക്കാർഡ്.
പ്രളയക്കെടുതി രൂക്ഷമായിരുന്ന കഴിഞ്ഞ ഓഗസ്റ്റ് മുതൽ നവംബർവരെയുള്ള മാസങ്ങളിൽ ഒരു ലക്ഷത്തിലേക്കു താഴ്ന്ന സംഭരണമാണു റിക്കാർഡിട്ടു മുന്നേറിയത്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിൽനിന്നാണു കൂടുതൽ പാൽ സംഭരിച്ചതെന്നും അധികൃതർ പറയുന്നു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണു മിൽമയുടെ എറണാകുളം മേഖല.
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ നാശം സംഭവിച്ചതും എറണാകുളം മേഖലയിലായിരുന്നു. പ്രളയനാളുകളിൽ സംസ്ഥാനത്താകെ 6500 ഓളം പശുക്കൾ ചത്തതായാണു സർക്കാർ കണക്കുകൾ. ഇതിനു പുറമേ ആവശ്യത്തിന് തീറ്റപ്പുല്ലോ കാലിത്തീറ്റയോ ലഭ്യമാക്കാൻ ക്ഷീരകർഷകർക്കു സാധിക്കാതിരുന്നതും പാൽ സംഭരണം താഴാൻ കാരണമായിരുന്നു.
പ്രളയത്തെത്തുടർന്നു കാർഷിക രംഗത്തുനിന്നുള്ള വരുമാനം ഇല്ലാതായതോടെ കർഷകർ കൂട്ടത്തോടെ ക്ഷീരമേഖലയിലേക്കു തിരിഞ്ഞതാണു പ്രളയത്തിനു പിന്നാലെ പാൽ ഉത്പാദനം കൂടാൻ കാരണമെന്നു മിൽമ എറണാകുളം മേഖല പി ആൻഡ് ഐ മാനേജർ ഡോ. ജോർജ് തോമസ് വ്യക്തമാക്കി.
2016-17 സാന്പത്തികവർഷത്തെ അപേക്ഷിച്ച് 2017-2018 സാന്പത്തിക വർഷം 15 ശതമാനം വർധന സംസ്ഥാനത്തു പാൽ സംഭരണത്തിൽ ഉണ്ടായിരുന്നു. ആ നില തുടർന്നാൽ കഴിഞ്ഞ ഡിസംബറോടെ സ്വയംപര്യാപ്തതയിലേക്ക് എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രളയം തിരിച്ചടിയായി. എന്നാൽ നിലവിലെ സ്ഥിതി പ്രതീക്ഷ നൽകുന്നതായും അധികൃതർ കൂട്ടിച്ചേർക്കുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇതിനോടകം സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് കോടിക്കണക്കിനു രൂപ സഹായധനം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 34 കോടി രൂപയുടെ പദ്ധതികളും മിൽമ വിഭാവനം ചെയ്തുവരികയാണ്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നാഷണൽ പ്രോജക്ട് ഫോർ ഡയറി ഡെവലപ്മെന്റ് (എൻപിഡിഡി) പദ്ധതി പ്രകാരമാണ് ക്ഷീരകർഷകർക്കുള്ള പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
റോബിൻ ജോർജ്
പ്രളയക്കെടുതി രൂക്ഷമായിരുന്ന കഴിഞ്ഞ ഓഗസ്റ്റ് മുതൽ നവംബർവരെയുള്ള മാസങ്ങളിൽ ഒരു ലക്ഷത്തിലേക്കു താഴ്ന്ന സംഭരണമാണു റിക്കാർഡിട്ടു മുന്നേറിയത്. പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച മേഖലകളിൽനിന്നാണു കൂടുതൽ പാൽ സംഭരിച്ചതെന്നും അധികൃതർ പറയുന്നു. എറണാകുളം, തൃശൂർ, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്നതാണു മിൽമയുടെ എറണാകുളം മേഖല.
പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് ക്ഷീരമേഖലയ്ക്ക് ഏറ്റവും കൂടുതൽ നാശം സംഭവിച്ചതും എറണാകുളം മേഖലയിലായിരുന്നു. പ്രളയനാളുകളിൽ സംസ്ഥാനത്താകെ 6500 ഓളം പശുക്കൾ ചത്തതായാണു സർക്കാർ കണക്കുകൾ. ഇതിനു പുറമേ ആവശ്യത്തിന് തീറ്റപ്പുല്ലോ കാലിത്തീറ്റയോ ലഭ്യമാക്കാൻ ക്ഷീരകർഷകർക്കു സാധിക്കാതിരുന്നതും പാൽ സംഭരണം താഴാൻ കാരണമായിരുന്നു.
പ്രളയത്തെത്തുടർന്നു കാർഷിക രംഗത്തുനിന്നുള്ള വരുമാനം ഇല്ലാതായതോടെ കർഷകർ കൂട്ടത്തോടെ ക്ഷീരമേഖലയിലേക്കു തിരിഞ്ഞതാണു പ്രളയത്തിനു പിന്നാലെ പാൽ ഉത്പാദനം കൂടാൻ കാരണമെന്നു മിൽമ എറണാകുളം മേഖല പി ആൻഡ് ഐ മാനേജർ ഡോ. ജോർജ് തോമസ് വ്യക്തമാക്കി.
2016-17 സാന്പത്തികവർഷത്തെ അപേക്ഷിച്ച് 2017-2018 സാന്പത്തിക വർഷം 15 ശതമാനം വർധന സംസ്ഥാനത്തു പാൽ സംഭരണത്തിൽ ഉണ്ടായിരുന്നു. ആ നില തുടർന്നാൽ കഴിഞ്ഞ ഡിസംബറോടെ സ്വയംപര്യാപ്തതയിലേക്ക് എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ പ്രളയം തിരിച്ചടിയായി. എന്നാൽ നിലവിലെ സ്ഥിതി പ്രതീക്ഷ നൽകുന്നതായും അധികൃതർ കൂട്ടിച്ചേർക്കുന്നു.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇതിനോടകം സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് കോടിക്കണക്കിനു രൂപ സഹായധനം വിതരണം ചെയ്തിട്ടുണ്ട്. ഇതിനു പുറമേ 34 കോടി രൂപയുടെ പദ്ധതികളും മിൽമ വിഭാവനം ചെയ്തുവരികയാണ്.
കേന്ദ്രസർക്കാരിന്റെ സഹായത്തോടെ നാഷണൽ പ്രോജക്ട് ഫോർ ഡയറി ഡെവലപ്മെന്റ് (എൻപിഡിഡി) പദ്ധതി പ്രകാരമാണ് ക്ഷീരകർഷകർക്കുള്ള പുതിയ പദ്ധതികൾ വിഭാവനം ചെയ്യുന്നത്.
റോബിൻ ജോർജ്