ന്യൂഡൽഹി: രാജ്യത്തിന്റെ വിദേശവ്യാപാര കമ്മി ആദ്യ 10 മാസം കൊണ്ട് 15,593 കോടി ഡോളറായി. കഴിഞ്ഞ സാന്പത്തിക വർഷം ഇതേ കാലയളവിൽ 13,625 കോടി ഡോളറായിരുന്നു വാണിജ്യകമ്മി.
കയറ്റുമതിയിൽ 9.52 ശതമാനം വളർച്ച ഇക്കാലയളവിലുണ്ടായി. 24,818 കോടി ഡോളറിൽനിന്ന് 27,180 കോടിയിലേക്ക്. എന്നാൽ ഇറക്കുമതി 11.27 ശതമാനം വർധിച്ചു. ഇതാണു കമ്മി കൂടാൻ കാരണം. ഇറക്കുമതി പത്തുമാസം കൊണ്ട് 38,442 കോടി ഡോളറിൽനിന്ന് 42,773 കോടി ഡോളറായി.
ജനുവരിയിൽ കയറ്റുമതി 2,636 കോടി ഡോളറിന്റേതും ഇറക്കുമതി 4,109 കോടി ഡോളറിന്റേതുമായിരുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് തലേ ജനുവരിയെ അപേക്ഷിച്ച് 3.59 ശതമാനം കുറഞ്ഞ് 1,124 കോടി ഡോളർ ആയി. ക്രൂഡ് വില 14 ശതമാനം കുറഞ്ഞപ്പോഴാണിത്.
കയറ്റുമതിയിൽ 9.52 ശതമാനം വളർച്ച ഇക്കാലയളവിലുണ്ടായി. 24,818 കോടി ഡോളറിൽനിന്ന് 27,180 കോടിയിലേക്ക്. എന്നാൽ ഇറക്കുമതി 11.27 ശതമാനം വർധിച്ചു. ഇതാണു കമ്മി കൂടാൻ കാരണം. ഇറക്കുമതി പത്തുമാസം കൊണ്ട് 38,442 കോടി ഡോളറിൽനിന്ന് 42,773 കോടി ഡോളറായി.
ജനുവരിയിൽ കയറ്റുമതി 2,636 കോടി ഡോളറിന്റേതും ഇറക്കുമതി 4,109 കോടി ഡോളറിന്റേതുമായിരുന്നു. ക്രൂഡ് ഓയിൽ ഇറക്കുമതിച്ചെലവ് തലേ ജനുവരിയെ അപേക്ഷിച്ച് 3.59 ശതമാനം കുറഞ്ഞ് 1,124 കോടി ഡോളർ ആയി. ക്രൂഡ് വില 14 ശതമാനം കുറഞ്ഞപ്പോഴാണിത്.