+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആവശ്യക്കാരില്ല; എ 380 വിടവാങ്ങും

പാരീസ്: എയർബസ് എ380 ഉത്പാദനം നിർത്തുന്നു. ഡബിൾ ഡെക്കർ വിമാനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞ സാഹചര്യത്തിലാണിത്.2021 ആകുന്പോഴേക്കും ഈ ജംബോ വിമാനത്തിന്‍റെ ഉത്പാദ
ആവശ്യക്കാരില്ല; എ 380 വിടവാങ്ങും
പാരീസ്: എയർബസ് എ380 ഉത്പാദനം നിർത്തുന്നു. ഡബിൾ ഡെക്കർ വിമാനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞ സാഹചര്യത്തിലാണിത്.

2021 ആകുന്പോഴേക്കും ഈ ജംബോ വിമാനത്തിന്‍റെ ഉത്പാദനം നിർത്തുമെന്ന് എയർബസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) ടോം എൻഡേഴ്സ് അറിയിച്ചു. 3,500 തൊഴിലുകൾ ഇല്ലാതാകും.

യാത്രക്കാർക്കും രാഷ്‌ട്രീയനേതാക്കൾക്കുമൊക്കെ പ്രിയമായിരുന്നു എ380. പക്ഷേ, കന്പനി മേധാവികൾക്ക് ഇഷ്‌ടമായില്ല. ചെലവ് കൂടുതൽ എന്നതാണു കാരണം. ഇന്ധനക്ഷമത കൂടിയ ചെറുവിമാനങ്ങൾക്കാണ് ഇപ്പോൾ ഡിമാൻഡ്.

എ380ന്‍റെ ഏറ്റവും വലിയ ഉപയോക്താക്കളായ എമിറേറ്റ്സ് 53 എണ്ണത്തിനു നല്കിയിരുന്ന ഓർഡർ 14 ആക്കി കുറച്ചു. പകരം എ330 നിയോയും എ 350ഉം അടക്കം 70 ഇടത്തരം വിമാനങ്ങൾ വാങ്ങും. ഇപ്പോൾ ഓർഡർ ലഭിച്ചിട്ടുള്ളവ നിർമിച്ചുകഴിയുന്പോൾ എ 380ന്‍റെ ഉത്പാദനം നിർത്തും.
ഒരു സംയുക്ത യൂറോപ്യൻ സംരംഭമാണ് എ 380. ചിറകുകൾ യുകെയിൽനിന്ന്. അതിനുള്ള ഘടകങ്ങൾ യൂറോപ്യൻ രാജ്യങ്ങളിൽനിന്ന് എത്തിക്കും. ഫ്രാൻസിലെ ടൂലുസിലാണ് നിർമാണം. പെയിന്‍റിംഗ് ജർമനിയിലെ ഹാംബർഗിൽ.

ബോയിംഗ് 747നോട് മത്സരിച്ചിരുന്ന എ 380ന് അമേരിക്കയിലെ ഒരു വിമാനകന്പനിയും ഓർഡർ നല്കിയില്ല. ചൈനയിലും വളരെ കുറച്ചേ വിറ്റുള്ളൂ. ജപ്പാൻ ഈയിടെയാണ് ഒരു എ 380 വാങ്ങിയത്. കാന്‍റാസ് എയർവേസ് ഒരു വലിയ ഓർഡർ ഈയിടെ റദ്ദാക്കി. എയർ ഫ്രാൻസ് പോലും ഓർഡർ കുറച്ചു.

സെക്കൻഡ്ഹാൻഡ് വിപണിയില്ല എന്നതും എ 380നു വിനയായി. ഇത് ആദ്യം വാങ്ങിയ സിംഗപ്പൂർ എയർലൈൻസ് വിമാനം മറിച്ചുവിൽക്കാൻ നോക്കിയിട്ടു നടന്നില്ല. പന്ത്രണ്ട് വർഷംകൊണ്ട് വിപണിയിൽനിന്നു പിന്മാറ്റം പ്രഖ്യാപിക്കേണ്ടിവന്നതിന്‍റെ ഒരു പ്രധാന കാരണമാണത്.