ചെന്നൈ: യുവാക്കളെ ഏറെ ആകർഷിച്ച വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോം ആയ ടിക്ക് ടോക്കിന് കൂച്ചുവിലങ്ങ് ഇടേണ്ട സമയമായെന്ന് തമിഴ്നാട് സർക്കാർ. ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക്കിലൂടെ യുവതലമുറ പങ്കുവയ്ക്കുന്ന വീഡിയോകൾ പരിധിവിടുന്നു, സംസ്കാരം നശിപ്പിക്കുന്നു എന്ന തിരിച്ചറിവാണ് ഇതിനു കാരണം. ടിക് ടോക്ക് നിരോധിക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിക്കുമെന്ന് തമിഴ്നാട് ഐടി മന്ത്രി എം. മണികണ്ഠൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചു.
വിവിധ സന്നദ്ധസംഘടനകളുടെ നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുംവിധത്തിലുള്ള ചർച്ചകൾക്കു വഴിവയ്ക്കുന്നതും ലൈംഗികചൂഷണത്തിന് സാധ്യതയുണ്ടാക്കാവുന്നതുമായ വീഡിയോകളാണ് ടിക് ടോക്കിലൂടെ ഷെയർ ചെയ്യപ്പെടുന്നതെന്ന് സന്നദ്ധസംഘടനകൾ ആരോപിക്കുന്നു.
സൗണ്ട് ട്രാക്കിനൊപ്പം വീഡിയോ തയാറാക്കി പങ്കുവയ്ക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമായ ടിക് ടോക്കിനെ ഒരു വിനോദമാർഗമാക്കി ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. ബെയ്ജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന സ്ഥാപനമാണ് ടിക് ടോക്കിന്റെ ഉടമകൾ. ടിക് ടോക്ക് ജനപ്രീതിയാർജിച്ചതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പുകളിൽ മുൻനിരയിലാണ് ബൈറ്റ് ഡാൻഡ്. 7500 കോടി ഡോളറാണ് ബൈറ്റ് ഡാൻസിന്റെ മൂല്യം. ഇന്ത്യയിലെ കണ്ടന്റ് ഷെയറിംഗ് ആപ്പായ ഹെലോയുടെ ഉടമകളും ബൈറ്റ് ഡാൻസാണ്.
അതേസമയം, ടിക് ടോക്ക് സുരക്ഷാ കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം നല്കുന്ന ആപ്പാണെന്ന് കമ്പനി അറിയിച്ചു. സുരക്ഷ, അപകടം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം പ്ലാറ്റ്ഫോമിൽത്തന്നെ ഒരുക്കിയിട്ടുണ്ട്. അതിനാൽ, മോശം കണ്ടന്റുകൾ അതിവേഗം ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കൂ- ബെെറ്റ് ഡാൻഡ് അറിയിച്ചു. ഇന്ത്യയിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കാനുള്ള ശ്രമം ബൈറ്റ് ഡാൻസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സർക്കാരുമായുള്ള ബന്ധം ബലപ്പെടുത്തുന്നതിന് മാസ്റ്റർകാർഡ് ഇന്ത്യ, സാംസംഗ് എക്സിക്യൂട്ടീവ് ആയിരുന്ന സന്ധ്യ ശർമയെ നിയോഗിച്ചിട്ടുണ്ട്. കാരണം, ടിക് ടോക്കിന് ലോകത്താകെ 50 കോടി ഉപയോക്താക്കളുള്ളതിൽ 39 ശതമാനവും ഇന്ത്യയിൽനിന്നാണ്. ജനുവരി 31ലെ കണക്കനുസരിച്ച് 2.45 കോടി പ്രതിദിന ആക്ടീവ് ഉപയോക്താക്കൾ ഇന്ത്യയിൽ ടിക് ടോക്കിനുണ്ട്.
വിവിധ സന്നദ്ധസംഘടനകളുടെ നിരന്തരമായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ നീക്കം. സംസ്ഥാനത്തെ ക്രമസമാധാന നില തകർക്കുംവിധത്തിലുള്ള ചർച്ചകൾക്കു വഴിവയ്ക്കുന്നതും ലൈംഗികചൂഷണത്തിന് സാധ്യതയുണ്ടാക്കാവുന്നതുമായ വീഡിയോകളാണ് ടിക് ടോക്കിലൂടെ ഷെയർ ചെയ്യപ്പെടുന്നതെന്ന് സന്നദ്ധസംഘടനകൾ ആരോപിക്കുന്നു.
സൗണ്ട് ട്രാക്കിനൊപ്പം വീഡിയോ തയാറാക്കി പങ്കുവയ്ക്കാൻ സഹായിക്കുന്ന പ്ലാറ്റ്ഫോമായ ടിക് ടോക്കിനെ ഒരു വിനോദമാർഗമാക്കി ഇഷ്ടപ്പെടുന്നവർ നിരവധിയുണ്ട്. ബെയ്ജിംഗ് ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസ് എന്ന സ്ഥാപനമാണ് ടിക് ടോക്കിന്റെ ഉടമകൾ. ടിക് ടോക്ക് ജനപ്രീതിയാർജിച്ചതോടെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ സ്റ്റാർട്ടപ്പുകളിൽ മുൻനിരയിലാണ് ബൈറ്റ് ഡാൻഡ്. 7500 കോടി ഡോളറാണ് ബൈറ്റ് ഡാൻസിന്റെ മൂല്യം. ഇന്ത്യയിലെ കണ്ടന്റ് ഷെയറിംഗ് ആപ്പായ ഹെലോയുടെ ഉടമകളും ബൈറ്റ് ഡാൻസാണ്.
അതേസമയം, ടിക് ടോക്ക് സുരക്ഷാ കാര്യങ്ങൾക്ക് ഏറെ പ്രാധാന്യം നല്കുന്ന ആപ്പാണെന്ന് കമ്പനി അറിയിച്ചു. സുരക്ഷ, അപകടം തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം പ്ലാറ്റ്ഫോമിൽത്തന്നെ ഒരുക്കിയിട്ടുണ്ട്. അതിനാൽ, മോശം കണ്ടന്റുകൾ അതിവേഗം ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. പ്രാദേശിക നിയമങ്ങൾക്ക് അനുസൃതമായി മാത്രമേ പ്രവർത്തിക്കൂ- ബെെറ്റ് ഡാൻഡ് അറിയിച്ചു. ഇന്ത്യയിൽ ഒരു നോഡൽ ഓഫീസറെ നിയമിക്കാനുള്ള ശ്രമം ബൈറ്റ് ഡാൻസ് ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സർക്കാരുമായുള്ള ബന്ധം ബലപ്പെടുത്തുന്നതിന് മാസ്റ്റർകാർഡ് ഇന്ത്യ, സാംസംഗ് എക്സിക്യൂട്ടീവ് ആയിരുന്ന സന്ധ്യ ശർമയെ നിയോഗിച്ചിട്ടുണ്ട്. കാരണം, ടിക് ടോക്കിന് ലോകത്താകെ 50 കോടി ഉപയോക്താക്കളുള്ളതിൽ 39 ശതമാനവും ഇന്ത്യയിൽനിന്നാണ്. ജനുവരി 31ലെ കണക്കനുസരിച്ച് 2.45 കോടി പ്രതിദിന ആക്ടീവ് ഉപയോക്താക്കൾ ഇന്ത്യയിൽ ടിക് ടോക്കിനുണ്ട്.