കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആംവേ ഇന്ത്യ ഒരു കോടി രൂപ സംഭാവന ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ആംവേ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അൻഷു ബൃദ്ധ്രാജ ചെക്ക് കൈമാറി. പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ വിദ്യാലയങ്ങൾ പുനർനിർമിക്കുന്നതിനുള്ള പ്രവൃത്തികൾ സന്നദ്ധസംഘടനയായ പ്ലാൻ ഇന്ത്യയുടെ സഹകരണത്തോടെ ആംവേ ആരംഭിച്ചിട്ടുണ്ട്.
വിദ്യാർഥികളടക്കം 3000ൽപ്പരം ആളുകൾക്കു ഗുണകരമാവുന്ന ഈ പദ്ധതി അടുത്ത മാസം പൂർത്തീകരിക്കും. നശിച്ചുപോയ കെട്ടിടഭാഗങ്ങൾ പുനർനിർമിക്കൽ, കുളിമുറികളും മൂത്രപ്പുരകളും സജ്ജമാക്കൽ, പെണ്‍കുട്ടികൾക്കു വസ്ത്രം മാറാനുള്ള സൗകര്യമേർപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതി. എറണാകുളം ജില്ലയിൽ കോട്ടുവള്ളിക്കാട് എസ്എൻഎം എൽപി സ്കൂൾ, പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്, നോർത്ത് പറവൂർ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ചു ജോലികൾ പുരോഗമിക്കുന്നത്.
വിദ്യാർഥികളടക്കം 3000ൽപ്പരം ആളുകൾക്കു ഗുണകരമാവുന്ന ഈ പദ്ധതി അടുത്ത മാസം പൂർത്തീകരിക്കും. നശിച്ചുപോയ കെട്ടിടഭാഗങ്ങൾ പുനർനിർമിക്കൽ, കുളിമുറികളും മൂത്രപ്പുരകളും സജ്ജമാക്കൽ, പെണ്‍കുട്ടികൾക്കു വസ്ത്രം മാറാനുള്ള സൗകര്യമേർപ്പെടുത്തൽ എന്നിവ ഉൾപ്പെടുന്നതാണ് സ്കൂൾ പുനരുദ്ധാരണ പദ്ധതി. എറണാകുളം ജില്ലയിൽ കോട്ടുവള്ളിക്കാട് എസ്എൻഎം എൽപി സ്കൂൾ, പുത്തൻവേലിക്കര വിസിഎസ്എച്ച്എസ്, നോർത്ത് പറവൂർ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലാണ് ഇതുസംബന്ധിച്ചു ജോലികൾ പുരോഗമിക്കുന്നത്.