തൊടുപുഴ: റബർ ആവർത്തന കൃഷിക്കും പുതുകൃഷിക്കും സബ്സിഡി ലഭിക്കുന്നതിനുള്ള അപേക്ഷകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. 2017-18, 2018-19 വർഷങ്ങളിൽ പുതുകൃഷിയും ആവർത്തന കൃഷിയും നടത്തിയ കർഷകരിൽ നിന്നുമാണ് റബർ ബോർഡ് സബ്സിഡിക്ക് ഇത്തവണ അപേക്ഷ സ്വീകരിച്ചത്. അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ 31 വരെയായിരുന്നു. ഒടുവിൽ അപേക്ഷ സ്വീകരിച്ച 2015ലെ അപേക്ഷകളുടെ എണ്ണവുമായി തട്ടിച്ചുനോക്കുന്പോൾ ഇത്തവണ അപേക്ഷകരുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായാണ് വ്യക്തമാകുന്നത്.
കേരളവും കന്യാകുമാരി ജില്ലയും ഉൾപ്പെടുന്ന പരന്പരാഗത പ്രദേശത്ത് (ട്രഡീഷണൽ ഏരിയ) 2683 ഹെക്ടറിലായി 4393 അപേക്ഷകരാണുള്ളത്. കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്താണ് കൂടുതൽ റബർകൃഷിയുള്ളത്. ഇവിടെനിന്ന് 150ൽപ്പരം അപേക്ഷകൾ ലഭിച്ചപ്പോൾ ബാക്കിയുള്ളവ കേരളത്തിൽനിന്നാണ്. പരന്പരാഗതമല്ലാത്ത പ്രദേശം (നോണ് ട്രഡീഷണൽ ഏരിയ) ഉൾപ്പെടുന്ന കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് 258 ഹെക്ടറിലായി 244 അപേക്ഷകരുണ്ട്. വടക്കു-കിഴക്കൻ പ്രദേശത്തു(നോർത്ത് ഈസ്റ്റ് ഏരിയ)നിന്നു 2368 ഹെക്ടറിലായി 2213 അപേക്ഷകളും ലഭിച്ചു. മൂന്നു സോണുകളിൽനിന്നുമായി ആകെ 5309 ഹെക്ടറുകളിലായി 6850 അപേക്ഷകളാണ് ലഭിച്ചത്.
ഒരു ഹെക്ടറിന് 20,000 രൂപ വീതമാണ് സബ്സിഡി നല്കിവരുന്നത്. കൃഷിയിറക്കി രണ്ടാം വർഷം ആദ്യഗഡുവായ 10,000 രൂപയും പിന്നീട് നാലാം വർഷവും ആറാംവർഷവും രണ്ടു ഗഡുക്കളായി ബാക്കി തുകയും നല്കും. 12-ാം പഞ്ചവത്സര പദ്ധതിയിൽപ്പെടുത്തിയാണ് 2012 മുതൽ 2016 വരെ സബ്സിഡി അനുവദിച്ചിരുന്നത്. എന്നാൽ, 2015-ൽ എത്തിയപ്പോഴേക്കും അനുവദിച്ച തുക സബ്സിഡിയായി നൽകിയതിനാൽ 2016-ൽ അപേക്ഷ സ്വീകരിക്കാനാകാതെ വരികയും കർഷകർക്ക് സബ്സിഡി നഷ്ടമാകുകയും ചെയ്തു. നീതി ആയോഗിൽ നിന്നുമാണ് സബ്സിഡി തുക അനുവദിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ഫണ്ട് വകയിരുത്തുന്നത്.
നിലവിൽ 2017-18, 2018-19 വർഷത്തെ കൃഷിക്കാരിൽ നിന്നുമാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. ഓഗസ്റ്റിൽ ഇതു സംബന്ധിച്ച് അനുമതി ലഭ്യമാകുകയും അപേക്ഷ സ്വീകരിച്ചുതുടങ്ങുകയും ചെയ്തിരുന്നു. ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ് നല്കിയിരുന്നത്. എന്നാൽ, ആവശ്യമായ അപേക്ഷകൾ ലഭിക്കാതെ വന്നതോടെ ഡിസംബർ 31വരെയും പിന്നീട് ജനുവരി 31 വരെയുമായി അപേക്ഷ നല്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ആവർത്തനകൃഷിക്കും പുതുകൃഷിക്കും സബ്സിഡി ലഭിക്കുന്നതിനു അപേക്ഷ സമർപ്പിക്കാനുള്ളവരുടെ എണ്ണത്തിൽ ഇത്തവണയുണ്ടായ കുറവ് രാജ്യത്ത് റബർ കൃഷി ഗണ്യമായി കുറഞ്ഞതിനാലാണെന്ന നിഗമനത്തിലാണ് അധികൃതർ.
ഇതിനുപുറമെ കൃഷിച്ചെലവിൽ ഓരോ വർഷവും ഗണ്യമായ വർധനയുണ്ടായിട്ടും സബ്സിഡിത്തുകയിൽ വർധനയുണ്ടായിട്ടില്ല. ശ്രീലങ്ക പോലുള്ള വിദേശ രാജ്യങ്ങളിൽ കൃഷിച്ചെലവിന്റെ 35 മുതൽ 45വരെ ശതമാനം സബ്സിഡിയായി കർഷകർക്ക് അനുവദിക്കുന്നുണ്ട്. വിലയിടിവിൽ നട്ടം തിരിയുന്ന രാജ്യത്തെ റബർ കർഷകർക്ക് ആവശ്യമായ ഉത്തേജന പാക്കേജ് കേന്ദ്ര ബജറ്റിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
റബർ ബോർഡിനു പോലും നാമമാത്രമായ തുക മാത്രമാണ് അനുവദിച്ചത്. 211 കോടിയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചുവെങ്കിലും 172 കോടി മാത്രമാണ് ബജറ്റിൽ അനുവദിച്ചത്. ഇതു ഭാവിയിൽ റബർ ബോർഡിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ
കേരളവും കന്യാകുമാരി ജില്ലയും ഉൾപ്പെടുന്ന പരന്പരാഗത പ്രദേശത്ത് (ട്രഡീഷണൽ ഏരിയ) 2683 ഹെക്ടറിലായി 4393 അപേക്ഷകരാണുള്ളത്. കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്താണ് കൂടുതൽ റബർകൃഷിയുള്ളത്. ഇവിടെനിന്ന് 150ൽപ്പരം അപേക്ഷകൾ ലഭിച്ചപ്പോൾ ബാക്കിയുള്ളവ കേരളത്തിൽനിന്നാണ്. പരന്പരാഗതമല്ലാത്ത പ്രദേശം (നോണ് ട്രഡീഷണൽ ഏരിയ) ഉൾപ്പെടുന്ന കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിൽനിന്ന് 258 ഹെക്ടറിലായി 244 അപേക്ഷകരുണ്ട്. വടക്കു-കിഴക്കൻ പ്രദേശത്തു(നോർത്ത് ഈസ്റ്റ് ഏരിയ)നിന്നു 2368 ഹെക്ടറിലായി 2213 അപേക്ഷകളും ലഭിച്ചു. മൂന്നു സോണുകളിൽനിന്നുമായി ആകെ 5309 ഹെക്ടറുകളിലായി 6850 അപേക്ഷകളാണ് ലഭിച്ചത്.
ഒരു ഹെക്ടറിന് 20,000 രൂപ വീതമാണ് സബ്സിഡി നല്കിവരുന്നത്. കൃഷിയിറക്കി രണ്ടാം വർഷം ആദ്യഗഡുവായ 10,000 രൂപയും പിന്നീട് നാലാം വർഷവും ആറാംവർഷവും രണ്ടു ഗഡുക്കളായി ബാക്കി തുകയും നല്കും. 12-ാം പഞ്ചവത്സര പദ്ധതിയിൽപ്പെടുത്തിയാണ് 2012 മുതൽ 2016 വരെ സബ്സിഡി അനുവദിച്ചിരുന്നത്. എന്നാൽ, 2015-ൽ എത്തിയപ്പോഴേക്കും അനുവദിച്ച തുക സബ്സിഡിയായി നൽകിയതിനാൽ 2016-ൽ അപേക്ഷ സ്വീകരിക്കാനാകാതെ വരികയും കർഷകർക്ക് സബ്സിഡി നഷ്ടമാകുകയും ചെയ്തു. നീതി ആയോഗിൽ നിന്നുമാണ് സബ്സിഡി തുക അനുവദിക്കുന്നത്. മൂന്നു വർഷത്തേക്കാണ് ഫണ്ട് വകയിരുത്തുന്നത്.
നിലവിൽ 2017-18, 2018-19 വർഷത്തെ കൃഷിക്കാരിൽ നിന്നുമാണ് അപേക്ഷ സ്വീകരിച്ചിരുന്നത്. ഓഗസ്റ്റിൽ ഇതു സംബന്ധിച്ച് അനുമതി ലഭ്യമാകുകയും അപേക്ഷ സ്വീകരിച്ചുതുടങ്ങുകയും ചെയ്തിരുന്നു. ഒക്ടോബർ 31 വരെ അപേക്ഷ സ്വീകരിക്കുമെന്നായിരുന്നു അറിയിപ്പ് നല്കിയിരുന്നത്. എന്നാൽ, ആവശ്യമായ അപേക്ഷകൾ ലഭിക്കാതെ വന്നതോടെ ഡിസംബർ 31വരെയും പിന്നീട് ജനുവരി 31 വരെയുമായി അപേക്ഷ നല്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ആവർത്തനകൃഷിക്കും പുതുകൃഷിക്കും സബ്സിഡി ലഭിക്കുന്നതിനു അപേക്ഷ സമർപ്പിക്കാനുള്ളവരുടെ എണ്ണത്തിൽ ഇത്തവണയുണ്ടായ കുറവ് രാജ്യത്ത് റബർ കൃഷി ഗണ്യമായി കുറഞ്ഞതിനാലാണെന്ന നിഗമനത്തിലാണ് അധികൃതർ.
ഇതിനുപുറമെ കൃഷിച്ചെലവിൽ ഓരോ വർഷവും ഗണ്യമായ വർധനയുണ്ടായിട്ടും സബ്സിഡിത്തുകയിൽ വർധനയുണ്ടായിട്ടില്ല. ശ്രീലങ്ക പോലുള്ള വിദേശ രാജ്യങ്ങളിൽ കൃഷിച്ചെലവിന്റെ 35 മുതൽ 45വരെ ശതമാനം സബ്സിഡിയായി കർഷകർക്ക് അനുവദിക്കുന്നുണ്ട്. വിലയിടിവിൽ നട്ടം തിരിയുന്ന രാജ്യത്തെ റബർ കർഷകർക്ക് ആവശ്യമായ ഉത്തേജന പാക്കേജ് കേന്ദ്ര ബജറ്റിൽ ഇടംപിടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല.
റബർ ബോർഡിനു പോലും നാമമാത്രമായ തുക മാത്രമാണ് അനുവദിച്ചത്. 211 കോടിയുടെ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചുവെങ്കിലും 172 കോടി മാത്രമാണ് ബജറ്റിൽ അനുവദിച്ചത്. ഇതു ഭാവിയിൽ റബർ ബോർഡിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ