മുംബൈ: തുടർച്ചയായ നാലാം ദിവസവും ഓഹരികൾ താണു. സെൻസെക്സ് 0.66 ശതമാനവും നിഫ്റ്റി 0.53 ശതമാനവും താഴോട്ടുപോയി. ഇന്നലെ 241.41 പോയിന്റ് ഇടിഞ്ഞതോടെ സെൻസെക്സിന്റെ നാലുദിവസത്തെ ഇടിവ് 820 പോയിന്റിലധികമായി. 36,153.62ലാണ് സെൻസെക്സ് ക്ലോസ് ചെയ്തത്. നിഫ്റ്റി 57.4 പോയിന്റ് താണ് 10,831.4ൽ അവസാനിച്ചു.
റിയൽ എസ്റ്റേറ്റ് കന്പനികൾക്കായിരുന്നു ഏറ്റവും ദൗർബല്യം. റിയൽറ്റി സൂചിക 1.29 ശതമാനവും ഐടി സൂചിക 0.94 ശതമാനവും ബാങ്ക് സൂചിക 0.90 ശതമാനവും താഴോട്ടുപോയി.
തിങ്കളാഴ്ച വിദേശനിക്ഷേപകരും ഇന്ത്യൻ നിക്ഷേപകസ്ഥാപനങ്ങളും വില്പനക്കാരായിരുന്നു.
ഏഷ്യയിലും യൂറോപ്പിലും പൊതുവേ ഓഹരികൾ നേട്ടം കൈവരിച്ച ദിനമായിരുന്നു ഇന്നലെ. തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവും വളർച്ച സംബന്ധിച്ച ആശങ്കയുമാണ് നിക്ഷേപകരെ ഉലയ്ക്കുന്നത്.
റിയൽ എസ്റ്റേറ്റ് കന്പനികൾക്കായിരുന്നു ഏറ്റവും ദൗർബല്യം. റിയൽറ്റി സൂചിക 1.29 ശതമാനവും ഐടി സൂചിക 0.94 ശതമാനവും ബാങ്ക് സൂചിക 0.90 ശതമാനവും താഴോട്ടുപോയി.
തിങ്കളാഴ്ച വിദേശനിക്ഷേപകരും ഇന്ത്യൻ നിക്ഷേപകസ്ഥാപനങ്ങളും വില്പനക്കാരായിരുന്നു.
ഏഷ്യയിലും യൂറോപ്പിലും പൊതുവേ ഓഹരികൾ നേട്ടം കൈവരിച്ച ദിനമായിരുന്നു ഇന്നലെ. തെരഞ്ഞെടുപ്പ് സംബന്ധിച്ച അനിശ്ചിതത്വവും വളർച്ച സംബന്ധിച്ച ആശങ്കയുമാണ് നിക്ഷേപകരെ ഉലയ്ക്കുന്നത്.