ന്യൂഡൽഹി: ഏതൊക്കെ ടെലിവിഷൻ ചാനലുകൾ വേണമെന്നു സർവീസ് ദാതാക്കളെ അറിയിക്കാൻ ടെലികോം റെഗുലേറ്ററി അഥോറിറ്റി (ട്രായി) മാർച്ച് 31 വരെ സമയം നല്കി. ഈ മാസം ഒന്ന് ആയിരുന്നു മുൻ സമയപരിധി. പത്തു കോടി കേബിൾ ഉപയോക്താക്കളിൽ 65 ശതമാനം പേരും ഇതിനകം തങ്ങൾക്കു വേണ്ടവയുടെ പട്ടിക നല്കി. ഡിടിഎച്ചുകാരായ 6.7 കോടി പേരിൽ മൂന്നിലൊന്നേ പട്ടിക നല്കിയിട്ടുള്ളൂ.
സ്വന്തമായി പട്ടിക നൽകാത്തവർക്ക് ഉപയോഗം വിശകലനം ചെയ്ത് ബെസ്റ്റ് ഫിറ്റ് പ്ലാൻ (ബിഎഫ്പി) അവതരിപ്പിക്കാൻ സർവീസ് ദാതാക്കൾക്കു ട്രായി അനുവാദം നല്കിയിട്ടുണ്ട്.
ഏതവസരത്തിലും ബിഎഫ്പിയിൽ മാറ്റം വരുത്താൻ ഉപയോക്താവിന് അവകാശമുണ്ടായിരിക്കും.
സ്വന്തമായി പട്ടിക നൽകാത്തവർക്ക് ഉപയോഗം വിശകലനം ചെയ്ത് ബെസ്റ്റ് ഫിറ്റ് പ്ലാൻ (ബിഎഫ്പി) അവതരിപ്പിക്കാൻ സർവീസ് ദാതാക്കൾക്കു ട്രായി അനുവാദം നല്കിയിട്ടുണ്ട്.
ഏതവസരത്തിലും ബിഎഫ്പിയിൽ മാറ്റം വരുത്താൻ ഉപയോക്താവിന് അവകാശമുണ്ടായിരിക്കും.