തിരുവനന്തപുരം: രാജ്യത്തെ പ്രധാന മരുന്നു നിർമാണശാലയായ ഹോംകോയുടെ ഉത്പാദന ശേഷി ഉയർത്തും. നിർമാണം ആരംഭിച്ച ഫാക്ടറിയുടെ പ്രവർത്തനോദ്ഘാടനം ഈ വർഷം നടത്തും. 10 കോടി രൂപ ഇതിനായി നീക്കിവച്ചു.
നിർമാണം തുടങ്ങിയ ആശുപത്രികൾക്ക് കിഫ്ബിയിൽ നിന്ന് ആയിരം കോടിയെങ്കിലും നല്കേണ്ടി വരും. പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് 788 കോടി വകയിരുത്തും. 14 മെഡിക്കൽ കോളജുകൾക്കും കൂടി 232 കോടി രൂപ നീക്കിവയ്ക്കും. മലബാർ കാൻസർ സെന്ററിന് 35 കോടിയും ആരോഗ്യ സർവകലാശാലയ്ക്ക് 20 കോടിയും കൊച്ചി കാൻസർ റിസർച്ച് സെന്ററിന് 15 കോടിയും നൽകും. ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾക്ക് മൊത്തം 48 കോടിയാണു വകയിരുത്തുന്നത്. ആർസിസിയുടെ 14 നില ബ്ലോക്ക് 2020 ൽ പൂർത്തിയാക്കാൻ 73 കോടി രൂപ വകയിരുത്തി.
നിർമാണം തുടങ്ങിയ ആശുപത്രികൾക്ക് കിഫ്ബിയിൽ നിന്ന് ആയിരം കോടിയെങ്കിലും നല്കേണ്ടി വരും. പൊതുജനാരോഗ്യ കേന്ദ്രങ്ങൾക്ക് 788 കോടി വകയിരുത്തും. 14 മെഡിക്കൽ കോളജുകൾക്കും കൂടി 232 കോടി രൂപ നീക്കിവയ്ക്കും. മലബാർ കാൻസർ സെന്ററിന് 35 കോടിയും ആരോഗ്യ സർവകലാശാലയ്ക്ക് 20 കോടിയും കൊച്ചി കാൻസർ റിസർച്ച് സെന്ററിന് 15 കോടിയും നൽകും. ഭാരതീയ ചികിത്സാ സമ്പ്രദായങ്ങൾക്ക് മൊത്തം 48 കോടിയാണു വകയിരുത്തുന്നത്. ആർസിസിയുടെ 14 നില ബ്ലോക്ക് 2020 ൽ പൂർത്തിയാക്കാൻ 73 കോടി രൂപ വകയിരുത്തി.