മുംബൈ: സാന്പത്തികബാധ്യതയിൽപ്പെട്ട ജെറ്റ് എയർവേസിന്റെ 15 ശതമാനം ഓഹരികൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഏറ്റെടുത്തേക്കും. വായ്പ തിരിച്ചടയ്ക്കാത്തതിനാൽ കടത്തിനു പകരം ഓഹരി എന്ന രീതിയിലാണ് ഈ ഏറ്റെടുക്കലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ഓഹരി നല്കി ബാധ്യത വീട്ടുന്നതിനുള്ള ഓഹരിയുടമകളുടെ അനുമതി തേടുമെന്ന് തിങ്കളാഴ്ച ജെറ്റ് എയർവേസ് അറിയിച്ചിരുന്നു. ഇതുകൂടാതെ ഡയറക്ടർ ബോർഡിൽ ഒരു അംഗത്തെ നിയമിക്കാൻ വായ്പ നല്കിയ ബാങ്കുകൾക്ക് അനുമതി ലഭിക്കും.
ഓഹരി നല്കി ബാധ്യത വീട്ടുന്നതിനുള്ള ഓഹരിയുടമകളുടെ അനുമതി തേടുമെന്ന് തിങ്കളാഴ്ച ജെറ്റ് എയർവേസ് അറിയിച്ചിരുന്നു. ഇതുകൂടാതെ ഡയറക്ടർ ബോർഡിൽ ഒരു അംഗത്തെ നിയമിക്കാൻ വായ്പ നല്കിയ ബാങ്കുകൾക്ക് അനുമതി ലഭിക്കും.