ന്യൂഡൽഹി: വീഡിയോകോൺ ഗ്രൂപ്പിനു വായ്പ അനുവദിച്ചതിനു പകരം പണം പറ്റിയ സംഭവം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ആരോപണം ഉന്നയിച്ച് അരവിന്ദ് ഗുപ്ത. മൂന്നു വർഷം മുന്പാണു ഗുപ്ത ഐസിഐസിഐ ബാങ്ക് മേധാവി ചന്ദ കോച്ചറിനെതിരേ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ ദിവസം ചന്ദ, ഭർത്താവ് ദീപക് കോച്ചർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് എന്നിവരെ പ്രതികളാക്കി സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2012-ൽ അനുവദിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു മുന്പേതന്നെ പ്രശ്നങ്ങൾ ആരംഭിച്ചതായാണ് എഫ്ഐആർ പറയുന്നത്.
രാജ്യത്തെ പല കന്പനികളും വിദേശത്തുനിന്നടക്കം നേടുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഗൗരവമായി ശ്രമിക്കണമെന്നു ഗുപ്ത പറഞ്ഞു. ഐസിഐസിഐയിൽ മാത്രമല്ല എല്ലാ ബാങ്കുകളിലും ഇങ്ങനെയൊക്കെയാണു സ്ഥിതി. അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമാണെന്നും ഗുപ്ത പറഞ്ഞു.
2009-11 കാലയളവിൽ വീഡിയോകോണിന് ഐസിഐസിഐ ആറു വലിയ വായ്പകൾ അനുവദിച്ചു. അന്നു ബാങ്ക് സ്വീകരിച്ചിരുന്ന നയത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായാണു വായ്പകൾ അനുവദിച്ചത്. ആദ്യവായ്പ 2009 സെപ്റ്റംബർ ഏഴിന് അനുവദിച്ചു. തുക 300 കോടി രൂപ. പിറ്റേന്ന് വീഡിയോകോൺ ഗ്രൂപ്പിലെ സുപ്രീം എനർജി എന്ന കന്പനിയിൽനിന്ന് 64 കോടി രൂപ ദീപക് കോച്ചറുടെ ന്യൂപവർ റിന്യൂവബിൾസിനു നല്കി. ന്യൂപവറിന് ആദ്യമായി ലഭിച്ച വലിയ മൂലധനമാണിത്.
വീഡിയോകോൺ ഇൻഡസ്ട്രീസിനു വായ്പ അവിഹിതമായി അനുവദിച്ചതിനു നല്കിയ പ്രതിഫലമാണത് എന്നു സിബിഐ പറയുന്നു. പിന്നീടു വിവിധ ഗ്രൂപ്പ് കന്പനികൾക്കായി 1465 കോടി രൂപകൂടി വായ്പയായി നല്കി. വേറെ രണ്ടു വായ്പകൂടി ക്രമരഹിതമായി നല്കി.
ഈ വായ്പകൾ അനുവദിച്ച കമ്മിറ്റികളിൽ ഉണ്ടായിരുന്നവരും അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നു സിബിഐ പറയുന്നു. മുൻ ചെയർമാനും ഇപ്പോൾ ബ്രിക്സ് രാജ്യങ്ങളുടെ ന്യൂ ഡെവലപ്മെന്റും ബാങ്കിന്റെ സാരഥിയുമായ കെ.വി. കാമത്ത് മിക്ക വായ്പകളും അനുവദിച്ച കമ്മിറ്റിയിൽ ഉണ്ടായിരുന്നു. അന്ന് ഐസിഐസിഐ ബാങ്കിന്റെ വായ്പാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പലരും ഇന്നു വേറെ സ്ഥാപനങ്ങളിലാണ്. ഗോൾഡ്മൻ സാക്സ് ഇന്ത്യ സിഇഒ സഞ്ജയ് ചാറ്റർജി, സ്റ്റാൻഡാർഡ് ചാർട്ടേഡ് ഇന്ത്യ സിഇഒ സരിൻ ദാരുവാല, ടാറ്റാ കാപ്പിറ്റൽ സിഇഒ രാജീവ് സഭർവാൽ തുടങ്ങിയവർ ആ പട്ടികയിൽ പെടുന്നു. ഐസിഐസിഐ ബാങ്കിന്റെ ഇപ്പോഴത്തെ സിഇഒ സന്ദീപ് ബക്ഷിയും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചന്ദ, ഭർത്താവ് ദീപക് കോച്ചർ, വീഡിയോകോൺ മേധാവി വേണുഗോപാൽ ധൂത് എന്നിവരെ പ്രതികളാക്കി സിബിഐ എഫ്ഐആർ ഫയൽ ചെയ്തിരുന്നു. 2012-ൽ അനുവദിച്ച 3250 കോടി രൂപയുടെ വായ്പയ്ക്കു മുന്പേതന്നെ പ്രശ്നങ്ങൾ ആരംഭിച്ചതായാണ് എഫ്ഐആർ പറയുന്നത്.
രാജ്യത്തെ പല കന്പനികളും വിദേശത്തുനിന്നടക്കം നേടുന്ന പണത്തിന്റെ ഉറവിടം കണ്ടെത്താൻ ഗൗരവമായി ശ്രമിക്കണമെന്നു ഗുപ്ത പറഞ്ഞു. ഐസിഐസിഐയിൽ മാത്രമല്ല എല്ലാ ബാങ്കുകളിലും ഇങ്ങനെയൊക്കെയാണു സ്ഥിതി. അഴിമതിയും സ്വജനപക്ഷപാതവും വ്യാപകമാണെന്നും ഗുപ്ത പറഞ്ഞു.
2009-11 കാലയളവിൽ വീഡിയോകോണിന് ഐസിഐസിഐ ആറു വലിയ വായ്പകൾ അനുവദിച്ചു. അന്നു ബാങ്ക് സ്വീകരിച്ചിരുന്ന നയത്തിനും ചട്ടങ്ങൾക്കും വിരുദ്ധമായാണു വായ്പകൾ അനുവദിച്ചത്. ആദ്യവായ്പ 2009 സെപ്റ്റംബർ ഏഴിന് അനുവദിച്ചു. തുക 300 കോടി രൂപ. പിറ്റേന്ന് വീഡിയോകോൺ ഗ്രൂപ്പിലെ സുപ്രീം എനർജി എന്ന കന്പനിയിൽനിന്ന് 64 കോടി രൂപ ദീപക് കോച്ചറുടെ ന്യൂപവർ റിന്യൂവബിൾസിനു നല്കി. ന്യൂപവറിന് ആദ്യമായി ലഭിച്ച വലിയ മൂലധനമാണിത്.
വീഡിയോകോൺ ഇൻഡസ്ട്രീസിനു വായ്പ അവിഹിതമായി അനുവദിച്ചതിനു നല്കിയ പ്രതിഫലമാണത് എന്നു സിബിഐ പറയുന്നു. പിന്നീടു വിവിധ ഗ്രൂപ്പ് കന്പനികൾക്കായി 1465 കോടി രൂപകൂടി വായ്പയായി നല്കി. വേറെ രണ്ടു വായ്പകൂടി ക്രമരഹിതമായി നല്കി.
ഈ വായ്പകൾ അനുവദിച്ച കമ്മിറ്റികളിൽ ഉണ്ടായിരുന്നവരും അന്വേഷിക്കപ്പെടേണ്ടതുണ്ടെന്നു സിബിഐ പറയുന്നു. മുൻ ചെയർമാനും ഇപ്പോൾ ബ്രിക്സ് രാജ്യങ്ങളുടെ ന്യൂ ഡെവലപ്മെന്റും ബാങ്കിന്റെ സാരഥിയുമായ കെ.വി. കാമത്ത് മിക്ക വായ്പകളും അനുവദിച്ച കമ്മിറ്റിയിൽ ഉണ്ടായിരുന്നു. അന്ന് ഐസിഐസിഐ ബാങ്കിന്റെ വായ്പാ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പലരും ഇന്നു വേറെ സ്ഥാപനങ്ങളിലാണ്. ഗോൾഡ്മൻ സാക്സ് ഇന്ത്യ സിഇഒ സഞ്ജയ് ചാറ്റർജി, സ്റ്റാൻഡാർഡ് ചാർട്ടേഡ് ഇന്ത്യ സിഇഒ സരിൻ ദാരുവാല, ടാറ്റാ കാപ്പിറ്റൽ സിഇഒ രാജീവ് സഭർവാൽ തുടങ്ങിയവർ ആ പട്ടികയിൽ പെടുന്നു. ഐസിഐസിഐ ബാങ്കിന്റെ ഇപ്പോഴത്തെ സിഇഒ സന്ദീപ് ബക്ഷിയും കമ്മിറ്റിയിൽ ഉണ്ടായിരുന്നു.