ന്യൂഡൽഹി: 2017 സെപ്റ്റംബർ മുതൽ 2018 നവംബർ വരെയുള്ള 15 മാസക്കാലത്ത് 1.8 കോടി തൊഴിലുകൾ സൃഷ്ടിച്ചതായി കേന്ദ്രത്തിന്റെ അവകാശവാദം. പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ, ഇഎസ്ഐ തുടങ്ങിയവയിലെ അംഗസംഖ്യ നോക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്ഒ) ആണ് ഈ അവകാശവാദം നടത്തിയത്. 1.84 കോടി പേർ ഇക്കാലത്ത് ഇഎസ്ഐയിൽ പുതുതായി ചേർന്നു; പിഎഫിൽ 1.79 കോടി പേരും.
രാജ്യത്തു തൊഴിൽ വർധിക്കുന്നില്ല എന്ന പരാതി തെറ്റാണെന്നു സ്ഥാപിക്കാനാണു ഗവൺമെന്റ് ഈ കണക്കുകൾ പുറത്തുവിടുന്നത്. ഇഎസ്ഐയിലും പിഎഫിലും കൂടുതൽ കന്പനികളെ പെടുത്താൻ തീവ്രപ്രചാരണം നടത്തിയതിന്റെ ഫലമാണ് അവയിൽ കൂടുതൽ പേർ ചേർന്നത്. ഇതിൽ ഭൂരിപക്ഷവും പുതിയ തൊഴിൽ അല്ല, നിലവിലുണ്ടായിരുന്നവർ ഈ ക്ഷേമപദ്ധതികളിൽ ചേർന്നതു മാത്രമേ ഉള്ളൂ.
രാജ്യത്തു തൊഴിൽ വർധിക്കുന്നില്ല എന്ന പരാതി തെറ്റാണെന്നു സ്ഥാപിക്കാനാണു ഗവൺമെന്റ് ഈ കണക്കുകൾ പുറത്തുവിടുന്നത്. ഇഎസ്ഐയിലും പിഎഫിലും കൂടുതൽ കന്പനികളെ പെടുത്താൻ തീവ്രപ്രചാരണം നടത്തിയതിന്റെ ഫലമാണ് അവയിൽ കൂടുതൽ പേർ ചേർന്നത്. ഇതിൽ ഭൂരിപക്ഷവും പുതിയ തൊഴിൽ അല്ല, നിലവിലുണ്ടായിരുന്നവർ ഈ ക്ഷേമപദ്ധതികളിൽ ചേർന്നതു മാത്രമേ ഉള്ളൂ.