ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിൽനിന്നു വായ്പയെടുത്തു തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മെഹുൽ ചോസ്കി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിൽ പൗരത്വം നേടിയ ചോക്സി ഇന്ത്യൻ പാസ്പോർട്ട് തിരികെ നൽകിയതായാണു വിവരം. മെഹുൽ ചോക്സിയും അനന്തരവൻ നീരവ് മോദിയും രാജ്യം വിട്ട് ഒരു വർഷം പൂർത്തിയാകുന്പോഴാണ് ഇയാൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്.
കരീബിയൻ ദ്വീപായ ആന്റിഗ്വയിലാണ് ചോക്സി. രാജ്യം വിട്ടവരെ തിരികെ എത്തിക്കാനുള്ള ബിൽ സർക്കാർ പാസാക്കിയിട്ടുണ്ട്. നിയമ നടപടികളും നടന്നു വരികയാണ്. ചോക്സിയെ ഉടൻ തന്നെ ഇന്ത്യയിലേക്കു തിരികെ എത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഈ വിഷയത്തോടു പ്രതികരിച്ചത്. ഗയാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ചോക്സി തന്റെ ഇന്ത്യൻ പാസ്പോർട്ട് ഏൽപ്പിച്ചു.
ഇന്ത്യൻ പൗരനായ ഒരാൾ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ ഇന്ത്യൻ പാസ്പോർട്ട് തിരിച്ചേൽപ്പിക്കണമെന്നാണുചട്ടം. ചോക്സി യെ ഇന്ത്യക്കു കൈമാറണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് ഇയാൾ രാജ്യത്തെ പൗരത്വം തന്നെ ഉപേക്ഷിച്ചിരിക്കുന്നത്. നീരവ് മോദി ലണ്ടനിൽ അഭയാർഥിയായി കഴിയുകയാണ്. ഇംഗ്ലണ്ടുമായി നിയമബന്ധമുള്ള ആന്റിഗ്വയിലാണ് മെഹുൽ ചോക്സി കഴിയുന്നത്. വൻ നിക്ഷേപങ്ങൾക്കു പകരമായി ആന്റിഗ്വയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികൾക്ക് പൗരത്വം നൽകുന്ന പതിവുണ്ട്. ആ വഴിക്കാണ് ചോക്സിയും യും പൗരത്വം നേടിയത്.
കരീബിയൻ ദ്വീപായ ആന്റിഗ്വയിലാണ് ചോക്സി. രാജ്യം വിട്ടവരെ തിരികെ എത്തിക്കാനുള്ള ബിൽ സർക്കാർ പാസാക്കിയിട്ടുണ്ട്. നിയമ നടപടികളും നടന്നു വരികയാണ്. ചോക്സിയെ ഉടൻ തന്നെ ഇന്ത്യയിലേക്കു തിരികെ എത്തിക്കുമെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഈ വിഷയത്തോടു പ്രതികരിച്ചത്. ഗയാനയിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ചോക്സി തന്റെ ഇന്ത്യൻ പാസ്പോർട്ട് ഏൽപ്പിച്ചു.
ഇന്ത്യൻ പൗരനായ ഒരാൾ മറ്റൊരു രാജ്യത്തെ പൗരത്വം സ്വീകരിച്ചാൽ ഇന്ത്യൻ പാസ്പോർട്ട് തിരിച്ചേൽപ്പിക്കണമെന്നാണുചട്ടം. ചോക്സി യെ ഇന്ത്യക്കു കൈമാറണമെന്ന ആവശ്യം ഉന്നയിക്കുന്നതിനിടെയാണ് ഇയാൾ രാജ്യത്തെ പൗരത്വം തന്നെ ഉപേക്ഷിച്ചിരിക്കുന്നത്. നീരവ് മോദി ലണ്ടനിൽ അഭയാർഥിയായി കഴിയുകയാണ്. ഇംഗ്ലണ്ടുമായി നിയമബന്ധമുള്ള ആന്റിഗ്വയിലാണ് മെഹുൽ ചോക്സി കഴിയുന്നത്. വൻ നിക്ഷേപങ്ങൾക്കു പകരമായി ആന്റിഗ്വയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള വ്യവസായികൾക്ക് പൗരത്വം നൽകുന്ന പതിവുണ്ട്. ആ വഴിക്കാണ് ചോക്സിയും യും പൗരത്വം നേടിയത്.