വിപണി വിശേഷം / കെ.ബി. ഉദയഭാനു
രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിനു കാലിടറുമെന്ന ആശങ്കയിൽ ഒരു വിഭാഗം ലാഭമെടുപ്പിന് നീക്കം തുടങ്ങി, സംസ്ഥാനത്ത് പവൻ റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. ഇഞ്ചിവില ഉയർന്നത് ചുക്ക് വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കി. കർഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളകുനീക്കം നിയന്ത്രിച്ച് വിലത്തകർച്ചയെ പിടിച്ചുനിർത്തി. റബർവിലയിൽ നേരിയ ഉണർവ്.
സ്വർണം
കേരളത്തിൽ സ്വർണവില സർവകാല റിക്കാർഡ് തിരുത്തി. വാരാദ്യം 23,840 രൂപയിൽ വില്പന തുടങ്ങിയ പവൻ വാരമധ്യം 24,160 രൂപയിലെ റിക്കാർഡ് മറികടന്ന് 24,200 വരെ ഉയർന്നു. രണ്ടു ദിവസം തുടർച്ചയായി റിക്കാർഡ് നിരക്കിൽ വിപണനം നടന്ന പവൻ ശനിയാഴ്ച 24,040 ലേക്കു താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് വില 2980 രൂപയിൽനിന്ന് 3025 വരെ കയറിയ ശേഷം വാരാന്ത്യം 3005 രൂപയിലാണ്.
സ്വർണം തുടർച്ചയായി നാലാഴ്ചകളിൽ തിളങ്ങിയെങ്കിലും അഞ്ചാം വാരം തിരിച്ചടി നേരിട്ടു. ട്രോയ് ഔൺസിന് 1300 ഡോളറിലെ തടസം മറികടക്കാൻ വിപണി ക്ലേശിച്ചതോടെ ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പ് നടത്തി. ന്യൂയോർക്കിൽ സ്വർണവില 1286 ഡോളറിൽനിന്ന് 1296 വരെ കയറിയ ശേഷം വാരാന്ത്യം 1281 ഡോളറിലാണ്. ഈ വാരം 1270 ലെ താങ്ങ് നഷ്ടപ്പെട്ടാൽ 1258 ഡോളറിലേക്ക് സങ്കേതിക പരീക്ഷണങ്ങൾ നടത്താം. അതേസമയം ഒരിക്കൽകൂടി മികവിന് ശ്രമിച്ചാൽ 1297 ഡോളറിൽ ആദ്യ തടസമുണ്ട്. ഇത് മറികടന്നാൽ 1304 ഡോളർ വരെ ഉയരാം. ന്യൂയോർക്ക് വിപണി തിങ്കളാഴ്ച്ച അവധിയാണ്.
ചുക്ക്
ശൈത്യം ശക്തമായതിനാൽ ചുക്കിന് അന്വേഷണങ്ങൾ പ്രവഹിച്ചു. ആഭ്യന്തര വ്യാപാരികൾ മത്സരിച്ച് ചുക്ക് ശേഖരിച്ചു. വിദേശ രാജ്യങ്ങളുമായി നേരത്തെ കച്ചവടങ്ങൾ ഉറപ്പിച്ച ചില കയറ്റുമതിക്കാരും രംഗത്തുണ്ട്. വാരാവസാനം ഡിമാൻഡ് ശക്തമായതോടെ മികച്ചയിനം ചുക്ക് വില ക്വിന്റലിന് 7500 രൂപ വർധിച്ച് 28,500 ലേക്ക് ഉയർന്നു. ഇടത്തരം ചുക്ക് വില 23,500 ലാണ്.
പച്ച ഇഞ്ചിക്ക് കടുത്ത ക്ഷാമം നേരിട്ടു. ഇഞ്ചിവില കിലോഗ്രാമിന് 75 രൂപയായി ഉയർന്നതോടെ ചുക്ക് സംസ്കരണത്തിന് തടസം നേരിട്ടു. ചുക്ക് വില കിലോ 300 രൂപയ്ക്ക് മുകളിലെത്തിയാൽ മാത്രം ഉത്പാദകർക്ക് ഇഞ്ചി സംസ്കരണം ലാഭകരമാകൂ.
ഏലം
ജനുവരി ആദ്യ പകുതിയിൽ ഏലക്ക മികവ് നിലനിർത്തി. ഉത്പാദന രംഗത്തെ തളർച്ച മൂലം ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. ആഭ്യന്തര - വിദേശ ഇടപാടുകാർ നിരക്കുയർത്തിയാണ് ചരക്കെടുക്കുന്നത്. മികച്ചയിനം ഏലക്ക വില 1600 രൂപയിൽനിന്ന് 1914 രൂപ വരെ കയറി. പുതിയ ഏലക്ക വരവ് ശക്തിയാർജിക്കാൻ ജൂൺ വരെ കാത്തിരിക്കണമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വാങ്ങലുകാർ. ഈസ്റ്റർ ഡിമാൻഡ് മുന്നിൽക്കണ്ട് യുറോപ്യൻ ഓർഡുറുകളെത്താം. വാരാവസാനം ഇടുക്കിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 1841 രൂപയിലാണ്.
നാളികേരം
തമിഴ്നാട്ടിൽ നാളികേര സീസൺ ആരംഭിക്കാൻ മാർച്ച് വരെ കാത്തിരിക്കണം. കൊപ്രക്ഷാമം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം വ്യവസായികൾ. അതുകൊണ്ടുതന്നെ ചരക്ക് സംഭരണത്തിന് അവർ ശ്രമം തുടരുകയാണ്. എന്നാൽ, നിരക്കുയർത്താൻ പലരും തയാറായില്ല. ഇതിനിടെ പ്രാദേശിക തലത്തിൽ വെളിച്ചെണ്ണ വില്പന ചുരുങ്ങിയത് മില്ലുകാരെ അല്പം പ്രതിസന്ധിലാക്കി. പിന്നിട്ട വാരം കൊച്ചിയിൽ എണ്ണവില 16,900 രൂപയിലാണ്. കൊപ്രവില 11,285 രൂപയിലും സ്റ്റെഡിയായി നിലകൊണ്ടു.
കുരുമുളക്
വിദേശ കുരുമുളക് ഇറക്കുമതി കണ്ട് ഉത്പാദകർ ആഭ്യന്തര മാർക്കറ്റിൽനിന്ന് പിൻവലിഞ്ഞു. ഇതോടെ തുടർച്ചയായുള്ള വിലത്തകർച്ചയെ താത്കാലികമായി പിടിച്ചുനിർത്താനായി.
വിയറ്റ്നാം കുരുമുളക് ടണ്ണിന് 2500 ഡോളറിന് കയറ്റുമതി നടത്തുന്നുണ്ട്. ഇന്ത്യൻ നിരക്ക് 5400 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രസീലിൽ ടണ്ണിന് 2000 ഡോളറിനും ഇന്തോനേഷ്യ 2800 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
റബർ
ടോക്കോമിൽ റബർ കിലോഗ്രാമിന് 190 യെൻ വരെ ഉയർന്നു. വിപണി 205‐222 യെന്നിലേക്ക് ഉയരാനാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മികച്ച കാലാവസ്ഥയിൽ സംസ്ഥാനത്ത് റബർ ഉത്പാദനം ഉയർന്നു. മുഖ്യ വിപണികളിൽ കൂടുതൽ ചരക്കെത്തുന്നുണ്ട്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില 12,500 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 12,000 രൂപയ്ക്കും ശേഖരിച്ചു.
രാജ്യാന്തര മാർക്കറ്റിൽ സ്വർണത്തിനു കാലിടറുമെന്ന ആശങ്കയിൽ ഒരു വിഭാഗം ലാഭമെടുപ്പിന് നീക്കം തുടങ്ങി, സംസ്ഥാനത്ത് പവൻ റിക്കാർഡ് പ്രകടനം കാഴ്ചവച്ചു. ഇഞ്ചിവില ഉയർന്നത് ചുക്ക് വിപണിയിൽ വൻ കുതിച്ചുചാട്ടത്തിന് അവസരമൊരുക്കി. കർഷകരും സ്റ്റോക്കിസ്റ്റുകളും കുരുമുളകുനീക്കം നിയന്ത്രിച്ച് വിലത്തകർച്ചയെ പിടിച്ചുനിർത്തി. റബർവിലയിൽ നേരിയ ഉണർവ്.
സ്വർണം
കേരളത്തിൽ സ്വർണവില സർവകാല റിക്കാർഡ് തിരുത്തി. വാരാദ്യം 23,840 രൂപയിൽ വില്പന തുടങ്ങിയ പവൻ വാരമധ്യം 24,160 രൂപയിലെ റിക്കാർഡ് മറികടന്ന് 24,200 വരെ ഉയർന്നു. രണ്ടു ദിവസം തുടർച്ചയായി റിക്കാർഡ് നിരക്കിൽ വിപണനം നടന്ന പവൻ ശനിയാഴ്ച 24,040 ലേക്കു താഴ്ന്നു. ഒരു ഗ്രാം സ്വർണത്തിന് വില 2980 രൂപയിൽനിന്ന് 3025 വരെ കയറിയ ശേഷം വാരാന്ത്യം 3005 രൂപയിലാണ്.
സ്വർണം തുടർച്ചയായി നാലാഴ്ചകളിൽ തിളങ്ങിയെങ്കിലും അഞ്ചാം വാരം തിരിച്ചടി നേരിട്ടു. ട്രോയ് ഔൺസിന് 1300 ഡോളറിലെ തടസം മറികടക്കാൻ വിപണി ക്ലേശിച്ചതോടെ ഒരു വിഭാഗം നിക്ഷേപകർ ലാഭമെടുപ്പ് നടത്തി. ന്യൂയോർക്കിൽ സ്വർണവില 1286 ഡോളറിൽനിന്ന് 1296 വരെ കയറിയ ശേഷം വാരാന്ത്യം 1281 ഡോളറിലാണ്. ഈ വാരം 1270 ലെ താങ്ങ് നഷ്ടപ്പെട്ടാൽ 1258 ഡോളറിലേക്ക് സങ്കേതിക പരീക്ഷണങ്ങൾ നടത്താം. അതേസമയം ഒരിക്കൽകൂടി മികവിന് ശ്രമിച്ചാൽ 1297 ഡോളറിൽ ആദ്യ തടസമുണ്ട്. ഇത് മറികടന്നാൽ 1304 ഡോളർ വരെ ഉയരാം. ന്യൂയോർക്ക് വിപണി തിങ്കളാഴ്ച്ച അവധിയാണ്.
ചുക്ക്
ശൈത്യം ശക്തമായതിനാൽ ചുക്കിന് അന്വേഷണങ്ങൾ പ്രവഹിച്ചു. ആഭ്യന്തര വ്യാപാരികൾ മത്സരിച്ച് ചുക്ക് ശേഖരിച്ചു. വിദേശ രാജ്യങ്ങളുമായി നേരത്തെ കച്ചവടങ്ങൾ ഉറപ്പിച്ച ചില കയറ്റുമതിക്കാരും രംഗത്തുണ്ട്. വാരാവസാനം ഡിമാൻഡ് ശക്തമായതോടെ മികച്ചയിനം ചുക്ക് വില ക്വിന്റലിന് 7500 രൂപ വർധിച്ച് 28,500 ലേക്ക് ഉയർന്നു. ഇടത്തരം ചുക്ക് വില 23,500 ലാണ്.
പച്ച ഇഞ്ചിക്ക് കടുത്ത ക്ഷാമം നേരിട്ടു. ഇഞ്ചിവില കിലോഗ്രാമിന് 75 രൂപയായി ഉയർന്നതോടെ ചുക്ക് സംസ്കരണത്തിന് തടസം നേരിട്ടു. ചുക്ക് വില കിലോ 300 രൂപയ്ക്ക് മുകളിലെത്തിയാൽ മാത്രം ഉത്പാദകർക്ക് ഇഞ്ചി സംസ്കരണം ലാഭകരമാകൂ.
ഏലം
ജനുവരി ആദ്യ പകുതിയിൽ ഏലക്ക മികവ് നിലനിർത്തി. ഉത്പാദന രംഗത്തെ തളർച്ച മൂലം ലേലകേന്ദ്രങ്ങളിൽ ചരക്കുവരവ് ചുരുങ്ങി. ആഭ്യന്തര - വിദേശ ഇടപാടുകാർ നിരക്കുയർത്തിയാണ് ചരക്കെടുക്കുന്നത്. മികച്ചയിനം ഏലക്ക വില 1600 രൂപയിൽനിന്ന് 1914 രൂപ വരെ കയറി. പുതിയ ഏലക്ക വരവ് ശക്തിയാർജിക്കാൻ ജൂൺ വരെ കാത്തിരിക്കണമെന്ന നിഗമനത്തിലാണ് ഒരു വിഭാഗം വാങ്ങലുകാർ. ഈസ്റ്റർ ഡിമാൻഡ് മുന്നിൽക്കണ്ട് യുറോപ്യൻ ഓർഡുറുകളെത്താം. വാരാവസാനം ഇടുക്കിയിൽ നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ 1841 രൂപയിലാണ്.
നാളികേരം
തമിഴ്നാട്ടിൽ നാളികേര സീസൺ ആരംഭിക്കാൻ മാർച്ച് വരെ കാത്തിരിക്കണം. കൊപ്രക്ഷാമം മില്ലുകളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഒരു വിഭാഗം വ്യവസായികൾ. അതുകൊണ്ടുതന്നെ ചരക്ക് സംഭരണത്തിന് അവർ ശ്രമം തുടരുകയാണ്. എന്നാൽ, നിരക്കുയർത്താൻ പലരും തയാറായില്ല. ഇതിനിടെ പ്രാദേശിക തലത്തിൽ വെളിച്ചെണ്ണ വില്പന ചുരുങ്ങിയത് മില്ലുകാരെ അല്പം പ്രതിസന്ധിലാക്കി. പിന്നിട്ട വാരം കൊച്ചിയിൽ എണ്ണവില 16,900 രൂപയിലാണ്. കൊപ്രവില 11,285 രൂപയിലും സ്റ്റെഡിയായി നിലകൊണ്ടു.
കുരുമുളക്
വിദേശ കുരുമുളക് ഇറക്കുമതി കണ്ട് ഉത്പാദകർ ആഭ്യന്തര മാർക്കറ്റിൽനിന്ന് പിൻവലിഞ്ഞു. ഇതോടെ തുടർച്ചയായുള്ള വിലത്തകർച്ചയെ താത്കാലികമായി പിടിച്ചുനിർത്താനായി.
വിയറ്റ്നാം കുരുമുളക് ടണ്ണിന് 2500 ഡോളറിന് കയറ്റുമതി നടത്തുന്നുണ്ട്. ഇന്ത്യൻ നിരക്ക് 5400 ഡോളറാണ്. അന്താരാഷ്ട്ര വിപണിയിൽ ബ്രസീലിൽ ടണ്ണിന് 2000 ഡോളറിനും ഇന്തോനേഷ്യ 2800 ഡോളറിനും ക്വട്ടേഷൻ ഇറക്കി.
റബർ
ടോക്കോമിൽ റബർ കിലോഗ്രാമിന് 190 യെൻ വരെ ഉയർന്നു. വിപണി 205‐222 യെന്നിലേക്ക് ഉയരാനാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. മികച്ച കാലാവസ്ഥയിൽ സംസ്ഥാനത്ത് റബർ ഉത്പാദനം ഉയർന്നു. മുഖ്യ വിപണികളിൽ കൂടുതൽ ചരക്കെത്തുന്നുണ്ട്. ടയർ നിർമാതാക്കൾ നാലാം ഗ്രേഡ് ഷീറ്റ് വില 12,500 രൂപയ്ക്കും അഞ്ചാം ഗ്രേഡ് 12,000 രൂപയ്ക്കും ശേഖരിച്ചു.