മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കന്പനിയുടെ ത്രൈമാസ അറ്റാദായം 10,000 കോടി രൂപ കവിഞ്ഞു. പ്രതിമാസ വില്പന 50,000 കോടി രൂപയ്ക്കു മുകളിലായി. 2018ലെ ഓരോ ദിവസവും കന്പനി 106 കോടി രൂപയുടെ അറ്റാദായവും ഉണ്ടാക്കി. അവസാന മൂന്നു മാസം മാത്രമെടുത്താൽ പ്രതിദിന ലാഭം 111.42 കോടി രൂപയാണ്.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിസംബറിലവസാനിച്ച ത്രൈമാസ കണക്കുകളാണ് ഈ വിവരങ്ങൾ നല്കുന്നത്. 10,000 കോടിയിലേറെ ത്രൈമാസ അറ്റാദായം നേടുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കന്പനിയാണു റിലയൻസ്.
മൂന്നുമാസം കൊണ്ടു കന്പനി നേടിയ വിറ്റുവരവ് 1.56 ലക്ഷം കോടി രൂപ. അറ്റാദായം 10,251 കോടി രൂപ.
2018 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കെടുത്താൽ ഒരു കലണ്ടർ വർഷത്തെ വിറ്റുവരവ് 5.45 ലക്ഷം കോടി രൂപ. അതിൽ നിന്നു ലഭിച്ച അറ്റാദായം 38,721 കോടി രൂപ.
ജിയോയ്ക്കു കുതിപ്പ്
റിലയൻസിന്റെ മൊബൈൽ ടെലിഫോണി വിഭാഗമായ റിലയൻസ് ജിയോ ഈ ത്രൈമാസത്തിൽ 10,383 കോടി രൂപ വരുമാനമുണ്ടാക്കി. പ്രവർത്തനലാഭം 4053 കോടി, അറ്റാദായം 831 കോടി.
രാജ്യത്തു ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക മൊബൈൽ കന്പനി ജിയോ ആണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ജിയോയുമായുള്ള മത്സരം മൂലം നഷ്ടഭീഷണിയിലാണ്.
ജിയോയ്ക്ക് 28 കോടി വരിക്കാർ ഉണ്ട്. മൂന്നു മാസം കൊണ്ടു വരിക്കാരുടെ എണ്ണം 2.7 കോടി കണ്ട് വർധിച്ചു.
പെട്രോ കെമിക്കൽ ബിസിനസ് ഏറ്റവും മോശം ത്രൈമാസമാണു കടന്നുപോയത്. സിംഗപ്പൂർ കന്പനികളുടെ ത്രൈമാസ റിഫൈനറി ലാഭത്തോത് വീപ്പയ്ക്ക് 4.3 ഡോളറായി താണിരുന്നു. എന്നാൽ റിലയൻസിനത് ഈ ത്രൈമാസത്തിൽ വീപ്പയ്ക്ക് 8.8 ഡോളറാണ്. തലേ ത്രൈമാസത്തിലെ 9.5 ഡോളറിൽ നിന്ന് അല്പം കുറവ്. 1.11 പെട്രോകെമിക്കലിലെ വിറ്റുവരവ് ലക്ഷം കോടി രൂപയാണ്.
റിലയൻസ് റീട്ടെയിലിന് ത്രൈമാസത്തിൽ വിറ്റുവരവ് 9.5 ശതമാനം വർധിച്ച് 35,577 കോടി രൂപയായി.
മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിസംബറിലവസാനിച്ച ത്രൈമാസ കണക്കുകളാണ് ഈ വിവരങ്ങൾ നല്കുന്നത്. 10,000 കോടിയിലേറെ ത്രൈമാസ അറ്റാദായം നേടുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കന്പനിയാണു റിലയൻസ്.
മൂന്നുമാസം കൊണ്ടു കന്പനി നേടിയ വിറ്റുവരവ് 1.56 ലക്ഷം കോടി രൂപ. അറ്റാദായം 10,251 കോടി രൂപ.
2018 ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്കെടുത്താൽ ഒരു കലണ്ടർ വർഷത്തെ വിറ്റുവരവ് 5.45 ലക്ഷം കോടി രൂപ. അതിൽ നിന്നു ലഭിച്ച അറ്റാദായം 38,721 കോടി രൂപ.
ജിയോയ്ക്കു കുതിപ്പ്
റിലയൻസിന്റെ മൊബൈൽ ടെലിഫോണി വിഭാഗമായ റിലയൻസ് ജിയോ ഈ ത്രൈമാസത്തിൽ 10,383 കോടി രൂപ വരുമാനമുണ്ടാക്കി. പ്രവർത്തനലാഭം 4053 കോടി, അറ്റാദായം 831 കോടി.
രാജ്യത്തു ലാഭത്തിൽ പ്രവർത്തിക്കുന്ന ഏക മൊബൈൽ കന്പനി ജിയോ ആണെന്നു നിരീക്ഷകർ ചൂണ്ടിക്കാട്ടി. ഭാരതി എയർടെലും വോഡഫോൺ ഐഡിയയും ജിയോയുമായുള്ള മത്സരം മൂലം നഷ്ടഭീഷണിയിലാണ്.
ജിയോയ്ക്ക് 28 കോടി വരിക്കാർ ഉണ്ട്. മൂന്നു മാസം കൊണ്ടു വരിക്കാരുടെ എണ്ണം 2.7 കോടി കണ്ട് വർധിച്ചു.
പെട്രോ കെമിക്കൽ ബിസിനസ് ഏറ്റവും മോശം ത്രൈമാസമാണു കടന്നുപോയത്. സിംഗപ്പൂർ കന്പനികളുടെ ത്രൈമാസ റിഫൈനറി ലാഭത്തോത് വീപ്പയ്ക്ക് 4.3 ഡോളറായി താണിരുന്നു. എന്നാൽ റിലയൻസിനത് ഈ ത്രൈമാസത്തിൽ വീപ്പയ്ക്ക് 8.8 ഡോളറാണ്. തലേ ത്രൈമാസത്തിലെ 9.5 ഡോളറിൽ നിന്ന് അല്പം കുറവ്. 1.11 പെട്രോകെമിക്കലിലെ വിറ്റുവരവ് ലക്ഷം കോടി രൂപയാണ്.
റിലയൻസ് റീട്ടെയിലിന് ത്രൈമാസത്തിൽ വിറ്റുവരവ് 9.5 ശതമാനം വർധിച്ച് 35,577 കോടി രൂപയായി.