സാൻഫ്രാൻസിസ്കോ: കംപ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വിൻഡോസ് 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുകൊണ്ടിരിക്കുന്നവർ അത് ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. 2020 ജനുവരി 14 മുതൽ വിൻഡോസ് 7 പ്രവർത്തനരഹിതമാകുമെന്ന് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു.
വിൻഡോസ് 7നുള്ള സപ്പോർട്ട് 2015ൽ പിൻവലിച്ചെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. 2020 ജനുവരി 14നു മുന്പ് ഉപയോക്താക്കൾ വിൻഡോസ് 10ലേക്കു മാറണമെന്നാണ് മൈക്രോസോഫ്റ്റ് നല്കുന്ന നിർദേശം. അപ്ഡേറ്റ് ചെയ്യാതെ വീണ്ടും വിൻഡോസ് 7 തന്നെ ഉപയോഗിച്ചാൽ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്നം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അതായത് പിൻവലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്ഡേഷനുകളോ വിൻഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം.
രണ്ടാഴ്ച മുന്പാണ് വിൻഡോസ് 10ന്റെ ഉപയോഗം 39.22 ശതമാനമായി ഉയർന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളിൽ 36.9 ശതമാനം വിൻഡോസ് 7ഉം 4.41 ശതമാനം വിൻഡോസ് 8.1ഉം 4.45 ശതമാനം വിൻഡോസ് എക്സ്പിയുമാണ്.
വിൻഡോസ് 7ന്റെ ലൈസൻസുള്ള കമ്പനികൾക്ക് 2023 വരെ ഉപയോഗിക്കാം.
വിൻഡോസ് 7നുള്ള സപ്പോർട്ട് 2015ൽ പിൻവലിച്ചെങ്കിലും പിന്നീട് ആ തീരുമാനം മാറ്റി. 2020 ജനുവരി 14നു മുന്പ് ഉപയോക്താക്കൾ വിൻഡോസ് 10ലേക്കു മാറണമെന്നാണ് മൈക്രോസോഫ്റ്റ് നല്കുന്ന നിർദേശം. അപ്ഡേറ്റ് ചെയ്യാതെ വീണ്ടും വിൻഡോസ് 7 തന്നെ ഉപയോഗിച്ചാൽ വൈറസ് ആക്രമണം കൂടി സുരക്ഷാ പ്രശ്നം ഉണ്ടാവുമെന്നാണ് മുന്നറിയിപ്പ്. അതായത് പിൻവലിച്ചശേഷം പുതിയ ഫീച്ചറുകളോ സുരക്ഷാ അപ്ഡേഷനുകളോ വിൻഡോസ് 7ന് ലഭിക്കില്ല എന്നതാണ് കാരണം.
രണ്ടാഴ്ച മുന്പാണ് വിൻഡോസ് 10ന്റെ ഉപയോഗം 39.22 ശതമാനമായി ഉയർന്ന റിപ്പോർട്ട് പുറത്തുവന്നത്. ഇന്ന് ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒഎസുകളിൽ 36.9 ശതമാനം വിൻഡോസ് 7ഉം 4.41 ശതമാനം വിൻഡോസ് 8.1ഉം 4.45 ശതമാനം വിൻഡോസ് എക്സ്പിയുമാണ്.
വിൻഡോസ് 7ന്റെ ലൈസൻസുള്ള കമ്പനികൾക്ക് 2023 വരെ ഉപയോഗിക്കാം.