മുംബൈ: സാന്പത്തികപ്രതിസന്ധിയിലായ ജെറ്റ് എയർവേസിനെ ഏറ്റെടുക്കുന്നതിന് ചില നിബന്ധനകൾ മുന്നോട്ടുവച്ച് ഇത്തിഹാദ് എയർവേസ് സിഇഒ ടോണി ഡഗ്ലസ്. മുന്പ് പറഞ്ഞതിൽനിന്നു വിപരീതമായി മാനേജ്മെന്റ് തലപ്പത്തുനിന്ന് പ്രൊമോട്ടറായ നരേഷ് ഗോയലിന്റെയും കുടുംബത്തിന്റെയും പൂർണമായ പിൻവാങ്ങലാണ് ഇത്തിഹാദ് ഇപ്പോൾ ആവശ്യപ്പെടുന്നത്.
ഷെയറൊന്നിന് 140-150 രൂപ നല്കാമെന്നാണ് ഇത്തിഹാദിന്റെ വാഗ്ദാനം. നിലവിലെ മാർക്കറ്റ് വിലയേക്കാളും കുറവാണിത്.
ഇത് അംഗീകരിച്ചില്ലെങ്കിൽ ഒരു ചില്ലിക്കാശുപോലും അധിക നിക്ഷേപം നടത്തില്ലെന്ന് എസ്ബിഐ ചെയർമാൻ രജ്നിഷ് കുമാറിന് അയച്ച കത്തിൽ ഡഗ്ലസ് കർശനമായി പറഞ്ഞു. ജെറ്റ് എയർവേസിന്റെ നരേഷ് ഗോയലിനും ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
സെബിയുടെ നിബന്ധനകൾ ഒഴിവാക്കാനും സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കാനും എസ്ബിഐ ചെയർമാൻ സഹായിക്കണമെന്നും ഡഗ്ലസ് കത്തിൽ പറഞ്ഞിട്ടുണ്ട്.
കൂടാതെ, ഏറ്റെടുത്താൽ ചെയർമാൻ എമരിറ്റസ് പദവിയോ ഡയറക്ടർ ബോർഡ് അംഗത്തമോ നരേഷ് ഗോയലിനു നല്കില്ല എന്നും ഇത്തിഹാദ് പറഞ്ഞിട്ടുണ്ട്. അതായത് സ്വന്തം സ്വപ്നങ്ങളിലൂടെ വളർത്തിയെടുത്ത ജെറ്റ് എയർവേസ് എന്ന സാമ്രാജ്യത്തിൽനിന്ന് പൂർണമായുമുള്ള പുറത്താക്കൽ...
ഷെയറൊന്നിന് 140-150 രൂപ നല്കാമെന്നാണ് ഇത്തിഹാദിന്റെ വാഗ്ദാനം. നിലവിലെ മാർക്കറ്റ് വിലയേക്കാളും കുറവാണിത്.
ഇത് അംഗീകരിച്ചില്ലെങ്കിൽ ഒരു ചില്ലിക്കാശുപോലും അധിക നിക്ഷേപം നടത്തില്ലെന്ന് എസ്ബിഐ ചെയർമാൻ രജ്നിഷ് കുമാറിന് അയച്ച കത്തിൽ ഡഗ്ലസ് കർശനമായി പറഞ്ഞു. ജെറ്റ് എയർവേസിന്റെ നരേഷ് ഗോയലിനും ഏവിയേഷൻ സെക്രട്ടറി ആർ.എൻ. ചൗബേക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്.
സെബിയുടെ നിബന്ധനകൾ ഒഴിവാക്കാനും സിവിൽ ഏവിയേഷന്റെ അനുമതി ലഭിക്കാനും എസ്ബിഐ ചെയർമാൻ സഹായിക്കണമെന്നും ഡഗ്ലസ് കത്തിൽ പറഞ്ഞിട്ടുണ്ട്.
കൂടാതെ, ഏറ്റെടുത്താൽ ചെയർമാൻ എമരിറ്റസ് പദവിയോ ഡയറക്ടർ ബോർഡ് അംഗത്തമോ നരേഷ് ഗോയലിനു നല്കില്ല എന്നും ഇത്തിഹാദ് പറഞ്ഞിട്ടുണ്ട്. അതായത് സ്വന്തം സ്വപ്നങ്ങളിലൂടെ വളർത്തിയെടുത്ത ജെറ്റ് എയർവേസ് എന്ന സാമ്രാജ്യത്തിൽനിന്ന് പൂർണമായുമുള്ള പുറത്താക്കൽ...